വിവാഹമോചനം തേടി പോയ ഭാര്യക്ക് സംഭവിച്ചത്.!!

വിവാഹമോചനത്തിനായി ദമ്പതികൾ ജഡ്ജിയുടെ അടുത്തെത്തി.
ജഡ്ജി അവളോട് ചോദിച്ചു: അവൻ നിങ്ങളെ വഞ്ചിക്കുന്നുണ്ടോ?
അവൾ മറുപടി പറഞ്ഞു: ഇല്ല സർ, എന്റെ ഭർത്താവിന് ദൈവത്തെ മാത്രമേ അറിയൂ..
ജഡ്ജി: അവൻ മറ്റൊരാളെ വിവാഹം കഴിച്ചോ?
അവൾ: ഇല്ല, ഒരിക്കലും എനിക്കത് പ്രശ്നവുമല്ല.
ജഡ്ജി: നിന്നെ അടിച്ചോ?
അവൾ: ഇല്ല, അവന്റെ കൈകളേക്കാൾ ദയയുള്ള കൈകൾ ഞാൻ കണ്ടിട്ടില്ല.
ജഡ്ജി: ചീത്ത വിളിച്ചോ? 
അവൾ: ഇല്ല.

ജഡ്ജി: പിന്നെന്തിന് വിവാഹമോചനം?

അവൾ മറുപടി പറഞ്ഞു: ഒരു പക്ഷി തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകിയാൽ, അതിന് നന്ദി ലഭിക്കുമോ?
ജഡ്ജി: തീർച്ചയായും, അത് ഒരു അമ്മയാണ്..
അവൾ പറഞ്ഞു: ഭാര്യ അവളുടെ വീട് പരിപാലിക്കുകയാണെങ്കിൽ, അവൾക്ക് നന്ദി ലഭിക്കുമോ?
ജഡ്ജി പറഞ്ഞു: തീർച്ചയായും.

അവൾ പറഞ്ഞു: ഇതാണ് ഞാൻ അവനോടൊപ്പം അനുഭവിക്കുന്ന പ്രശ്നം, എനിക്ക് നിശബ്ദത മാത്രമേ ലഭിക്കുന്നുള്ളൂ..

ജഡ്ജി അത്ഭുതപ്പെട്ടു, അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല.

ജഡ്ജി ഭർത്താവിനോട് ചോദിച്ചു
ഭാര്യ എന്താണ് വിവാഹമോചനം ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

അദ്ദേഹം മറുപടി പറഞ്ഞു: എനിക്കറിയില്ല, പക്ഷേ എനിക്ക് ചിലത് മനസ്സിലായി..
സർ,
വാചാലനായി
സംസാരിക്കാൻ അറിയാത്ത ഒരാളാണ് ഞാൻ.
എന്റെ ഹൃദയത്തിൽ അവളോട് സ്നേഹമുണ്ടെന്ന് ഞാൻ എങ്ങനെ അവളോട് പറഞ്ഞു മനസ്സിലാക്കും?
അവൾ എനിക്ക് സമാധാനമാണെന്ന് ഞാൻ എങ്ങനെ പറയും?
അവളുടെ ഊഷ്മളത എന്നിൽ ആർദ്രതയാണെന്ന് ഞാൻ എങ്ങനെ പ്രകടിപ്പിക്കും?

സർ,
അവൾ എന്റെ ആത്മാവാകുമ്പോൾ ഞാൻ എങ്ങനെ നന്ദി പറയും ?
ഞാൻ എങ്ങനെ എന്റെ സ്നേഹം പ്രകടിപ്പിക്കും ?

അവളുടെ അഭിനിവേശത്തിൽ ഞാൻ എന്നെത്തന്നെ മറന്നു എന്ന് അവളെ എങ്ങനെ ഞാൻ ബോധ്യപ്പെടുത്തും?

ഞാൻ അവളുടെ ഹൃദയത്തോട് അനുസരണമുള്ളവനാണ്
ഞാൻ അവളുടെ നയനങ്ങൾ കാണുന്നു... ഹൃദയം അറിയുന്നു..

അവൾ 
സ്നേഹത്തോടെയും ശാന്തമായും
അവനെ
തടസ്സപ്പെടുത്തി പറഞ്ഞു:
ഓണർ, എനിക്ക് വിവാഹമോചനം വേണ്ട ..!!
ഈ വാക്കുകൾ കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...
എനിക്ക് മറ്റൊരു പുരുഷനെ വേണ്ട..!
ഇവനോടൊപ്പം അല്ലാതെ പിന്നെ ഞാൻ ആരോടൊപ്പം പോകാൻ.?

ഏറ്റവും ലളിതമായ വാക്കുകൾ ഹൃദയത്തിന്റെ താക്കോലാണ്..
പുരുഷന് നയനാനന്ദവും
പെണ്ണിന് ശ്രവണാനന്ദവുമാണ് പ്രധാനം..
സ്നേഹം തുളുമ്പുന്ന വാക്കുകൾ പറഞ്ഞ് പങ്കാളിയെ വീർപ്പുമുട്ടിക്കണം.. അവിടെ സ്നേഹം പൂത്തുലയും..💝 പൂത്തുലയട്ടെ.

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി