കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പാഠപുസ്തകത്തിലൂടെ വീണ്ടും സലഫി - വഹാബി ആശയങ്ങൾ ഒളിച്ചു കടത്താൻ ശ്രമം | ഷെയർ ചെയ്തു പ്രതിഷേധിക്കുക..

കാലിക്കറ്റ് യൂനിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ എം.എ അറബിക് പാഠപുസ്തകത്തിൽ സലഫി ആശയങ്ങളെ വെള്ളപൂശുന്ന പാഠഭാഗത്തിന് എതിരെ വ്യാപക പ്രതിഷേധം. 
സലഫി, വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്ലാമിന്റെ വക്താവായാണ് പുസ്തകത്തിൽ അവതരിപ്പിക്കുന്നതാണ് വിവാദത്തിനിടയാക്കിയത്.

എം.എ അറബിക് രണ്ടാം സെമസ്റ്ററിലെ ഹിസ്റ്ററി ഓഫ് കണ്ടമ്പററി അറബ് വേൾഡ് എന്ന പുസ്തകത്തിൽ 203 മുതൽ 200 വരെയുള്ള പേജുകളിലാണ് വിവാദ പരാമർശമുള്ളത്. 

മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ഉണ്ടാക്കിയെടുത്ത ഇസ്ലാമിക വിപ്ലവത്തിന് ലോകമെമ്പാടും വലിയ അംഗീകാരമാണ് ലഭിച്ചെന്നും . അദ്ദേഹം ഇസ്ലാമിൽ പുതിയ ആശയങ്ങൾ കൊണ്ടുവന്നിട്ടില്ല . വഹാബിസം നാല് മദ്ഹബിൽ അടിയുറച്ചുകൊണ്ടുള്ള പ്രസ്ഥാനമാണെന്നും . മുസ്ലിംകളിലെ തെറ്റായ വിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാൻ വേണ്ടി ഹിജ്റ 12 -ാം നൂറ്റാണ്ടിൽ നജ്ദിലാണ് ഈ പ്രസ്ഥാനം രൂപം കൊണ്ടതെന്നുമാണ് പുസ്തകം വെച്ച് കാച്ചുന്നത്...

ഔലിയാക്കളോടും ഖബറുകളോടും തവസ്സുൽ ചെയ്യുന്നതിനെ പുസ്തകം തെറ്റായ വിശ്വാസമായി ചിത്രീകരിക്കുന്നു.

പരിശുദ്ധ മക്കയിലും മദീനയിലും തിവ്രവാദത്തിന്റെ പേരിൽ രക്ത പുഴ ഒഴുക്കിയ വനാണ് ഇബ്നു അബ്ദുൽ വഹാബ് .സഊദിയടക്കമുള്ള ഇസ് ലാമിക രാജ്യങ്ങളെല്ലാം ഇയാളുടെ പ്രസ്ഥാനത്തെ തള്ളി കളഞ്ഞിട്ടുണ്ട്. ഇവിടെ കേരളത്തിലും ഈ തീവ്രവാദിയെ വെള്ളപൂശാനുളള നീക്കം സർക്കാർ ചെലവിൽ വേണ്ടെന്ന് തന്നെയാണ് നമുക്ക് പറയാനുള്ളത്..

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തന്നെ
2016 ലും മറ്റും ഇതുപോലുള്ള ശ്രമങ്ങൾ നടത്തിയിരുന്നു അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു..

വിവാദ പുസ്തകത്തിനെതിരെ നിരവധി മത സംഘടനകൾ ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു..
ഈ പുസ്തകം പിൻവലിക്കുന്നതുവരെ ഇത് ഷെയർ ചെയ്യുക...