ചേലാകർമം ഒരു വിശകലനം
ആഗോളതലത്തില്‍.
ആഗോളതലത്തില്‍ സാര്‍വത്രികമായി ചെയ്തു പോരുന്ന ഒരു സമ്പ്രദായമാണ് ചേലാകര്‍മം. ഒരു വലിയസമൂഹം ഇത് സ്വീകരിക്കാന്‍ മതപരവും സാംസ്‌കാരികവുമായ പല കാരണങ്ങളുമുണ്ട്. നാം മനസ്സിലാക്കേണ്ട പ്രധാനസംഗതി ചേലാകര്‍മം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം അനുവര്‍ത്തിക്കുന്ന ഒന്നല്ലയെന്നതാണ്. ലോകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളും ചേലാകര്‍മം നടത്തുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കയില്‍ വര്‍ഷംതോറും ഒരു മില്യണിലധികം ആണ്‍കുട്ടികള്‍ ചേലാ കര്‍മത്തിന് വിധേയരാകുന്നുണ്ട്. ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്ന അത്തരം ശുദ്ധിയുടെ പൂര്‍ത്തീകരണമാണ് ചേലാകര്‍മം.
ഒരു പത്രവാർത്ത
ഡർബൺ: എച്ച്.ഐ.വി എയ്ഡ്സ് വ്യാപിക്കുന്നത് തടയാൻ സിമ്പാവെ പാർലമെന്റിലെ എല്ലാ എം.ബി മാരും പരിഛേദന പ്രക്രിയക്ക് വിധേയരാകും.
പരിഛേദന പ്രക്രിയക്ക് വിധേയരായവർക്ക് എയ്ഡ്സ് വരാനുള്ള സാധ്യത കുറയുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.
(മലയാള മനോരമ-30/8/2011)
നവജാതശിശുക്കളുടെ ചേലാകര്‍മം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
1975 ല്‍ മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ അകാദമി ഓഫ് പീഡിയാട്രിക് അഭിപ്രായപ്പെടുന്നത്, ചേലാകര്‍മംനടത്താന്‍ നവജാതശിശുക്കള്‍ക്കായി അങ്ങനെ പ്രത്യേകിച്ചൊരു സമയവും ഇല്ലെന്നാണ്. മാത്രമല്ല, നവജാത ശിശുക്കള്‍ക്കും മറ്റു കുട്ടികള്‍ക്കും എപ്പോള്‍വേണമെങ്കിലും ചേലാകര്‍മം നടത്താമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചേലാകര്‍മം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കായ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ചേലാകര്‍മം സ്വീകരിക്കാത്തവരില്‍, ചെയ്തവരെ അപേക്ഷിച്ച് മൂത്രസംബന്ധിയായ രോഗങ്ങള്‍ കൂടുതലുണ്ടെന്നാണ്. എന്നല്ല, ചേലാകര്‍മം വൈകുംതോറും യൂറിനറി ഇന്‍ഫക്ഷന്‍സ് കൂടി വരുന്നതായും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചര്‍മം വീര്‍ത്ത് അതിനു ചുരുങ്ങാന്‍ കഴിയാതിരിക്കുമ്പോഴാണ് സാധാരണയായി ഇന്‍ഫക്ഷന്‍ ബാധിക്കുക. ബാക്റ്റീരിയകള്‍ക്ക് വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു. തൊലിയുടെയും ലിംഗമുകുളത്തിന്റെ ചുവട്ടിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തൊലിയുടെ സാന്നിധ്യത്താല്‍ പുറത്തു പോകാതാകുന്നു. ഇതു കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
ഇസ്ലാമിക
കർമ്മശാസ്ത്രം
ഇസ്ലാമിൽ പുരുഷന്മാര്‍ക്ക് ചേലാകര്‍മം നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ).
എന്നാൽ പുരുഷൻമാരെ പോലെ തന്നെ സ്ത്രീകൾക്കും അത് നിബന്ധമാണെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം. എങ്കിൽ കൂടി അഹ്ലുൽ ഇൽമിൽ അധിക പേരും സുന്നത്താണെന്ന് പറഞ്ഞതനുസരിച്ചാണ് അധികപേരും ഇന്ന് അമൽ ചെയ്യുന്നത്.
പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിര്‍വഹിക്കല്‍ സുന്നത്താണ്.
ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍, പേരിടല്‍, അഖീഖ അറവ്, മുടികളയല്‍ എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്.
കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മകള്‍ പരമാവധി നേരത്തെ ആയിരിക്കാന്‍ വേണ്ടിയുമാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) പറയുന്നു(തുഹ്ഫ).
ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മം കറാഹത്താണ്.
ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200) എന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്.
പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.
ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് അങ്ങേക്ക് നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198).
ഫിത്‌റ അഥവാ, പ്രകൃതിപരമായ സ്വഭാവഗുണങ്ങളില്‍ പെടേണ്ട അഞ്ച് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് ഹദീസുകള്‍ പറയുന്നു.
ചേലാകര്‍മം പുരുഷന്മാരുടെതാനെങ്കില്‍ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്.
സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി).
നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).
Post a Comment