ത്വരീഖത്ത് ഒരു സമഗ്ര പഠനം: ഭാഗം -1
ശരീഅത്ത്
അല്ലാഹു മനുഷ്യ വിജയത്തിന് സംവിധാനിച്ച മാർഗമാണ് പരി ശുദ്ധ ഇസ്ലാം. ഇസ്ലാമിക സന്ദേശം ലോകത്താകമാനം എത്തിക്കു വാനാണ് മുഹമ്മദ്(സ)യെ അയച്ചത്. റസൂൽ(സ) പ്രചരിപ്പിച്ച ഇസ്ലാം ശരീഅത്തും ത്വരീഖത്തും ഹഖീഖത്തും ഉൾക്കൊള്ളുന്നതാണ്. ശരീ അത്തിൽ ത്വരീഖത്തും ത്വരീഖത്തിൽ ശരീഅത്തും ഉണ്ട്. അതുകൊ ണ്ടുതന്നെ ശരീഅത്തില്ലാത്ത ത്വരീഖത്തില്ല,
കൽപിക്കപ്പെട്ടത് പ്രവർത്തിക്കലും വിരോധിക്കപ്പെട്ടത് ഒഴിവാ ക്കലുമാണ് ശരീഅത്ത്. (കർമപരമായ വിധികൾ-കൽപനയും വിരോ ധനയും). അഥവാ വാജിബും ഹറാമും ചർച്ച ചെയ്യുന്ന പ്രധാന വിജ്ഞാന ശാഖയാണ് ഫിഖ്ഹ്. ഫിഖ്ഹില്ലാത്ത ശരീഅത്തില്ല, ത്വരീ ഖത്തില്ല. ഫിഖ്ഹ് അനുസരിച്ചുള്ള ഇബാദത്തുകൾ സ്വീകാര്യമാവണ മെങ്കിൽ വിശ്വാസം (അഖീദഃ) ശരിയായ വിധം ആയിരിക്കണം. പ്രത്യേ കിച്ചും ത്വരീഖത്തിൽ പ്രവേശിക്കുന്നവർ അവരുടെ വിശ്വാസത്തിൽ ഒരൽപ്പം പോലും ബിദ്അത്ത് കലരാതിരിക്കാൻ ശ്രദ്ധിക്കണം. ത്വരീ ഖത്തിലൂടെ ലക്ഷ്യമിടുന്നത് ഉന്നത വിലായത്താണ്. അഥവാ അല്ലാ ഹുവിലേക്ക് അങ്ങേയറ്റം അടുക്കൽ. വിശ്വാസത്തിൽ ബിദ്അത്ത് കല രൽ ഒരു വലിയ്യിനും യോജിച്ചതല്ല. അതു തെറ്റാണ്. വലിയ്യ് പാപസു രക്ഷിതൻ (മഅ് സൂം) അല്ലെങ്കിലും തെറ്റുകളിൽ നിന്ന് കാക്കപ്പെട്ട വൻ (മഹ്ഫൂള്) ആയിരിക്കണം. ഇമാം നവവി(റ) എഴുതുന്നു: ഇമാം ഖുശൈരി(റ) പറഞ്ഞു: വലിയ്യ് പാപസുരക്ഷിതനാണോ അല്ലയോ എന്ന് ചോദിക്കപ്പെട്ടാൽ നമ്മൾ പറയും, അമ്പിയാക്കളെപ്പോലെ പാപ സുരക്ഷിതനാവൽ നിർബന്ധമില്ല. തെറ്റുകളിൽ നിന്ന് കാക്കപ്പെട്ടവ നായിരിക്കണം. അതുകൊണ്ടുതന്നെ തെറ്റുകൾ ചെയ്തുകൊണ്ടേയി രിക്കുന്നവനാവുകയില്ല വലിയ്യ് (ബുസ്താനുൽ ആരിഫീൻ: 66).
നബി(സ)യും സ്വഹാബത്തും പഠിപ്പിച്ച വിശ്വാസമാണ് യഥാർത്ഥ വിശ്വാസമെന്ന് എല്ലാവർക്കുമറിയാം. അതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്. അതുകൊണ്ടുതന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തി ലല്ലാതെ അല്ലാഹുവിന് ഒരു വലിയ്യും ശൈഖും മുരീദും ത്വരീഖത്തു മുണ്ടാവുകയില്ല. ശൈഖ് അഹ്‌മദ് ബ്ൻ മുബാറക് അൽഫാസി(റ) എഴുതുന്നു: ശൈഖ് അബ്ദുൽ അസീസിദ്ദബ്ബാഗ്(റ) പറഞ്ഞു: അഹ്ലു സ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിലുള്ള അടിമക്കേ അല്ലാഹു ആത്മീയ വിജയം നൽകുകയുള്ളൂ. ഈ വിശ്വാസത്തിലല്ലാത്ത ഒരു വലിയ്യും അല്ലാഹുവിനില്ല. ശൈഖവർകൾ അഹ്ലുസ്സുന്നയെ മദ്ഹു ചെയ്യുമായിരുന്നു. എന്നിട്ടു പറയും, ഞാനവരെ അങ്ങേയറ്റം പ്രിയം വെക്കുന്നു. അവരുടെ വിശ്വാസത്തിൽ വഫാതാവാൻ അല്ലാഹുവി നോടു തേടുന്നു (അൽ ഇബ്‌രീസ്: 14).
4. ശൈഖ് അബ്ദുൽ അസീസിദ്ദബ്ബാഗ്(റ) സൂഫി ലോകത്ത് എണ്ണ പ്പെട്ട പണ്ഡിതനാണ്. മൊറോക്കക്കാരനായ ശൈഖിൻ്റെ വാചകങ്ങൾക്ക് സൂഫിയാക്കൾ വലിയ സ്ഥാനം കൽപിക്കാറുണ്ട്. വിശ്വാസവും കർമവും ശരിയാവുമ്പോൾ മാത്രമേ ശരീഅത്തിലധിഷ്ഠമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. ശരിയായ മാർഗം അഹ്ലുസ്സുന്നത്തി വൽ ജമാഅത്താണെന്നറിഞ്ഞതിനാൽ എന്താണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തെന്ന് നാം അറിഞ്ഞിരിക്കൽ നിർബന്ധമാണ്.
അഹ്ലുസ്സുന്നത്തി വൽ ജമാഅഃ
മഹ്ശറയിൽ ചില ആളുകളുടെ മുഖം വെളുക്കുകയും ചിലരുടെത് കറുത്തുപോവുകയും ചെയ്യും എന്നർത്ഥമുള്ള ആലുഇംറാൻ സൂറ ത്തിലെ 106-ാമത്തെ ആയത്തിൻ്റെ വിശദീകരണത്തിൽ ഹാഫിള് ബനികസീർ എഴുതുന്നു: ഇബ്നു അബ്ബാസ്(റ) പറഞ്ഞിരിക്കുന്നു: അന്ത്യദിനത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാരുടെ മുഖം വെളുക്കുകയും ബിദ്അത്തുകാരുടെ മുഖം കറുത്തുപോവുകയും ചെയ്യും (തഫ്‌സീറു ബ്‌നി കസീർ: 1/347).
ഇമാം ഗസാലി(റ)യും ഇമാം മുഹമ്മദ് ബ്‌നി അബ്‌ദുൽ കരീം ശഹർസ്ഥാനി(റ)യും രേഖപ്പെടുത്തുന്നു: നബി(സ) പറഞ്ഞു: എന്റെ സമുദായം 73 വിഭാഗമായി വേർപിരിയും. രക്ഷപ്പെടുന്നത് ഒരു വിഭാഗം. ബാക്കിയുള്ളവരെല്ലാം നാശകാരികൾ. ചോദിക്കപ്പെട്ടു. ഏതാണ് രക്ഷ പ്പെട്ട വിഭാഗം? നബി(സ) പറഞ്ഞു: അഹ്ലുസ്സുന്നത്തി വൽ ജമാഅഃ. ചോദിക്കപ്പെട്ടു: എന്താണ് സുന്നത്ത് ജമാഅത്ത്? നബി(സ) പറഞ്ഞു: എന്റെയും സ്വഹാബത്തിന്റെയും മാർഗം (ഇഹ‌്യാ ഉലൂമുദ്ദീൻ: 3/230, അൽ മിലലു വന്നഹ്ൽ: 1/20).
ഹാഫിള് ബി കസീർ എഴുതുന്നു: ഖുർആൻ, നബി(സ)യുടെ സുന്നത്ത്, സ്വഹാബത്ത്, താബിഉകൾ, ഇമാമുകൾ തുടങ്ങിയവരുടെ മാർഗത്തിൽ നിലകൊള്ളുന്നവരാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅ ത്തുകാർ (തഫ്‌സീറു ബ്‌നികസീർ: 3/434).
ഇബ്നു തൈമിയ്യ എഴുതുന്നു: ഈ ഉമ്മത്തിലെ സലഫുസ്വാലി ഹീങ്ങളും ഇമാമുകളും അവരെ പിൻപറ്റിയവരുമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തുകാർ (മജ്‌മൂഉൽ ഫതാവ: 24/191).
ഖുതുബുൽ അഖ്ത്വാബ് ശൈഖ് സയ്യിദ് ഗൗസുൽ അഅ്ളം മുഹ്‌യിദ്ദീൻ അബ്ദിൽ ഖാദിർ ജീലാനി(റ) എഴുതുന്നു: മുഅ്മിനായവന് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ പിൻപറ്റൽ നിർബന്ധമാണ്. ബിദ് അത്തുകാരോട് സലാം പറയരുത്, അവരുടെ സദസ്സിൽ ഇരിക്ക രുത്, സന്തോഷവേളകളിലും പെരുന്നാളുകളിലും അവരോട് സന്തോഷം പങ്കിടരുത്, അവർ മരിച്ചാൽ നിസ്‌കരിക്കരുത്, അവരെ പറയപ്പെട്ടാൽ റഹ്‌മത്ത് പറയരുത് (അൽ ഗുൻയതു ലി ത്വാലിബീ : 1/80).
ശാഫിഈ മദ്ഹബിൽ ഫക്ക് അവലംബിക്കുന്ന ഗ്രന്ഥങ്ങളി ലൊന്നിൽ ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: നബി(സ), സ്വഹാബത്ത്, ശേഷക്കാരായ മഹത്തുക്കൾ തുടങ്ങിയവർ നിലകൊണ്ട് വിശ്വാസ സരണിയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത്. പിൽക്കാ ലത്ത് ഇമാം അബുൽ ഹസൻ അശ്അരി(റ), ഇമാം അബൂ മൻസൂ റിൽ മാതുരീദി(റ) അവരെ പിൻപറ്റിയവർക്കുമാണ് ഈ പേര് പറയാ റുള്ളത് (തുഹ്ഫ: 10/235).
വിശ്വാസപരമായി അശ്അരിയ്യ, മാതുരീദിയ്യ മദ്ഹബിൽ ഏതെങ്കിലും ഒരു മദ്ഹബ് അനുസരിച്ച് വിശ്വാസപരമായി നാം ജീവിക്ക ണം. ഇമാം അബുൽ ഹസൻ അശ്അരി(റ)യുടെ അശ്അരിയ്യ സര ണിയാണ് വിശ്വാസപരമായി നാം പിൻപറ്റുന്നത്. കേരളത്തിലെ സുന്നി കൾ വിശ്വാസപരമായി അശ്അരിയ്യ മദ്ഹബാണ്. ഇമാം സഅ്ദുദ്ദീൻ തഫ്താസാനി(റ)യുടെ ശർഹുൽ അഖാഇദ്, ശർഹുൽ മഖാസ്വിദ് തുട ങ്ങിയ ദർസുകളിൽ ഓതിപ്പഠിക്കുന്ന ഗ്രന്ഥങ്ങളിൽ ശരിയായ വിശ്വാസ സരണി വിശദീകരിക്കുന്നുണ്ട്.
ചുരുക്കത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരിൽ സംസാരിക്കുന്ന ഒരു ത്വരീഖത്തും സത്യമല്ല. അതെല്ലാം പിഴച്ച മാർഗ ങ്ങളാണ്. അല്ലാഹുവിലേക്ക് മനുഷ്യരെ എത്തിക്കുന്ന വഴിയല്ലത്. അത്ത രക്കാരെ നാം സൂക്ഷിക്കണം. വിശ്വാസം ശരിയായാൽ മാത്രം പോര അതോടൊപ്പം കർമവും ശരിയായിരിക്കണം. കർമങ്ങൾ ശരിയാവാൻ ഫിഖ്ഹ് അറിഞ്ഞിരിക്കണം. ശരീഅത്തിൻ്റെയും ത്വരീഖത്തിന്റെയും വിജ്ഞാനങ്ങളിൽ പെട്ടതാണ് ഫിഖ്ഹ്. യഥാർത്ഥ സൂഫി ഫഖീഹു മായിരിക്കും. ഇമാം ശഅ്റാനി(റ) എഴുതുന്നു: എല്ലാ സൂഫിയും കർമ ശാസ്ത്ര പണ്ഡിതനായിരിക്കും. എല്ലാ കർമശാസ്ത്ര പണ്ഡിതനും സൂഫിയായിരിക്കില്ല (ത്വബഖാത്തുൽ കുബ്‌റാ: 1/4).
ഫിഖ്ഹിന്റെ മഹത്വം
ഫിഖ്ഹിന്റെ മഹത്വം മനസ്സിലാക്കിയവരും പ്രചാരകരുമാണ് ത്വരീ ഖത്തുകാർ, സൂഫിവര്യന്മാരും ഖുതുബുകളും അബ്‌ദാലുകളും ഔതാ ദുകളുമാണ് ഫിഖ്ഹിന് വെള്ളവും വെളിച്ചവും നൽകിയവർ. ഫിഖ്ഹിനെ എതിർക്കുന്നവരും നിസാരപ്പെടുത്തുന്നവരും പ്രോൽസാ ഹനം നൽകാത്തവരും വ്യാജന്മാരാണ്. അത്തരക്കാർ ഹഖായ ഒരു ത്വരീഖത്തുകളിലും ഇല്ല.
ഫിഖ്ഹ് പഠനത്തെ നിരുൽസാഹപ്പെടുത്തുവാൻ വ്യാജന്മാർ പറ യാറും എഴുതിവിടാറുമുണ്ട്. ഇമാം ഗസ്സാലി(റ) തന്റെ ആയുസ് ഫിഖ്ഹിൽ ചിലവഴിച്ചതിൽ ഖേദിച്ചിട്ടുണ്ടെന്ന്. ഈ വാചകത്തെ സംബന്ധിച്ച് ശാഫിഈ മദ്ഹബുകാരനും ശഅ്റാനിയ്യാ ത്വരീഖത്തിന്റെ ശൈഖും ഔലിയാക്കളുടെ നേതാവുമായ ഇമാം ശഅ്റാനി(റ) എഴു തുന്നു: അങ്ങനെ പറഞ്ഞതിൽ നിന്ന് ഇമാം ഗസ്സാലി(റ) മടങ്ങിയിട്ടു ണ്ട്. ഇമാം ഗസ്സാലി(റ) പറഞ്ഞു: ഇൽമ് പഠിക്കുന്നതിലും പഠിപ്പിക്കു ന്നതിലും ഇഖ്ലാസ് ഇല്ലാത്തവനാണ് ഇൽമ് ഒരു മറയാവുക. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി(റ)ക്ക് തൻ്റെ ഹാൽ പൂർണമായതിന് ശേഷം ഫിഖ്ഹ്, ഉസ്വൂൽ, നഹ്‌വ് (അറബി ഗ്രാമർ) തുടങ്ങിയവ വഫാത് വരെ ദർസ് നടത്തിയിരുന്നു (അൽ മിനനുൽ കുബ്റ: 87).
ഒരു മഹാൻ ഒരിക്കൽ ഒന്നു പറയുകയും പിന്നീടതിൽ നിന്ന് മട
ങ്ങുകയും ചെയ്‌താൽ ആ അഭിപ്രായം ആ മഹാനിലേക്ക് ചേർത്ത്
പറയാൻ പാടില്ലെന്ന പൊതു നിയമം പോലും അറിയാത്തവർ ത്വരീ
ഖത്ത് പറയാനേ പാടില്ല. ചുരുക്കത്തിൽ ഇമാം ഗസ്സാലി(റ) അങ്ങിനെ
പറഞ്ഞില്ലെന്നു വന്നു. പിന്നെയും ഇമാമിൻ്റെ പേരിൽ ഈ വാചകം
ഉദ്ധരിക്കുന്നത് വിവരമുള്ളവരുടെ അടുക്കൽ താൻ വ്യാജനാണെന്ന്
വിളിച്ചുപറയലാണ്. ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാ ഉലൂമുദ്ദീനിൽ
പോലും ധാരാളം ഫിഖ്ഹീ മസ്അലകൾ ഉണ്ട്.
സ്വഹാബത്തിനു ശേഷം വന്ന മുഴുവൻ ഔലിയാക്കളുടെ നേതാ വായി ഇമാം യാഫിഈ(റ) പറഞ്ഞ ശൈഖ് അബ്‌ദുൽ ഖാദിർ ജീലാ നി(റ)യുടെ അടുത്തുവെച്ചാണ് ഇമാം ഇബ്‌നു ഖുദാമഃ(റ) കിതാബുൽ ഖറഖി എന്ന ഹമ്പലീ മദ്ഹബിലെ ഫിഖ്ഹിൻ്റെ കിതാബോതിയത്. പ്രസ്തുത ഗ്രന്ഥത്തിന് ഇമാം എഴുതിയ വ്യാഖ്യാനമാണ് ഹമ്പലീ മദ്ഹബിലെ പ്രധാന ഫിഖ്ഹ് ഗ്രന്ഥമായ മുഗ്‌നി.
ഇമാം നവവി(റ) ഔലിയാക്കളുടെ നേതാവാണ്. ഖിള്ർ നബി( അ)യുമായി ആത്മീയ ബന്ധമുള്ള മഹാനാണ്. ധാരാളം കറാമത്തു കൾ ഇമാമിൽ നിന്നുദ്ധരിച്ചിട്ടുണ്ട്. എഴുപതിലധികം ഗ്രന്ഥങ്ങൾ ഇമാം നവവി(റ) രചിച്ചിട്ടുണ്ട്. സൂഫീ ലോകത്തെ ഉന്നതനായ ഇമാം ഫിഖ്ഹിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഫിഖ്ഹ് പഠനത്തെ പ്രോൽസാഹിപ്പിക്കുകയും സമർത്ഥിക്കുകയും ചെയ്‌ത മഹാൻ "രണ്ടാം ശാഫിഈ' എന്ന പേരിൽ വ്യാഖ്യാതനായി. മിൻഹാജുത്വാലിബീൻ, റൗളഃ, ശർഹുൽ മുഹദ്ദബ്, തഹ്ഖീഖ് തുടങ്ങിയവ ഇമാം നവവി(റ) യുടെ ചില ഫിഖ്ഹ് ഗ്രന്ഥങ്ങളാണ്.
ഇമാം ശഅ്റാനി(റ) സൂഫിയാക്കളുടെ നേതാവാണ്. തസ്വവ്വഫിൽ ധാരാളം ഗ്രന്ഥങ്ങൾ രചിച്ച മഹാനവർകൾ ഫിഖ്ഹിലും ഗ്രന്ഥ ങ്ങൾ രചിച്ചിട്ടുണ്ട്. അൽ മീസാനുൽ കുബ്റ അതിൽ പ്രസിദ്ധമാണ്. ശാഫിഈ മദ്ഹബുകാരനായ മഹാൻ മാലികീ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥമായ അൽ മുദവ്വനഃ സംഗ്രഹിച്ച് മുഖ്‌തസ്വറുൽ മുദവ്വനഃ എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ ഉസ്വൂലുൽ ഫിഖ്ഹിലെ ഒരു പ്രധാന ഗ്രന്ഥമായ ഇമാം സുബ്കി(റ)യുടെ ജംഉൽ ജവാമിഇന് വ്യാഖ്യാനവും ഇമാം ശഅ്റാനി(റ) എഴുതിയിട്ടുണ്ട്. അറബി ഗ്രാമറിൽ (നഹ്വ്) പ്രസിദ്ധമായ ഇമാം ഇബ്‌നു മാലികി(റ)ൻ അൽഫി യക്കും ഇമാം വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ചുരുക്കത്തിൽ ഫിഖ്ഹിനെതിരിൽ ശബ്ദിക്കുകയും ഫിഖ്ഹ് പഠ നത്തെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നത് തസ്വവുഫിലുള്ള അജ്ഞത കൊണ്ടു മാത്രമാണ്. സൂഫി ഫഖീഹുമായിരിക്കണം എന്ന് ഇമാം ശഅ്റാനി(റ) പറഞ്ഞത് മുകളിൽ നാം വായിച്ചല്ലോ. ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: ഇമാം ശാഫിഈ(റ) 'ഔതാദ്' എന്ന പദവി അലങ്കരിച്ചവരായിരുന്നു. വഫാതിനു മുമ്പ് അല്ലാഹു ഇമാ മിനെ ഖുതുബിൻ്റെ (ഔലിയാക്കളുടെ നേതാവ്) പദവിയിലേക്കു യർത്തി ആദരിച്ചു (അൽ ഫതാവൽ ഹദീസിയ്യ: 232),
ഫിഖ്ഹിന്റെ മഹത്വം അറിയിക്കുന്ന ചില ഹദീസുകളും മഹത് വചനങ്ങളും കാണുക. ഇമാം നവവി(റ) എഴുതുന്നു: നബി(സ) പറഞ്ഞു: ആയിരം ആബിദിനേക്കാൾ ശൈത്വാന് വിഷമം ഒരു കർമശാസ്ത്ര പണ്ഡിതനാണ്. ഇബ്‌നു ഉമർ(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു ഫിഖ്ഹിൻ്റെ സദസ്സ് അറുപത് വർഷത്തെ ഇബാദത്തി നേക്കാൾ ഉത്തമമാണ്. അബ്‌ദുർറഹ്‌മാനുബ്‌നി ഔഫ്(റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ധാരാളം ഇബാദത്തിനേക്കാൾ ഉത്തമം കുറഞ്ഞ ഫിഖ്ഹ് ആകുന്നു.
അബുദ്ദർദാഅ്(റ) പറഞ്ഞു: കർമശാസ്ത്ര പണ്ഡിതരുടെ (ഫുഖ ഹാക്കളുടെ) വാക്കുകളില്ലാതിരുന്നുവെങ്കിൽ ഞങ്ങളൊന്നുമല്ലായിരുന്നു (ശർഹുൽ മഹദ്ദബ്: 1/37, 38).
എന്നാൽ കേവലം ഫിഖ്ഹു മാത്രം പഠിച്ച് പഠിപ്പിച്ചുകൊണ്ട് ഒരാൾക്ക് ആത്മീയമായി ഉയരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഫിഖ്ഹോടൊപ്പം തസ്വവുഫും വേണം. ഫിഖ്ഹുമായി മാത്രം കഴി യുമ്പോൾ ഹൃദയ കാഠിന്യമുണ്ടായേക്കാം. മഹാന്മാരായി ലോകത്ത
റിയപ്പെട്ടവരെല്ലാം ഫിഖ്ഹും തസ്വവുഫും കൈകാര്യം ചെയ്തവരാ ണ്. ഇമാം അഹ്‌മദ് സറൂഖ്(റ) പറഞ്ഞു: ഇമാം മാലിക്(റ) പറഞ്ഞു: ഒരാൾ ഫിഖ്ഹ് പഠിച്ചു, തസ്വവുഫ് പഠിച്ചില്ല. നിശ്ചയം അവൻ ഫാസി ഖായി. ഒരാൾ തസ്വവുഫ് പഠിച്ചു, ഫിഖ്ഹ് പഠിച്ചില്ല.അവൻ വ്യതിച ലിച്ചു. ഒരാൾ ഇതുരണ്ടും കരസ്ഥമാക്കിയാൽ നിശ്ചയം അവൻ ദൃഢ ജ്ഞാനിയായി (ഖവാഇദുത്തസ്വവുഫ്: 22).
തസ്വവുഫ്
തസ്വവുഫ് അഥവാ സൂഫീമാർഗം ഒരു പ്രത്യേക വിജ്ഞാന ശാഖ യാണ്. തസ്വവുഫ് ഗ്രന്ഥങ്ങൾ പാരായണം ചെയ്‌താൽ മാത്രമേ ആത്മീയ ലോകമെന്തന്നറിയുകയുള്ളൂ. സുന്നികൾ മാത്രമേ തസ്വവുഫ് സംരക്ഷകരുള്ളൂ. ബിദഇകൾ എന്നോ പുറംതിരിഞ്ഞവരാണ്. സൂഫീ ചമഞ്ഞ് നടക്കുന്ന വ്യാജന്മാർക്ക് ഫിഖ്ഹും തസ്വവുഫും എന്താണെ ന്നറിയുക പോലുമില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങൾ പഠനം നടത്തുന്നതുപോ ലെയുള്ള ഒരു പഠനം തസ്വവുഫിൽ ഇല്ലാത്തതിനാലാണ് വ്യാജന്മാർ ഈ മേഖലയിൽ പെരുകിയതും തസ്വവുഫ് ത്വരീഖത്തുകളിൽ അബദ്ധം പറഞ്ഞവരുടെ അബദ്ധങ്ങൾ ഏറ്റുപിടിക്കുവാൻ ആളുകളുണ്ടായതും.
ഫിഖ്ഹ് ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ തസ്വ ഫ് ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്‌തുകൂടാ. തസ്വവുഫ് വേറെയൊരു വിജ്ഞാന ശാഖയായതുകൊണ്ട് തന്നെ അതിൻറെ സ്വഭാവത്തോടു കൂടിത്തന്നെ ഗ്രന്ഥപാരായണം അത്യാവശ്യമാണ്. ഫഖീഹ് അഥവാ കർമശാസ്ത്ര പണ്ഡിതനിൽ നിന്നാണ് ഫിഖ്ഹ് പഠിക്കേണ്ടത്. സൂഫി യിൽ നിന്നാണ് തസ്വവുഫ് പഠിക്കേണ്ടത്. ഒരാൾ ഫഖീഹും സൂഫി യുമായാൽ ഇതു രണ്ടും ഒരാളിൽ നിന്നു പഠിക്കാം.
തസ്വവുഫ് അനുസരിച്ച് ഇബാദത്തു ചെയ്യുന്നവനാണ് സൂഫി. തസ്വവുഫിന് മുമ്പേ ഫിഖ്ഹ് പഠിച്ചിരിക്കണം. ഫിഖ്ഹ് ഇല്ലാത്ത തസ്വ വ്വഫ് ഇല്ല. ഇമാം നവവി(റ) എഴുതുന്നു: തസ്വവുഫിന്റെ അടിസ്ഥാന മാർഗം അഞ്ചെണ്ണമാണ്.
1. രഹസ്യവും പരസ്യവുമായി അല്ലാഹുവിനെ സൂക്ഷിക്കുക.
2. വാക്കിലും പ്രവർത്തനത്തിലും സുന്നത്തിനെ പിൻപറ്റുക.
3. സൃഷ്ടികളെ തൊട്ട് തിരിഞ്ഞുകളയൽ
4. കുറഞ്ഞതിലും കൂടിയതിലും അല്ലാഹുവിനെ തൃപ്തിപ്പെടുക.
5. സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിലേക്ക് മടങ്ങൽ. (അൽ മഖാസ്വിദ്: 20).
ഇബ്നു ഖൽദൂൻ(റ) എഴുതുന്നു: തസ്വവുഫിൻ്റെ അടിസ്ഥാനം ഇബാദത്തിലായി കഴിയലും അല്ലാഹുവിലേക്ക് പൂർണമായി തിരി യലും ദുൻയാവിൻ്റെ ഭംഗിയിൽ നിന്ന് തിരിഞ്ഞുകളയലും ഭൗതിക വിരക്തതയും ഇബാദത്തിന് വേണ്ടി സ്വന്തത്തിൽ സൃഷ്ടികളുമായി വേർപിരിയലുമാണ്. സ്വഹാബത്തും പൂർവസൂരികളും ഇങ്ങനെയാ യിരുന്നു (മുഖദ്ദിമതുബ്‌നി ഖൽദൂൻ: 328).
ഇമാം താജുദ്ദീനുസ്സുബ്കി(റ) എഴുതുന്നു: സൂഫികൾ ദുൻയാ വിനെ തൊട്ട് തിരിഞ്ഞുകളഞ്ഞവരാണ്. അധിക സമയങ്ങളിലും ഇബാ ദത്തിലായി കഴിയുന്നവരുമാണ്. അവർ അല്ലാഹുവിൻ്റെ പ്രത്യേകക്കാരാ ണ്. അവരെ പറയൽകൊണ്ട് അനുഗ്രഹം പ്രതീക്ഷിക്കാം. അവരുടെ ദുആകൊണ്ട് സഹായം ലഭിക്കും (മുഈദുന്നിഅം: 119).
ഇമാം സുയൂത്വി(റ) എഴുതുന്നു: തസ്വവുഫ് ശ്രേഷ്‌ഠമായ ഇൽമാ കുന്നു. സുന്നത്തിനെ പിൻപറ്റലും ബിദ്അത്തുകളെ വെടിയലും ശരീ രേഛകളിൽ നിന്ന് ആത്മാവിനെ സംരക്ഷിക്കലുമാണ് തസ്വവുഫിന്റെ കാതൽ. സൂഫികളിൽ പെടാത്ത പലരും തസ്വവുഫിൽ പ്രവേശിച്ച താണ് മൊത്തത്തിൽ അവരെ പറ്റി തെറ്റായ ധാരണ ഉണ്ടാക്കാനിട യായത്. മതപരമായ നിയമങ്ങൾക്കെതിരിൽ സംസാരിക്കുന്ന ഒരൊറ്റ സൂഫിയെയും ഞാൻ കണ്ടിട്ടില്ല. സൂഫികളെന്ന് വാദിക്കുന്ന ബിദഇക ളാണങ്ങനെ വാദിക്കുന്നത് (തഅ‌്യീദുൽ ഹഖീഖത്തിൽ അലിയ്യ: 57).
ചുരുക്കത്തിൽ തസ്വവുഫ് എന്നാൽ ഖുർആനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കലാണ്. ഇതിനെതിരിലുള്ള എല്ലാ കാര്യങ്ങളും ബാത്വിലാണ്. നിസ്ക്കരിക്കാതെയും നോമ്പനുഷ്‌ഠിക്കാതെയും അന്യ സ്ത്രീദർശന സ്പർശനവുമായി സൂഫി, വലിയ്യ് ചമഞ്ഞ് നടക്കുന്ന വരെ നാം ശ്രദ്ധിക്കണം. അങ്ങനെയൊന്നും ശരീഅത്തിലില്ലാത്തതി നാൽ തസ്വവുഫിലും ത്വരീഖത്തിലും ഇല്ല.
ജനങ്ങളിൽ തസ്വവുഫ് വാദിക്കുന്ന കപടന്മാരുണ്ട്. അവർ ശരീ അത്തിന്റെ നിയമങ്ങളെ തകിടംമറിച്ചു തോന്നിയപോലെ ജീവിച്ചു അവർ പറഞ്ഞു: ഖൽബ് ശുദ്ധീകരിച്ചാൽ മതിയെന്ന്. അവർ പറയും, ഞങ്ങൾ ബാത്വിനിൻ്റെ അഹ്‌ലുകാരാണ്. അവർ ളാഹിറിന്റെ അഹ്ലു കാരുമാണ്. ഈ വിഭാഗം വഴിപിഴച്ചവരാണ്. ഈ കൂട്ടരുടെ പ്രവർത്ത നങ്ങളൊന്നും മഹത്തുക്കളായ സൂഫിയാക്കൾക്കെതിരിൽ ഒരു തെളി വായി നാം എടുക്കൽ അനുവദനീയമല്ല.
ത്വരീഖത്ത്
തസ്വവുഫ് അഥവാ സൂഫീസരണി ത്വരീഖത്തുകളുമായി ബന്ധ പ്പെട്ടതാണ്. സൂഫികൾക്ക് ഏതെങ്കിലും ത്വരീഖത്തുകളുമായി ബന്ധ മുണ്ടായിരിക്കും. ആത്മീയ മേഖലയിൽ കൂടി സഞ്ചരിക്കുന്നവർക്കും ശൈഖും ത്വരീഖത്തും കൂടിയേ തീരൂ. നിപുണനായ ഒരു ശൈഖിന്റെ ശിഷ്യത്വം സ്വീകരിച്ച് മുന്നേറുമ്പോഴാണ് ത്വരീഖത്തിൻ്റെ ആവശ്യകത വരുന്നത്. ശൈഖ് നിർദേശിക്കുന്ന ആത്മീയ വഴിയാണ് ത്വരീഖത്ത്. യഥാർത്ഥ സൂഫികൾ ഫിഖ്ഹും തസ്വവുഫും സമ്മേളിച്ച ഇബാദ ത്തുകൾ നിറഞ്ഞവരായിരിക്കും. പരിശുദ്ധ ദീനിനെതിരിൽ സംസാരി ക്കുകയോ പ്രവർത്തിക്കുകയോ ഒരിക്കലും അവർ ചെയ്യില്ല. അവർ അങ്ങനെ ചെയ്യുമെന്ന് വിചാരിക്കാനേ പാടില്ല. അവരുമായി ആത്മീയ ബന്ധം പുലർത്തുന്നവരും സഹവസിക്കുന്നവരും പൂർണമായ അദ ബോടുകൂടിയേ അവരോട് പെരുമാറാവൂ. ഇമാം ശഅ്റാനി(റ) എഴു
തുന്നു: അവരോടുള്ള കുറഞ്ഞ അദബ് അവർ പറയുന്നതിനെ അംഗീ കരിക്കലും ഉയർന്ന അദബ് അതിനെ ഉറച്ച് വിശ്വസിക്കലുമാണ് (അൽ കിബ്‌രീതുൽ അഹർ: 1/5).
അതിനാൽ ഒരിക്കലും ത്വരീഖത്തിൻ്റെ അഹ്‌ലുകാരായ സൂഫി കളെ വിമർശിക്കരുത്. എന്നാൽ ഈ മേഖലയിൽ വ്യാജന്മാരുടെ വിള യാട്ടം പല നാടുകളിലും കൂടിവരികയും പാമരന്മാരെ ത്വരീഖത്തിന്റെ പേർ പറഞ്ഞ് ചൂഷണം ചെയ്യുകയും ചെയ്‌തപ്പോൾ ത്വരീഖത്തെന്നാൽപിഴച്ചതാണെന്ന് വരെ പലരും തെറ്റിദ്ധരിച്ചു. എന്നാൽ ലോകമുസ്‌ലിം കൾ നെഞ്ചിലേറ്റി ബഹുമാനാദരപൂർവം സ്‌മരിക്കുന്ന മഹാരഥന്മാ രെല്ലാം പല ത്വരീഖത്തുകളുടെയും സ്ഥാപകന്മാരും പ്രചാരകരുമായി രുന്നു. അതെല്ലാം സത്യമായ ത്വരീഖത്തുകളായിരുന്നു. ശൈഖ് മുഹ്‌യി ദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശൈഖാ ണ്. ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) രിഫാഇയ്യ ത്വരീഖത്തിന്റെ ശൈഖാണ്. ശൈഖ് അബുൽ ഹസൻ ശാദുലി(റ) ശാദുലിയ്യാ ത്വരീ ഖത്തിന്റെ ശൈഖാണ്. ശൈഖ് ഗരീബു നവാസ് ഖ്വാജാ മുഈനുദ്ദീ നിൽ ചിശ്‌തി അജ്‌മീരി(റ) ചിശ്‌തിയ്യ ത്വരീഖത്തിൻ്റെ പ്രചാരകരാണ്. ഈ പട്ടിക വളരെ നീണ്ടതാണ്. ഇ.അ. നൂറോളം സത്യമായ അഭിഖ ത്തുകളുടെ പേരുകൾ ശേഷം വരുന്നുണ്ട്.
അല്ലാഹുവിലേക്ക് അടുക്കുവാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടു ക്കുന്ന മാർഗമാണല്ലോ ത്വരീഖത്ത്. വിശാലവും വളരെയധികം ശ്രദ്ധി ക്കേണ്ടതുമായ മാർഗമാണിത്. ആത്മീയ മാർഗമവലംബിക്കുന്നവർക്ക് വഴികാട്ടിയായ ശൈഖ് നിർദേശിക്കുന്ന വഴിയായ ത്വരീഖത്തിലേക്ക് പ്രവേശിക്കുന്നവനാണ് മുരീദ്. മുരീദ് യഥാർത്ഥ മുരീദാവാനും ശൈഖ് തർബിയ്യത്തിന് യോഗ്യത കൈവരിച്ച ശൈഖാവാനും നിബന്ധനകൾ ധാരാളമാണ്. ഈ നിബന്ധനകൾ സമ്മേളിക്കുമ്പോഴേ ശൈഖും മുരീദും ഉണ്ടാവുകയുള്ളൂ. ഹിജ്റ 973-ൽ വഫാതായ ഇമാം ശഅ്റാനി( റ) എഴുതുന്നു: ഈ കാലത്ത് നമ്മളിൽ നിന്ന് ഒരാൾ ഒരു മുരീദിൻ്റെ സ്ഥാനത്തേക്കെത്തുക വളരെ വിദൂരമാണ് (അൽ അൻവാറുൽ ഖുദ്‌സിയ്യ ഫീ മഅരിഫതി ഖവാഇദിസ്സൂഫിയ്യ: 10).
ത്വരീഖത്തിൽ പ്രവേശിച്ചാലുള്ള നേട്ടങ്ങൾ കരസ്ഥമാക്കണമെ ങ്കിൽ കടമ്പകൾ ഏറെ കടക്കുവാനുണ്ട്. അറ്റമില്ലാത്തൊരു ലോകമാ ണത്. ആർക്കും എപ്പോഴും എളുപ്പത്തിൽ കയറിച്ചെല്ലാൻ പറ്റിയ മേഖ ലയല്ലത്. കഠിനമായ പരിശീലനങ്ങളും ഉറച്ച നിയ്യത്തും ഏത് സാഹ ചര്യത്തേയും നേരിടാനുള്ള മനക്കരുത്തും ഈ യാത്രക്കാരന് അത്യാ വശ്യമാണ്. ശരീഅത്തിൻ്റെ നിയമങ്ങൾ ബാധകമല്ലാത്ത ശൈഖ്, മുരീ ദ്, ത്വരീഖത്ത് അല്ലാഹുവിനല്ലെന്ന് നാം മനസ്സിലാക്കണം.
ത്വരീഖത്ത് എന്നാൽ എന്ത് ഇമാം ഇബ്നു ഇബ്ബാദ്(റ) എഴുതുന്നു: തഖ്വയെയും അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുന്നതിനെയു നീ
മുറുകെ പിടിക്കലാണ് ത്വരീഖത്ത് (മഫാഖിറുൽ അലിയ്യ: 164).. മനു ഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാർഗങ്ങളായ ത്വരീഖത്തു കാർ നിരവധിയാണ്. ഖാദിരിയ്യ, രിഫാഇയ്യ, ശാദുലിയ്യ അവയിൽ ചില തുമാത്രം. ത്വരീഖത്തിൽ പ്രവേശിക്കുന്നത് തന്നെ ഇഖ്‌ലാസ്വോടെ അമൽ ചെയ്യാനാണ്. അതുകൊണ്ടുതന്നെ ശരീഅത്തിനെതിരിൽ ത്വരീ ഖത്തിൽ ഉണ്ടാവുകയില്ല. ഇമാം സ്വാവി(റ) എഴുതുന്നു: നിശ്ചയം ത്വരീ ഖത്ത് എന്നാൽ ആന്തരികത്തെ ആവശ്യമില്ലാത്തതിൽ നിന്നെല്ലാം ശുദ്ധീകരിക്കലാണ് (സ്വാവി: 2/180).
ത്വരീഖത്തിന്റെ ആവശ്യകത
ത്വരീഖത്തിന്റെ നിർവചനത്തിൽ നിന്നുതന്നെ ത്വരീഖത്തിന്റെ ആവശ്യകത മനസ്സിലാക്കാം. അല്ലാഹുവിലേക്ക് അടുക്കുവാൻ ഇഖ്‌ലാ സ്വോടെ അമൽ ചെയ്യുകയാണ് ത്വരീഖത്തിന്റെ ഉദ്ദേശ്യം. ആത്മീയ ലോകത്തെ പദവികളായ ഗൗസ്, ഖുത്തുബ്, ഔതാദ്, അബ്ദാൽ, നുഖ ബാഅ്, രിജാലുൽ ഗൈബ് തുടങ്ങിയ അനേകം പദവികളിൽ എത്തി ച്ചേരണമെങ്കിൽ അങ്ങേയറ്റത്തെ ഇഖ്‌ലാസ്വോടെ അമലുകൾ നിർവ ഹിക്കണം. ആത്മീയ ലോകത്തേക്കെത്തണമെങ്കിൽ തന്നെ വഴികാട്ടി യാവശ്യമാണ്.
വഴികാട്ടിയാണ് ആത്മീയ ഗുരു അഥവാ ശൈഖ്. ശൈഖിലൂടെയേ ത്വരീഖത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. ത്വരീഖത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് യഥാർത്ഥത്തിൽ ശൈഖിനെയാണ്. ശൈഖ് മുരീദിനെ പ്രവേശിപ്പിക്കുന്ന ആത്മീയ സരണിയാണ് ത്വരീഖത്ത്. ഈ സരണി ചിലപ്പോൾ ഖാദിരിയ്യാ ത്വരീഖത്ത്, രിഫാഇയ്യ ത്വരീഖത്ത്, ശാദുലിയ്യാ ത്വരീഖത്ത് തുടങ്ങിയ അനേകം ത്വരീഖത്തുകളിൽ ഏതെ ങ്കിലുമായിരിക്കും.
മുൻകഴിഞ്ഞുപോയ മഹത്തുക്കളുടെ ജീവിതമെല്ലാം ത്വരീഖത്തു കളിലൂടെയായിരുന്നു. അവർക്കെല്ലാം ശൈഖും ത്വരീഖത്തുമുണ്ടായി രുന്നു. ഖാദിരിയ്യ ത്വരീഖത്തിൻ്റെ ശൈഖായ സയ്യിദ് അബ്‌ദുൽ ഖാദിർജീലാനി(റ)യുടെ ശൈഖാണ് ശൈഖ് അബൂസഈദുൽ മുബാറക് അൽ മഖ്സൂമി(റ). ശാദുലിയ്യാ ത്വരീഖത്തിൻ്റെ ശൈഖായ സയ്യിദ് അബൂൽ ഹസൻ ശാദുലി(റ)യുടെ ശൈഖാണ് സയ്യിദ് അബ്‌ദുസ്സലാമുബ്‌ന് മശീ ശ്(റ). ഇമാം താജുദ്ദീനുബ്നി അത്വാഉല്ലാഹിസ്സിക്കൻന്ദരി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദുലി(റ)യോട് നിങ്ങളുടെ ശൈഖാരാ. ണെന്ന് ചോദിച്ചാൽ പറയുമായിരുന്നു, അശൈഖ് അബ്ദുസ്സലാമ്ബ്ന് മശീശ്(റ) (ലത്വാഇഫുൽ മിനൻ: 54).
ഇമാം സുയൂത്വി(റ) എഴുതുന്നു: ശൈഖ് അബുൽ ഹസൻ ശാദു ലി(റ)യുടെ ത്വരീഖത്ത് ശൈഖ് അബ്‌ദുസ്സലാമ്‌ബ്‌ന് മശീശ്(റ) വഴി ഹസന് ബ്ൻ അലി(റ)യിൽ ചെന്നുചേരുന്നു (തഅ്‌യീദുൽ ഹഖീഖ ത്തിൽ അലിയ്യ: 91).
"സുൽത്താനുൽ ഉലമാ' എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ട ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരിൽ ഒരാളായ ഇമാം ഇബ്നു ദ്ദീന് ബ്ൻ അബ്ദിസ്സലാം(റ)മിൻ്റെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലി(റ). ഇമാം ശാദുലീ ത്വരീഖത്തുകാരനാണ്.
സൂഫിയാക്കളെ സംബന്ധിച്ച് വേണ്ടത്ര വിജ്ഞാനം ലഭിക്കാത്ത കാലത്ത് ഖുർആനും സുന്നത്തുമല്ലാത്ത മറ്റൊരു വഴി നമുക്കെന്തിനാ ണെന്ന് പറഞ്ഞ് ഇമാം ഇസ്സുദ്ദീൻ ബ്നി അബ്‌ദിസ്സലാം(റ) സൂഫിയാ ക്കളെ എതിർക്കുമായിരുന്നു (അന്നുസ്‌റത്തുന്നബവിയ്യ: 62).
എന്നാൽ പിന്നീട് ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായി ഇമാം ആത്മീയ ബന്ധം സ്ഥാപിക്കുകയും ശൈഖ് ശാദുലി(റ)യുടെ മുരീദാവുകയും ചെയ്‌തു (ജാമിഉ കറാമാതിൽ ഔലിയാഅ്: 2/172).
'ഹുജ്ജത്തുൽ ഇസ്ലലാം' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ട ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതരിൽപെട്ട ഒരാളാണ് ഇമാം ഗസ്സാലി(റ). ഫിഖ്ഹ്, തസ്വവുഫിലായി ഉപകാരമുള്ള നിരവധി ഗ്രന്ഥ ങ്ങൾ ഇമാം രചിച്ചിട്ടുണ്ട്. ഇമാം ഗസ്സാലി(റ)യുടെ ശൈഖാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി(റ). ഇമാം ശഅ്റാനി(റ) എഴുതുന്നു: 'ഹുജ്ജ ത്തുൽ ഇസ്ലാം' ആയതോടുകൂടെത്തന്നെ ഇമാം ഗസ്സാലി(റ) ശൈഖിനെ തേടി. അപ്രകാരം തന്നെ 'സുൽത്താനുൽ ഉലമാ' എന്ന സ്ഥാനപ്പേരോടുകൂടി ഇമാം ഇസ്സുദ്ദീനുബ്‌നി അബ്ദിസ്സലാം(റ) ശൈഖിനെ തേടി. ഇമാം ഗസ്സാലി(റ)യുടെ ശൈഖാണ് ശൈഖ് മുഹമ്മദുൽ ബാദിഗാനി(റ). ഇമാം ഇസ്സുദ്ദീൻ(റ)ൻ്റെ ശൈഖാണ് ശൈഖ് അബുൽ ഹസൻ ശാദുലിറ). ഈ രണ്ടുപേർക്കും ശരീഅത്തിൽ അഗാധ ജ്ഞാനമുള്ളതോടുകൂടി അവർക്ക് ശൈഖ് ആവശ്യമായി വന്നു. ഇമാം ഇസ്സുദ്ദീൻ(റ) പറഞ്ഞു: പൂർണമായി ഇസ്‌ലാമിനെ ഞാൻ മനസ്സിലാക്കിയത് ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുമായുള്ള ബന്ധത്തിനു ശേഷമാണ്. ഇവർക്ക് രണ്ടുപേർക്കും ശൈഖ് ആവശ്യ മായി വന്നെങ്കിൽ നമ്മളെ പോലുള്ളവർക്ക് അതിനേക്കാളും ആവശ്യ മാണ് (അൽ മിനനുൽ കുബ്റ: 84).
ഇമാം നവവി(റ)യുടെ ശൈഖ്
ശാഫിഈ മദ്ഹബിലെ 'മുജ്‌തഹിദുൽ ഫത്വ' എന്ന സ്ഥാന ത്തെത്തിയ മഹാപണ്ഡിതനാണ് ഇമാം നവവി(റ). 'രണ്ടാം ശാഫിഈ' എന്ന് മഹാനെ വിളിക്കാറുണ്ട്. ഇമാം മുഹമ്മദുബ്ൻ ഹസനില്ലഖ്‌മി(റ) എഴുതുന്നു: ഇമാം നവവി(റ) ശാഫിഈ ഫിഖ്ഹിൽ അഗ്രഗണ്യനാ യിരുന്നു. ഇമാമിനെ പോലോത്ത ഒരു പണ്ഡിതൻ ആ കാലത്ത് മുസ്ലിം നാടുകളിൽ ഇല്ലായിരുന്നു (തർജുമതുല്ലഖ്‌മി: 6).
ഇമാം യാഫിഈ(റ) എഴുതുന്നു: ഇമാം നവവി(റ)യുടെ കാലത്തും അതിനു ശേഷവും അതുപോലോത്ത ഒരാളെപ്പറ്റി നമുക്ക് വിവരം ലഭിച്ചിട്ടില്ല (മിർആത്തുൽ ജിനാൻ: 4/182).
ഇമാം സുബ്കി(റ) പറയുന്നു: ഇമാം നവവി(റ)യിൽ സമ്മേളിച്ച ഗുണങ്ങളുള്ള ഒരാൾ താബിഈങ്ങൾക്ക് ശേഷം ഉണ്ടായിട്ടില്ല (അൽ മൻഹലൂൽ അദബ്: 34).
ഇബ്‌നു കസീർ(റ) പറയുന്നു: ഇമാം നവവി(റ) മദ്ഹബിന്റെ ശൈഖും ആ കാലത്തെ കർമശാസ്ത്ര പണ്ഡിതന്മാരുടെ നേതാവുമാ യിരുന്നു (അൽ മൻഹലുൽ അദബ്: 61).
ഫിഖ്ഹിലും ഹദീസിലും സമുദ്രസമാനമായി അറിവുള്ള ഇമാം നവവി(റ)ക്കും ശൈഖ് ഉണ്ടായിരുന്നു. ഇമാം സുബ്കി(റ) എഴുതുന്നു:
ത്വരീഖത്തിൽ ഇമാം നവവി(റ)യുടെ ശൈഖ് യാസീൻ ബ്നു യൂസു ഫുസ്സർക്കശി(റ) ആയിരുന്നു (ത്വബഖാത്തുശ്ശാഫിഇയ്യ: 8/396).
ഇമാം നവവി(റ)യെ ചെറുപ്രായത്തിൽ കണ്ടമാത്രയിൽ ഇമാമിന്റെ ഭാവി മനസ്സിലാക്കുകയും അത് ഇമാമിൻ്റെ ഉസ്‌താദിനോട് പറയുകയും ചെയ്‌ത ശൈഖ് യാസീൻ സർക്കശി(റ) ഇമാമിനെ ആത്മീയ സോപാനത്തിലേക്ക് കൈപിടിച്ചുയർത്തി. ജാബിയാ കവാ ടത്തിന് വെളിയിൽ ശൈഖ് യാസീൻ(റ)ന് കച്ചവടമുണ്ടായിരുന്നു. നിര വധി കറാമത്തുകൾ മഹാനിൽനിന്ന് ഉണ്ടായിട്ടുണ്ട്. എൺപത് വയസ്സ് വരെ ജീവിച്ച ശൈഖവർകൾ ഇരുപതിലധികം തവണ ഹജ്ജ് നിർവ ഹിച്ചിട്ടുണ്ട്. ഇമാം നവവി(റ) ശൈഖിനെ സന്ദർശിക്കുകയും വിഷയ ങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. ഹിജ്റ 687 റബീഉൽ അവ്വൽ മൂന്നിന് ശൈഖ് വഫാത്തായി. ബാബു ശർഖീ ഖബർസ്ഥാ നിൽ മറമാടി (ശദറാത്തുദ്ദഹബ്: 5/403).
ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം നവവി(റ) ഡമസ്‌കസിന്റെ പുറത്തേക്ക് തൻറെ ശൈഖ് മറാക്കിശി(റ)യെ സന്ദർശിക്കാൻ പോവാ റുണ്ടായിരുന്നു. ചില മസ്‌അലകൾ ഇമാം ശൈഖിന് മുമ്പിലവതരിപ്പി ക്കുകയും അതിന് ശൈഖ് നൽകുന്ന മറുപടി ശ്രദ്ധാപൂർവം ശ്രവിക്കു കയും ചെയ്യുമായിരുന്നു. സൂഫിയാക്കൾക്ക് ശരീഅത്തിന്റെ രഹസ്യ ങ്ങൾ അറിയില്ലായിരുന്നുവെങ്കിൽ ഉന്നത പാണ്ഡിത്യമുള്ള ഇമാം നവ വി(റ)യൊന്നും തൻ്റെ ശൈഖിനോട് മതവിധികൾ തേടില്ലായിരുന്നു (അൽ അൻവാറുൽ ഖുദ്സിയ്യ ഫീബയാനി ആദാബിൽ ഉബൂദിയ്യ:50).
ഇമാം സഖാവി(റ) എഴുതുന്നു: ലോകപ്രശസ്‌ത പണ്ഡിതനും ഹദീസ് വിശാരദനുമായ ഇമാം സുബ്കി(റ) തൻ്റെ കോവർ കഴുതപ്പുറ ത്തേറി യാത്ര ചെയ്യുകയാണ്. യാത്രയിൽ അപരിചിതനായ ഒരു വൃദ്ധനെ കണ്ടുമുട്ടി. അവർ തമ്മിൽ സംസാരത്തിലേർപ്പെട്ടു. സംസാര ത്തിനിടയിൽ ഞാൻ ഇമാം നവവി(റ)യെ കണ്ടിരുന്നുവെന്ന് ആ വൃദ്ധൻ പറഞ്ഞു. കേട്ടമാത്രയിൽ ഇമാം സുബ്കി(റ) കഴുതപ്പുറത്ത് നിന്ന് ഇറങ്ങി പാമരനായ ആ വൃദ്ധൻ്റെ കൈ ചുംബിച്ചുകൊണ്ട് തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ടു. പണ്ഡിതനായ ഇമാം സുബ്കി (റ)ക്ക് വേണ്ടി ആ വൃദ്ധൻ ദുആ ചെയ്‌തു. ശേഷം ഇമാം സുബ്കി(റ) പറഞ്ഞു: ഇമാം നവവി(റ)യെ കണ്ട താങ്കൾ നടക്കുമ്പോൾ ഞാൻ കഴുതപ്പുറത്തേറി യാത്ര ചെയ്യുകയില്ല(അൽ മൻഹലുൽ അദബ്)
മേൽപറഞ്ഞ ഉദ്ധരണികളിൽ നിന്നെല്ലാം ശൈഖിൻ്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. സമുദ്രസമാനമായ അറിവും തഖ്‌വയുമുള്ള ഇത്തരം മഹാമനീഷികൾ ശൈഖിനെ തേടുകയും കണ്ടെത്തിക്കുകയും ഉപദേശ നിർദേശങ്ങൾ തേടുകയും ചെയ്തിട്ടു ണ്ടെങ്കിൽ നമ്മൾ അവരേക്കാൾ ആവശ്യക്കാരാണെന്നാണ് ഇമാം ശഅ്റാനി(റ) എഴുതിയത്.
ത്വരീഖത്തുകൾ
മഹാന്മാരായ മശാഇഖുമാരുടെ ത്വരീഖത്തുകൾ നിരവധിയാണ് എണ്ണിത്തീർക്കാൻ പറ്റുന്നതിലും കൂടുതലാണ് ത്വരീഖത്തുകളുടെ എണ്ണം. ഇമാം ശഅ്റാനി(റ) എഴുതുന്നു: ശൈഖ് മുഹമ്മദുബ്നു മുഹ മ്മദുൽ ഫാസി മഗ്‌രിബി(റ) പറഞ്ഞു: നിശ്ചയം, അല്ലാഹുവിലേക്ക് എത്തിക്കുന്ന ത്വരീഖത്തുകൾ സൃഷ്ടികളുടെ ശ്വാസത്തിന്റെ എണ്ണ ത്തിനേക്കാളുമുണ്ട് (ലവാഖിഉൽ അൻവാറിൽ ഖുദ്സിയ്യ: 155).
ഇമാം ഇബ്നു ഹജർ ഹൈതമി(റ) എഴുതുന്നു: അല്ലാഹുവിലേ ക്കുള്ള ത്വരീഖത്തുകളുടെ എണ്ണം സൃഷ്ടികളുടെ ശ്വാസോഛാസ ത്തിന്റെയത്രയുണ്ട്. ത്വരീഖത്ത് നൽകുന്ന രീതിയിൽ ശൈഖുമാർക്ക് വ്യത്യസ്‌ത രീതികളാണുള്ളത്. അവരിൽ ചിലർ ദിക്ർ കൽപിക്കും. ചിലർ ഖിർഖഃ ധരിപ്പിക്കും. ചിലർ അവരുടെ ത്വരീഖത്തിന്റെ സ്വഭാവ മനുസരിച്ച് ഇതല്ലാത്തത് നിർദ്ദേശിക്കും. രീതികൾ അനേകമുണ്ട്. ശൈഖിനെ നല്ലപോലെ അറിഞ്ഞിട്ടേ ത്വരീഖത്തിൽ കടക്കാവൂ. കള്ള ന്മാരും കപളിപ്പിക്കുന്നവരും അധികരിച്ചതിനാലാണിത്. അവരൊന്നും ത്വരീഖത്തുകളിലല്ല. അവരുടെ പ്രവർത്തനങ്ങൾ ചീത്തയായതിനാലും വാക്കുകളും അവസ്ഥകളും നാശമായതിനാലും അവർ നരകത്തിലേ ക്കുള്ള പ്രയാണക്കാരാണ്.
അവർ നശ്വരമായ ദുൻയാവിനെ നേടാനാഗ്രഹിക്കുന്നു. എന്നെന്നും ശേഷിക്കുന്ന പാരത്രിക ലോകത്തെ ത്യജിക്കുന്നു. ഉന്ന തമായ ത്വരീഖത്ത് വാദിക്കൽ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് ഐഹിക സുഖമാണ്. ഇത്തരക്കാരെ പിൻപറ്റൽ ജീവിത നാശമാണ് (ഫതാവൽ ഹദീസിയ്യ: 77).
ശൈഖ് മുഹമ്മദുബ്ൻ ഹസൻ രിഫാഈ അസ്വിയാദി(റ) എഴു തുന്നു: ശൈഖ് അഹ്‌മദുർറിഫാഈ(റ)പറഞ്ഞു: സൃഷ്‌ടികളുടെ ശ്വാസോഛാസത്തിൻ്റെയത്ര എണ്ണം ത്വരീഖത്തുകൾ അല്ലാഹുവിലേ ക്കുള്ളത് ഉണ്ട് (ഖിലാദത്തുൽ ജവാഹിർ ഫീ ദിക്‌രി ഗൗസിർറിഫാഈ: 89).
ഇമാം മുഹമ്മദ് അഹ്‌മദ് അൽ ബൂസീരി(റ) എഴുതുന്നു: കർമ ശാസ്ത്ര പണ്ഡിത സമൂഹമേ നിങ്ങൾ പ്രത്യേകക്കാരായ തൗഹീദിന്റെ വക്താക്കളെ (സൂഫികൾ) എതിർക്കുന്നതിനെ സൂക്ഷിച്ചോ! നിശ്ചയ മായും അവരുടെ സന്തോഷവും കരച്ചിലും അട്ടഹാസവും ആട്ടവും അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന 'കഫ്‌ഫ്' മുഖേനയാണ്. ദൃഢജ്ഞാ നികളുടെ അല്ലാഹുവിലേക്കുള്ള ത്വരീഖത്തുകൾ സൃഷ്ടികളുടെ ശ്വാസോഛാസത്തിന്റെയത്ര എണ്ണമുണ്ട് (അൽ ആദാബുൽ മർളിയ്യ:149).
Post a Comment