വിസ്ഡം മുജാഹിദ് മുഖാമുഖ തട്ടിപ്പുകൾ-1

ചോദ്യം:
ഔലിയാക്കളിലൽ പ്രമുഖരായ ശുഹദാക്കളെ (രക്തസാക്ഷികള്) കുറിച്ച് അല്ലാഹു പറയുന്നുണ്ട്: “അല്ലാഹുവിന്റെ മാര്ഗത്തില് വധിക്കപ്പെട്ടവര്, അവര് മരണപ്പെട്ടവരാണെന്ന് നിങ്ങള് ധരിക്കരുത്. പക്ഷേ, അവര് ജീവിച്ചിരിക്കുന്നവരും റബ്ബിന്റെ അടുക്കല് പ്രത്യേക സ്ഥാനമുള്ളവരും ഭക്ഷണം നല്കിപ്പെടുന്നവരുമാണ്” (ആലു ഇംറാന്, 169)

മൗലവിയുടെ മറുപടി:
അല്ലാഹുവിന്റെ മാർഗത്തിൽ രക്തസാക്ഷികളായവർ ജീവിച്ചിരിക്കുന്നവരാണ് എന്നത് ശരി തന്നെയാണ്.. പക്ഷേ അവരോട് സഹായം തേടാൻ പാടില്ല...

മുജാഹിദ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയത്തെ തന്നെ പൊളിച്ചടക്കിയ കിടിലൻ മറുപടി..
അഭൗതിക മാര്ഗത്തിൽ സഹായം തേടിയാൽ അത് ശിർക്കും, ഭൗതിക മാർഗ്ഗത്തിലാണെങ്കിൽ അത് തൗഹീദും ആണെന്നാണ് മുജാഹിദുകൾ അണികളെ പഠിപ്പിച്ചത്.
മരണപ്പെട്ടവരോട് തേടുന്ന സഹായം അഭൗതിക മാർഗത്തിലുള്ള സഹായമാണ്.
ജീവിച്ചിരിക്കുന്നവരോട് ഭൗതികവും.
ആയത്തിൽ പരാമർശിക്കപ്പെട്ട ശുഹദാക്കൾ ജീവിച്ചിരിക്കുന്നവരാണ് എന്ന് സമ്മതിക്കുകയും അവരോട് സഹായം തേടാൻ പാടില്ല എന്ന് പറയുകയും ചെയ്യുന്ന ഫൈസൽ മൗലവി ഒരു കാര്യം സമ്മതിച്ചു.

അവരോട് ഒരാൾ സഹായം തേടിയാൽ മുജാഹിദ് തീയറി അനുസരിച്ച് അത് ഭൗതിക മാർഗത്തിലുള്ള സഹായതേട്ടം തന്നെ.. കാരണം അവർ ജീവിച്ചിരിക്കുന്നവർ ആണല്ലോ ?
അപ്പോൾ ആ സഹായതേട്ടം ശിർക്കല്ല എന്നാണ് ഫൈസൽ മൗലവി പറഞ്ഞു വെച്ചത്.
ഇതോടെ ഭൗതികവും അഭൗതികവും സ്വാഹ...

ഇങ്ങനെ ഓരോ മുഖാമുഖങ്ങളും സത്യം പുറത്തു കൊണ്ടു വരാൻ കാരണം ആകുന്നതിൽ വലിയ സന്തോഷമുണ്ട്.
നിങ്ങൾ ഇടക്കിടക്ക് മുഖാമുഖം നടത്തണമെന്നാണ് അപേക്ഷിക്കാനുള്ളത്.

പിന്നെ സ്വഹാബത്ത് ആരും ബദ്രീങ്ങളോട് സഹായം തേടിയില്ല എന്ന പച്ചക്കള്ളവും മൗലവി പറഞ്ഞൊപ്പിച്ചു.
ഏറ്റവും വലിയ ബദ്രിയ്യും ബദരീങ്ങളുടെ നേതാവുമായ മുഹമ്മദ് നബി (സ) തങ്ങളോട് ഇസ്തിഗാസ ചെയ്തതും ചെയ്യാൻ പറയുന്ന സംഭവങ്ങളും ധാരാളമുണ്ട് എന്നിരിക്കെ മൗലവി പുകമറ സൃഷ്ടിച്ച് രക്ഷപ്പെട്ടു.

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി