മലബാർ സമരം ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു എന്ന് കാണിക്കുന്ന സായിപ്പിന്റെ കത്ത് പുറത്ത്

1921 ലെ മലബാർ സമ രം ബ്രിട്ടിഷ് ഭരണകൂടത്തിന് എതിരെയായിരുന്നുവെന്നു വ്യക്തമാക്കുന്ന സായിപ്പിന്റെ കത്ത് പുറത്ത്. നൂറ്റണ്ടിന്റെ പഴക്കമുള്ള പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ ഈറ്റൻ സായിപ്പിന്റെ കത്താണ് കണ്ടുകിട്ടിയത്. 

ഒരു രുപ്രത്യേക മതസമൂഹത്തിന് എതി ൾരായിരുന്നു സമരം എന്ന വ്യാജവാദങ്ങളുടെ മുനയൊടിക്കുന്നതാണ് കത്തിലെ ഉള്ളടക്കം. മലബാർ സമരകാലത്ത് ഈറ്റൻ സായിപ്പായിരുന്നു പുല്ലങ്കോട് എസ്റ്റേറ്റ് മാനേജർ. സമരം ബ്രിട്ടീഷുകാർക്കെതിരെ ശക്തിപ്രാപിക്കുകയാണെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗം വെള്ളക്കാരോടെല്ലാം മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. ഈറ്റൻ സായിപ്പ് ഇത് വകവച്ചില്ല. 1921 ഓഗസ്റ്റ് 21 ന് സമരക്കാർ ബ്രിട്ടിഷ് അധീനതയിലുള്ള കേരള എസ്റ്റേറ്റ് കീഴടക്കി. 22 ന് പുല്ലങ്കോട്ടേക്കും സർക്കാർ നീങ്ങി. സമരത്തെ ഭയമില്ലെന്നും ചെറുത്തുനിൽക്കുമെന്നും പറഞ്ഞ് എസ്റ്റേറ്റ് വിടാതെ നിന്ന ഈറ്റൻ സായിപ്പിന് ഒടുവിൽ ഒളിച്ചോടേണ്ടി വന്നു. 

സമരക്കാർ പിടി കൂടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് ഭാര്യക്കെഴുതിയ കത്താണ് ഇപ്പോൾ വെളിച്ചം കണ്ടത്. ഓഗസ്റ്റ് 22 ന് പകൽ 11.45 ന് പ്രിയതമക്കെഴുതിയ കത്തടങ്ങുന്നത് ഇങ്ങനെ: ' എ ന്റെ ഏറ്റവും പ്രിയപ്പെട്ട ഭാര്യക്ക് , ഇവിടെ കാര്യങ്ങൾ കുഴപ്പത്തിലാണ്. കാളികാവിലടക്കം റോഡിന് കുറുകെ മരങ്ങൾ മുറിച്ചിട്ട് സമരക്കാർ ഗതാഗതം തടസപ്പെടുത്തിയിട്ടുണ്ട് അടുത്ത അവരുടെ നീക്കം ഇങ്ങോട്ടായിരിക്കാം . ഏറ്റവും മോശമായത് സംഭവിക്കുമെന്നാൻ പ്രതീക്ഷിക്കുന്നില്ല. നിനക്ക് എന്റെ എല്ലാ സ്നേഹവും പ്രിയതമേ ... നമുക്ക് മോശം കാലമാണെങ്കിലും ദൈവസഹായത്താൽ എല്ലാം ശരിയാവും. ധൈര്യമായിട്ടിരിക്കുക. ദൈവം നിന്നെ അ നുഗ്രഹിക്കട്ടെ. ' കത്തെഴുതി മൂന്നു മണിക്കുർ മാത്രമാണ് ഈറ്റൻ സായിപ്പിന് ആയുസുണ്ടായത്. സമരക്കാർ ബംഗ്ലാവിലേക്ക് നീങ്ങിയതോടെ ഈറ്റൻ വളർത്തുനായയുമായി കാട്ടിനു ള്ളിൽ ഒളിച്ചു. സായിപ്പിനെ കാണാതെ സമരക്കാർ മടങ്ങുന്നതിനിടയിൽ നായ കുരച്ചു. മടങ്ങിപ്പോയ സമരക്കാർ തിരിച്ചുവന്ന് ഒളിത്താവളം കണ്ടെത്തി ഈറ്റനെ വധിക്കുകയായിരുന്നു.