ആശയാണ് മദീന




മദീനത്തുന്നബി’ പ്രവാചകന്‍റെ നഗരം. ഇസ്ലാമിന്‍റെ ആദ്യ ആസ്ഥാനം, സാംസ്കാരിക കേന്ദ്രം, വിശ്വാസി സമൂഹത്തിന്‍റെ ഉമ്മമാരുടെ തറവാട്. മദീന ഒരു ചരിത്രനഗരമാണ്. ആ നാഗരിക സൗന്ദര്യത്തിന് ലോകജനങ്ങള്‍ ഇന്നും സാക്ഷിയായിക്കൊണ്ടിരിക്കുന്നു.

യസ്രിബിൽ നിന്ന് മദീനിലേക്ക് പിന്നെ മുനവ്വറയിലേക്ക്.

പ്രാചീന കാലത്ത് യസ് രിബ് എന്നാണ് അറിയപ്പെട്ടത്. നൂഹ് നബിയുടെ സന്താന പരമ്പരയിൽ പെട്ട
യസ്രിബ് എന്ന വ്യക്തിയാണ് ഈ
ദേശത്തിനു അടിത്തറ പാകിയത്
എന്നതിനാലാണ് യസ്'രിബ് എന്ന
നാമത്തിൽ ആദ്യകാലത്ത്
അറിയപ്പെട്ടത് എന്ന് അറബ്
ചരിത്രകാരന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്
നബിയാണ് ഈ പ്രദേശത്തിന് പട്ടണം എന്ന് അർഥം വരുന്ന അറബി വാക്കായ മദീന എന്ന പേര് നൽകിയത്. തുടർന്ന്
തിരു നബിയുടെ ആഗമനത്തോടെ
നബിയുടെ പട്ടണം എന്നർത്ഥം വരുന്ന മദീനത്തുറസൂൽ എന്ന് അറിയപ്പെടുന്നു.
ഇപ്പോൾ പ്രശോഭിത നഗരം
എന്നർഥം വരുന്ന മദീന മുനവ്വറ

എന്നാണ് അറിയപ്പെടുന്നത്.  ധാരാളം പേരുകൾ കൊണ്ട് പ്രസിദ്ധമാണ് മദീന. പ്രശസ്ത ചരിത്രകാരൻ അലിയു സ്സംഹൂദി തന്‍െറ വഫാഉല്‍ വഫാ എന്ന കിതാബില്‍ 94 പേരുകൾ പറഞ്ഞിട്ടുണ്ട്.

മദീനയുടെ മഹത്വം പറയുന്ന നിരവധി ഹദീസുകളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം

1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി. 3. 30. 95)

2) അബൂഹുമൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി. 3. 30. 96)

3) സുഫ്യാന്‍(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി. 3. 30. 99)

4) അബൂഹുറൈറ(റ) നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം)ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി. 3. 30. 100)

5) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)

6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 30. 104)

7) അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. 3. 30. 105)

8) അബൂസഈദ്(റ) നിവേദനം: നബി(സ) ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. നബി(സ) ഞങ്ങളോട് പറഞ്ഞതില്‍ പെട്ടതാണ് ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്ത് ഇറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ വെച്ച് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് വര്‍ത്തമാനം പറഞ്ഞു. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ പറയും: ഈ മനുഷ്യനെ ഞാന്‍ വധിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെ കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷെ അദ്ദേഹത്തെ കൊല്ലാന്‍ അവന് സാധിക്കുകയില്ല എന്നത്. (ബുഖാരി. 3. 30. 106)

9) ജാബിര്‍(റ) നിവേദനം: ഒരു ഗ്രാമീണന്‍ വന്ന് നബി(സ)ക്ക് ഇസ്ളാമായി ജീവിച്ചുകൊള്ളാമെന്ന് ഉടമ്പടി ചെയ്തു. അടുത്ത ദിവസം പനി ബാധിച്ചവനായി അയാള്‍ നബി(സ)യുടെ അടുക്കല്‍ വന്നു. അങ്ങനെ അയാള്‍ പറഞ്ഞു: എന്റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അനുവദിച്ചാലും എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു. നബി(സ) വിസമ്മതിക്കുകയും ചെയ്തു. അവിടുന്നരുളി. മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി. 3. 30. 107)

10) സൈദ്ബ്നു സാബിതു(റ) പറയുന്നു: നബി(സ) ഉഹ്ദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു. നമുക്ക് അവരോട് യുദ്ധം ചെയ്യണം. മറ്റൊരു വിഭാഗം പറഞ്ഞു. നാം അവരോട് യുദ്ധം ചെയ്യരുത്. അപ്പോള്‍ സൂറത്ത് നിസാഇലെ 88-ാം സൂക്തം അവതരിപ്പിക്കപ്പെട്ടു. നബി(സ) പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി. 3. 30. 108)

11) അനസ്(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി. 3. 30. 109)

മദീനയുടെ ചരിത്രം ലോകത്തോട് വിളിച്ചറിയിക്കുന്ന ചില ചരിത്ര കേന്ദ്രങ്ങൾ ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം. 

മസ്ജിദുൽ ഖുബാ

മദീനാ പ്രദേശത്ത് മുത്ത് നബി (സ) എത്തിയപ്പോള്‍ താമസമാക്കിയത് ഖുബായിലായിരുന്നു. അംറു ബ്നുല്‍ ഒൗഫ് ( റ) വിന്‍െറ പരബരയില്‍ പെട്ട കുത്സൂമു ബ്നു ഹിദ്മയുടെ വീട്ടിലായിരുന്നു. അവിടെ തരിശ് ഭൂമിയില്‍ ( കാരക്ക ഉണക്കുന്ന സ്ഥലം)നബിയുടെ നേതൃത്വത്തിൽ ഒരു പള്ളി നിര്‍മാണം നടത്തി , തിരു നബി സ്വന്തമായി കല്ലും മണ്ണും ഇതിന്‍െറ നിര്‍മാണത്തിനായി ചുമന്നുവെന്ന് സ്വഹാബികൾ സാക്ഷ്യം വഹിക്കുന്നു.എ ഡി 622 ലാണ് നിര്‍മ്മാണം കഴിച്ചത്. തഖ് വയുടെ മേല്‍ എടുപ്പ് കഴിപ്പിച്ച പള്ളിയെന്ന് വിശുദ്ധ ഖുർആനിൽ പറയപ്പെട്ടത് ഖുബയെ പറ്റിയാണ്. മുആദ് ബിന്‍ ജബല്‍ (റ) വിനെയാണ് ഇമാമായി നിശ്ചയിച്ചത്. എല്ലാ ശനിയാഴ്ചയും നബിതങ്ങള്‍ അവിടെ പോകാറും നിസ്ക്കരിക്കാറുമുണ്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. മസ്ജിദ് ഖുബായില്‍ വെച്ച് നിസ്ക്കരിച്ചാല്‍ ഒരു ഉംറയുടെ പ്രതിഫലമുണ്ടെന്ന് തിരു നബി പഠിപ്പിക്കുന്നു. 1986ല്‍ അവസാനമായി ഫഹദ് രാജാവിന്റെ നേതൃത്വത്തിൽ പുതുക്കി പണിതതാണ് ഇന്നു കാണുന്ന രൂപം. ജനബാഹുല്ല്യമാണ് ഇപ്പോഴും സന്ദര്‍ശകര്‍ മസ്ജിദ് നബവിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെയാണ്.

മസ്ജിദുൽ ജുമുഅ

മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ് നബി (സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍
അവിടെ തങ്ങിയ ശേഷം തിരു നബി വീണ്ടും യാത്ര തുടര്‍ന്നു, ഒരു വെള്ളിയാഴ്ചയായിരുന്നു യാത്ര
ബനൂസാലിമ്ബ്നു ഔഫ് ഗോത്രത്തിന്റെവാസസ്ഥലത്തെത്തിയപ്പോള് ജുമുഅ
നമസ്കരിക്കാന്സമയമായി.അവിടെയുള്ളവാദിസുല്ബ് എന്ന സ്ഥലത്ത് വെച്ച്നൂറോളം വരുന്ന അനുചരന്മാര്ക്കൊപ്പം
നബി(സ) ജുമുഅ നിര്‍വഹിച്ചു. നബി (സ) തങ്ങള്‍നിര്‍വഹിച്ച ആദ്യത്തെ ജുമുഅയാണിത്.
ആ സ്ഥലത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ.ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും
ഇടയിലാണ് ഇത്.

മസ്ജിദുന്നബവി

ഹിജ്റ യാത്രയിൽ   ഖുബായില്‍ നിന്ന് യാത്ര തുടര്‍ന്ന തിരുദൂതര്‍ മദീനയിൽ എത്തിചേര്‍ന്നു. പലരും ഒട്ടകത്തിനെ പിടിച്ച് നിര്‍ത്തി തിരു നബി യെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നബി (സ,) അവരോട് പറഞ്ഞു നിങ്ങള്‍ അതിനെ വിടുക , അതിനോട് കല്‍പ്പിക്ക പെട്ടിരിക്കുന്നു. ശേഷം ഖസ് വാഅ് എന്ന് പേരായ ആ ഒട്ടകം തിരുനബിയെയും വഹിച്ച് സഹ് ല്, സുഹെെല്‍ എന്ന രണ്ട് യതീം കുട്ടികളുടെ സ്ഥലത്ത് മുട്ടുകുത്തി. ആ സ്ഥലം വിലക്ക് വാങ്ങി തിരുദൂതര്‍ പള്ളി നിര്‍മിച്ചു അത് തന്നെയാണ് മസ്ജിദ് നബവി എന്ന് അറിയപ്പെടുന്നത്. അവിടെത്തന്നെയാണ് നബിയുടെ ഭവനവും നില നില്‍ക്കുന്നത്. മസ്ജിദിന് 3 വാതിലുകളാണ്
ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത്
ബാബുറഹ്മ, പടിഞ്ഞാറ് ഭാഗത്ത്
ബാബുജിബ്രീൽ, കിഴക്ക് ഭാഗത്ത്
ബാബുന്നിസാ. ഏഴു വർഷത്തിന് ശേഷംഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പംഇരട്ടിയാക്കി. പള്ളിയോട് ചേര്‍ന്ന് പാഠശാലയും മറ്റും സ്ഥാപിച്ചു.ഏ.ഡി 707 ൽ ഉമവിയ്യ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ്
മാറ്റി വലുതാക്കി പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ
നീളവും വീതിയും 84,100 മീറ്റർ
വീതമായിരുന്നു.ഒപ്പം തേക്കിൽ
തീർത്ത് മേൽക്കൂരയും പണിതു. ചുമരുകൾ അലങ്കരിച്ചു.
അബ്ബാസിയ ഖലീഫ
അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി. കിഴക്കുംപടിഞ്ഞാറും എട്ടു വീതവും വടക്ക്നാലുമായി 20 വാതിലുകളും അദ്ദേഹം
പണിതു. പിന്നീട് സഊദി രാജവംശമാണ് ആധുനിക വല്‍ക്കരിച്ചത്. ഇവർ തന്നെയാണ് ലെെബ്രറിയും സ്ഥാപിച്ചത്. അബ്ദുല്ല രാജാവിന്റെ കാലത്താണ് നവീകരണം നടന്നത്. തിരുനബിയുടെ അന്ത്യവിശ്രമം ഇവിടെയായതിനാല്‍ സന്ദര്ശനം ജനനിബിഢമാണ് ഹജ്ജിനും ഉംറക്കും വരുന്നവര്‍ തിരുനബിയെ സിയാറത്ത് ചെയ്യാതെ സ്വന്തം ദേശങ്ങളിലേക്ക് മടങ്ങുകയില്ല. ആരെങ്കിലും എന്നെ സന്ദര്‍ശിച്ചാല്‍ അവന്‍ ജീവിതത്തില്‍ എന്നെ സന്ദര്‍ശിച്ചവനെ പോലെയാണെന്നാണ് തിരുവചനം.‍മസ്ജിദുന്നബവിയില്‍ നിസ്ക്കരിച്ചവന് ആയിരം ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് മുത്ത് നബി പഠിപ്പിക്കുന്നു. സഈദ് ബിന്‍ മുസയ്യബ് (റ) ഇമാം മാലിക് (റ)തുടങ്ങിയ മഹത്തുക്കള്‍ ദര്‍സ് നടത്തിയ പള്ളിയാണിത്. ഇമാം ശാഫിഈ (റ) മാലിക് ഇമാമിന്‍െറ ശിഷ്യത്വം സ്വീകരിച്ചത് ഇവിടെയാണ്.

മസ്ജിദുൽ ഖിബ്‌ല ത്തെെന്‍

മുഹമ്മദ് നബിയുടെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന സംഭവം
നടന്ന പള്ളിയാണ്. മദീനയുടെ
പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ
പർവതത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക്
അഭിമുഖമായിട്ടാണ് മസ്ജിദ്
ഖിബ്ലതൈൻ സ്ഥിതിചെയ്യുന്നത്.
            തുരു നബി മദീനയിലെത്തി
പതിനേഴ് മാസക്കാലം
നിസ്കാരത്തിൽഅഭിമുഖീകരിച്ചിരുന്നത് ജെറുസലേമിലെ ബൈതുൽ
മുഖദ്ദസിലേക്കായിരുന്നു. എന്നാൽ
ശേഷം വിശുദ്ധ ഗേഹം കഅബയിലേക്ക്
ഖിബ് ല മാറ്റാനുള്ള ഉത്തരവ്
ഖുർആനിലടെ ലഭിച്ചു. തിരു നബിയുടെ അതിയായ ആഗ്രഹമായിരുന്നു അത്.
അതു പ്രകാരംനബിയും സ്വഹാബികളും
കഅബയിലേക്ക് തിരിയുകയും
അതിനെ ഖിബ്‌ല യാക്കി
സ്വീകരിക്കുകയും ചെയ്തു. നാല്
റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നിസ്കരിച്ച ശേഷമായിരുന്നു ഈ
വഹ് യ് ഉണ്ടായത്. അതിനാൽ
ബാക്കി രണ്ട് റക്അത്ത് കഅബക്ക്
നേരെ തിരിഞ്ഞാണ് നിസ്കരിച്ചത്.
ഒരു നേരത്തെ നിസ്ക്കാരം രണ്ട്
വ്യത്യസ്ത ഖിബ്‌ല കളുടെ നേരെ
തിരിഞ്ഞ് നിന്ന്
നിസ്ക്കരിച്ചതിനാൽ
അത് മുതൽ രണ്ട് ഖിബ് ലകളുള്ള
പള്ളിയെന്നർഥം വരുന്ന മസ്ജിദ്
ഖിബ്‌ലതൈൻ എന്ന പേരിൽ
അറിയപ്പെട്ടു.

പുണ്യ റൗള

തിരു നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനാണ് റൗളാ ശരീഫ് ( പണ്യ റൗള) എന്ന് പറയുന്നത്. സ്വര്‍ഗീയ സ്ഥാനമെന്ന് തിരു നബി പറഞ്ഞയിമാണിത്. മസ്ജിദു നബവിയില്‍ ആണ് റൗള സ്ഥിതി ചെയ്യുന്നത്. ലോകത്തൊരു മറ്റൊരു വ്യക്തിയുടെയും ഖബറിടത്തിന് ഇങ്ങനെയൊരു പേരോ, മഹത്ത്വമോ ലഭിച്ചിട്ടില്ല. എറ്റവും സന്ദര്‍ശിക്കപ്പെടുന്ന സ്ഥലവും ഇത് തന്നെ മുത്ത് നബി യുടെ മഹത്ത്വമാണ് വിളിചോദുന്നത്. തിരു നബി യെ സന്ദര്‍ശിക്കല്‍ ഏതൊരു വിശ്വാസിയുടെയും കടമയാണ് , ഹജ്ജും ഉംറയും കഴിഞ്ഞല്‍ അവിടെ ചെല്ലണം. പുണ്യ നബിയെസന്ദര്‍ശിക്കണം
ഇമാം നവവി (റ)‍ പറയുന്നു “ഹജ്ജും ഉംറയും
കഴിഞ്ഞതിനുശേഷംമക്കയില് നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്.ഏറ്റവും പുണ്യമായ ആരാധനയാണത്.
ബസ്സാര്, ദാറുഖുത്നി, ഇബ്നു ഉമര്(റ)വില് നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു,എന്റെ ഖബ്ര്‍ ഒരാള് സിയാറത്ത്ചെയ്താല് എന്റെ ശഫാഅത്ത് അവന്
നിര്ബന്ധമായി. നബിയുടെ ഖബ്ര്‍ശരീഫിനടുത്ത് അവന് ചെന്നു നില്ക്കണം.
റൗളയുടെ ചുമരിന്നഭിമുഖമായി
ഖിബ്ലക്ക് പിന്നിട്ടാണ് നില്ക്കേണ്ടത്. ഭൗതികമായ മുഴുവന് വിചാരങ്ങളില്
നിന്നും മുക്തനായി കണ്ണടച്ച്
തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില് കൊണ്ടുവന്നുള്ള നില്പ്പ്.
ശേഷം ശബ്ദം ഉയര്ത്താതെ സലാം
പറയണം. ആരെങ്കിലും സലാം
പറഞ്ഞേല്പ്പിച്ചതുണ്ടെങ്കില് അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്(റ)എന്നിവര്ക്ക് സലാം പറയണം. അതിനു
ശേഷം നബിയുടെ ഖബ്ര്‍
ശരീഫിന്നരികില് തന്നെയെത്തി
തിരുനബിയെ തവസ്സുല് ചെയ്ത്
പ്രാര്ത്ഥിക്കണം. പ്രാര്ത്ഥനയില്
വെച്ച് ഏറ്റവും നല്ലത് ഉതബിയില്
നിന്ന് ഉദ്ധരിക്കപ്പെടുന്ന
പ്രാര്ത്ഥനയാണ്’’ (ഈളാഹ്)
         റൗളാശരീഫിന്റെ
മണ്ണ് അനുഗൃഹീതമാണ്.
അതാണ് ബറക്കത്തെടുക്കാന്
പറ്റിയതും. പുണ്യ
പൂമേനിയെ പുല്കിയ
പുണ്യസ്ഥലത്തിന് ബറക്ക
ത്തില്ലാതിരിക്കുമോ?
മദീനയിലെ പൊടിപടലങ്ങള് പോലുംരോഗശാന്തിയാണെങ്കില്
അവിടുത്തെ മണ്ണ്
ബര്ക്കത്തുള്ളത് തന്നെയാണ്.

ജന്നത്തുല്‍ ബഖീഅ്

മസ്ജിദുന്നബവിയുടെ പരിസരത്ത് കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ജന്നത്തുല് ബഖീഅ് മദീനയിലെ ഏറ്റവും വലിയഖബ്ര്സ്ഥാനാണ്. തിരുനബി(സ്വ)പലസന്ദര്ഭങ്ങളിലും ഈ ഖബ്ര്സ്ഥാനില്
സന്ദര്ശനം നടത്തിയതായും അവിടെ മറപെട്ടു കിടക്കുന്നവര്ക്കു വേണ്ടി
പ്രാര്ത്ഥന നടത്തിയിരുന്നതായും
ഹദീസുകളില് പറയുന്നുണ്ട്.
സ്വഹാബിമാരും പ്രവാചക
പത്നിമാരും, തിരുസന്താനങ്ങളും
രക്തസാക്ഷികളും, താബിഉകളും
അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ്ജന്നത്തുല് ബഖീഅ്. അവിടെ സന്ദര്ശനം
നടത്തല്‍ വെള്ളിയാഴ്ച
പ്രത്യേകിച്ചുംസുന്നത്താണ്. അല്‍ ഗര്‍ഖദ് എന്ന് പേരുള്ള വലിയ മുള്ളുകളുള്ള ചെടികൾ അവിടെയുണ്ട് അത്കൊണ്ടാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന നാമത്തില്‍ അറിയപ്പെടുന്നത്. ഉസ്മാൻ ബിന്‍ മള്ഊന്‍ (റ) വിനെയാണ് ആദ്യമായി ഇവിടെ മറവ് ചെയ്യപ്പെട്ടത്. മുഅ്മിനീങ്ങള്‍ അവിടെ മറമാടപ്പെടാന്‍ കൊതിക്കുന്നവരാണ്. പ്രധാന കാരണം മഹാന്‍മാരുടെ സമീപമെത്താന്‍ വേണ്ടിയാണ് . അത് പോലെ തന്നെ തിരു നബി പറഞ്ഞു അവിടെ കിടക്കുന്നവര്‍ക്ക് അന്ത്യ നാളില്‍ ശുപാർശ ലഭിക്കുമെന്ന്. അവിടെയുള്ളവര്‍ക്ക് നിര്‍ഭയരായി എണീക്കാമെന്നും. മുത്ത് പുനർജന്മം ലഭിച്ച് അവിടുന്ന് ബഖീഇല്‍ ചെന്ന് അവിടെയുള്ളവര്‍ തിരുനബിയോടൊപ്പമാണ് പുനർജന്മം നല്‍കുക. ഇത് കൊണ്ടെല്ലാമാണ് ലോകം മുഴുവനുമുള്ള വിശ്വാസി വൃന്ദങ്ങള്‍ ഇൗ മണ്ണില്‍ മരിച്ചു വീഴാന്‍ അഭിലാഷവുമായി നടക്കുന്നത്. അതാണ് മഹത്തുകള്‍ പാടിയത്.
      " സര്‍വ്വോത്തമരായ മുത്ത് നബി യുടെ ജാഹ് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും എന്നെ രക്ഷിക്കണേ നാഥാ
         മദീനയിലെ ആവാസവും ജന്നത്തുല്‍ ബഖീഇല്‍ ഒരു ഖബറിടവും എനിക്ക് ഒൗദാര്യമായി നല്‍കണേ".
             ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ), ഉബയ്യ്ബ്ബ്നു കഅ്ബില്‍ അന്‍സാരി, ഉസെെദ് ബിന്‍ ഹുദെെര്‍, അബ്ദുറഹ്മാൻ ബിന്‍ ഒൗഫ് (റ), ഉസാമത് ബിന്‍ സെെദ് (റ), അബ്ബാസ്( റ), ഫാത്തിമ ബീവി (റ), ഹസൻ, ആയിശ ബീവി, സെെനബ ബീവി, ഇബ്രാഹീം തുടങ്ങിയവർ അവിടെ മറവ് ചെയ്യപ്പെട്ട മഹാരഥന്‍മാരാണ്.
    ഇങ്ങനെ നിരവധി മഹത്തായ കേന്ദ്രങ്ങളും സ്മാരകങ്ങൾ കൊണ്ടും പുണ്യമാക്കപ്പെട്ട മഹാനഗരമാണ് മദീന. ചരിത്രം മുദ്ര കുത്തിയ ഏറ്റവും വലിയ ഭൂമികയാണ് മദീന.