ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിർത്തുക - നാട്ടിക വി മൂസ മുസ്‌ലിയാർ
നമ്മുടെ നാട്ടിൽ, കേരളത്തിൽ മുസ്‌ലിംകളുടെതായ നിരവധിമന സംഘടനകളുണ്ട്. ഈ മതസംഘടനകൾക്കൊക്കെ വിശ്വാസ അനുഷ്ഠാനങ്ങളിൽ ഓരോരുത്തർക്കും ഭിന്നമായ കാഴ്‌ചപ്പാടുകളുണ്ട്. ഭിന്നവീക്ഷണങ്ങൾ ഉണ്ടായതുകൊണ്ടാണല്ലോ ഭിന്ന സംഘടനകളുണ്ടായത്.
اهدنا الصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم .
എന്ന സൂറത്തുൽ ഫാതിഹയിലെ പ്രാർഥന ഉൾക്കൊള്ളുന്ന ആശയം അക്ഷരംപ്രതി അനുസരിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാത്ത പ്രസ്ഥാനമാകുന്നു സമസ്‌ത.
اهدنا الصراط المستقيم എന്നാൽ അല്ലാഹുവേ, ഞങ്ങളെ നീ നേരായ മാർഗ്ഗത്തിൽ ചേർക്കേണമേ എന്നർത്ഥം. നേരായ മാർഗ്ഗം എന്ന് പറഞ്ഞത്. صراط الذين أنعمت عليهم എന്നതിൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ മഹാന്മാരുടെ മാർഗം എന്നാകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ മഹത്തുക്കളിൽ പ്രഥമസ്ഥാനം അർഹിക്കുന്നവർ മഹാനായ മുഹമ്മദ് മുസ്ത്വഫാ(സ്വ)ആണ്. തുടർന്ന് അവിടത്തെ സ്വഹാബത് പിന്നീട് താബിഉകൾ ത്ബഉത്താബിഈങ്ങൾ മുതലായ ഉത്തമ നൂറ്റാണ്ടുകാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചരിതരും സദ്‌വൃത്തരുമായ മുൻഗാമികൾ എന്നിവരാണ്. അവരുടെ മാർഗം അക്ഷരംപ്രതി അംഗീകരിച്ച് അതനുസരിച്ച് ജീവിക്കാൻ അല്ലാഹുവേ, ഞങ്ങളെ നീ അനുഗ്രഹിക്കണേ എന്നാണ് ദിനംപ്രതി ഒരു സത്യവിശ്വാസി അനിവാര്യമായി മിനിമം പതിനേഴ് പ്രാവശ്യമെങ്കിലും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്. ആ പ്രാർത്ഥന ഉൾക്കൊള്ളുന്ന സ്പിരിറ്റ് ആദർശമായി സ്വീകരിക്കാനും അനുസരിക്കാനും മുസ്‌ലിംകൾ തയ്യാറാ വണമെന്നാണ് സുന്നത് ജമാഅതിൻ്റെ പേരിൽ കേരളീയ മുസ്‌ലിംകളുടെ മുമ്പിൽ സമസ്തയാകുന്ന മഹിത പ്രസ്ഥാനത്തിന് വെക്കാനുള്ള ആശയം. എന്നാൽ ഈ മാർഗത്തിൽ നിന്ന് വ്യതിചലിച്ച ഒട്ടേറെ സംഘടനകൾ ദൗർഭാഗ്യവശാൽ മുസ്ലിംകൾക്കിടയിൽ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് സമസ്ത “വ്യതിയാനത്തിനെതിരെ” എന്ന മുദ്രാവാക്യം അംഗീകരിച്ചത്.
ഇവിടെ (കൂരിയാട്) കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു വലിയ സമ്മേളനം നടന്നു എന്നു പറയുന്നു. ആ സമ്മേളനത്തിൽ അമേരിക്കയിൽ നിന്ന് വന്ന ഒരു പ്രമുഖന്റെ പ്രസംഗം പത്രങ്ങൾ മുഖേന വായിക്കാൻ സാധിച്ചു. അയാൾ പറയുന്നത് മുസ്ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും കൂട്ടായ്മവേണമെന്നാണ്. പക്ഷേ, ഖുർആൻ പറയുന്നത്, "ഞങ്ങളെ നീ നേരായ അനുഗ്രഹത്തിന് പാത്രീഭൂതരായ മഹാന്മാരുടെ മാർഗമാകുന്നു. മഹാന്മാരുടെ മാർഗത്തിലേക്ക് നേരായ മാർഗം. പിന്നീട് അല്ലാഹു നിന്റെ മേൽ കോപമുണ്ടോ അവരുടെ മാർഗ്ഗമല്ല. അത് ജൂതന്മാരാകുന്നു. സൂറതുൽ മാഇദ 60-ാം ആയതിൽ അല്ലാഹുവിന്റെ കോപത്തിന് എന്നാണ് ജൂതന്മാരെക്കുറിച്ച് അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്, വഴിപിഴച്ചവർ അത് ക്രിസ്ത്യാനികളാകുന്നു എന്നാണ്. കാരണം സൂറതുൽ മാഇദ 77-ാം ആയതിൽ നസ്വാറാക്കളെക്കുറിച്ച് പിഴച്ചവർ, പിഴപ്പിച്ചവർ എന്നൊക്കെ ഖുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് غير المغضوب عليهم .
എന്ന് പറഞ്ഞതിന്റെ വിവക്ഷ നസ്വാറാക്കാളാണ്. ولا الضالين എന്ന് പറഞ്ഞതിന്റെ വിവക്ഷ ജൂതന്മാരാണ്. ഖുർആൻ ആയതുകളെ അടിസ്ഥാനമാക്കി മുൻകാല മുഫസ്സിറുകൾ വ്യാഖ്യാനിച്ചതായി ഉത്തരവാദപ്പെട്ട തഫ്സീറുകളിൽ നമുക്ക് ഇത് കാണാൻ സാധിക്കും. ആ രണ്ട് വിഭാഗങ്ങളിലും ഞങ്ങളെ നീ ചേർക്കല്ലേ എന്നാണ് നമ്മുടെ പ്രാർത്ഥന.
ജമാഅതെ ഇസ്ലാമിയുടെ സമ്മേളനം ഉയർത്തിപ്പിടിക്കുന്ന സന്ദേശം ഈ മൂന്ന് വിഭാഗവും കൂടിയുള്ള ഒരു ത്രികക്ഷി മുന്നണിയുടെ മാർഗത്തിലേക്ക് ഞങ്ങളെ നീ ചേർക്കണേ എന്നാണ്. ഇത് പരിശുദ്ധ ഖുർആനിലെ സൂറതുൽ ഫാതിഹ പഠിപ്പിക്കുന്ന ആശയത്തിന് വിരുദ്ധമാണെന്ന് യഥാർത്ഥ വിശ്വസികളെ ഞാൻ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
ജമാഅതെ ഇസ്ലാമിയെക്കുറിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമ എന്നു സംഘത്തിന് വളരെ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് 1941-ൽ ഇ സംഘടന രൂപീകരിച്ചത് തൊട്ട്, അതിന്റെ പ്രസിദ്ധീകരണങ്ങൾ, പ്രചരണങ്ങന വിലയിരുത്തിക്കൊണ്ടുള്ളതാണ്. 1903-ൽ ജീവിച്ച് 1979-ൽ അന്തരിച്ച ജനാണ അബുൽ അഅ്ലാ മൗദൂദി സാഹിബാണ് ജമാഅതെ ഇസ്ലാമിയു ജനയിതാവ്. അദ്ദേഹത്തിൽ നിന്ന് ആശയപരമായ യാതൊരു അബദ്ധവും ഉണ്ടായിട്ടില്ലെന്നാണ് സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മാധ്യമ സ്പെഷ്യൽ പതിപ്പിൽ ജമാഅതെ ഇസ്ലാമിയുടെ സംസ്ഥാന സെക്രട്ടറ എഴുതിയിരിക്കുന്നത്.
ഞങ്ങൾ പറയുന്നത് ജമാഅതെ ഇസ്‌ലാമിയുടെ സ്ഥാപകൻ ജനാബ് മൗദൂദി സാഹിബിൽ നിന്ന് ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് തന്നെയും ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഒട്ടേറെ വൈകല്യങ്ങൾ ഉണ്ടായി ട്ടുണ്ടെന്നാണ്. ഏതൊക്കെയാണ് ആ വൈകല്യങ്ങൾ എന്ന് ഞാൻ ചുരുക്കിപ്പറ യുന്നു.
വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് വൈകല്യളുണ്ടായി. മാധ്യമ ത്തിലെ സ്പെഷ്യൽ ഫീച്ചർ വായിച്ചവർക്കറിയാം. പലപ്പോഴും ആ സെക്രട്ടറി അത് പോലെ ഉത്തരവാദപ്പെട്ട എഴുത്തുകാർ തങ്ങളുടെ ലേഖനങ്ങളിൽ അവ കാശപ്പെട്ടിരുന്നു, പ്രവാചകനല്ലാത്ത മറ്റൊരാളെയും മാർഗദർശിയായി സ്വീകരി ക്കാൻ പാടില്ലയെന്ന്. ആ പറഞ്ഞ പരാമർശത്തിന് ഞാൻ അടിവരയിടുന്നു. പ്രവാചകന്റെ മാർഗ്ഗദർശനം അംഗീകരിക്കാൻ സത്യത്തിൽ ജമാഅതെ ഇസ്ലാമി തയ്യാറായിട്ടുണ്ടോ? പരിശോധിക്കേണ്ടതാണ്.
നോക്കൂ, രാജ്യത്തുള്ള സർവ്വ ആളുകൾക്കുമറിയാം. ഇസ്‌ലാം കാര്യം അഞ്ചാണ്. ഈമാൻ കാര്യം ആറാണ്. കിതാബ് ഓതിയവർക്കറിയാം. ഓതാത്തവർക്കുമറിയാം. എന്നാൽ ഐ.പി.എച്ചിൻ്റെ പ്രഥമ പ്രസിദ്ധീ കരണമാകുന്ന 'ഇസ്‌ലാം മതം' എന്ന പുസ്‌തകത്തിലെ 134-ാം പേജിൽ ഈമാൻ കാര്യം ആറിനു പകരം അഞ്ചായിട്ടാണു വിവരിച്ചിട്ടുള്ളത്. ഈമാൻ കാര്യങ്ങളിൽ ഒരെണ്ണം ഒഴിവാക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ ഖദ്റിലുള്ള വിശ്വാസവുമാണ്. ഖദ്റിലുള്ള വിശ്വാസമാണ് ഒഴിവാക്കപ്പെട്ടത് എന്നത് യാദൃശ്ചിക സംഭവമായി കാണാൻ നിവൃത്തിയില്ല. അബുൽ അഅ്ല തന്നെ വിശദീകരണങ്ങൾ പിന്നീടു പറഞ്ഞിട്ടുണ്ട്. അതാകട്ടെ നിലനിൽക്കുന്നതുമല്ല.
ഈമാൻ കാര്യം ആറാണെന്ന് നാം പറയാനുള്ള ഒരു കാരണം, സൂറത്തുൽ ബഖറയിലെ 285-ാമത് ആയതിൽ ഈമാൻ കാര്യം ആറാണെന്ന് അല്ലാഹു പഠിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറഞ്ഞു. അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കുക, അവൻ്റെ മലകുകളെ കൊണ്ട് വിശ്വസിക്കുക, അവന്റെ ഗ്രന്ഥങ്ങളെ കൊണ്ട് വിശ്വസിക്കുക, അവന്റെ ദൂതന്മാരെ കൊണ്ട് വിശ്വസിക്കുക, മാത്രമല്ല, നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിൽ നിന്നാകുന്നു. എല്ലാത്തിനും (ഞങ്ങൾ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്തു). അതായത്
ഖദ്റിലുള്ള വിശ്വാസം. മറ്റൊരു കാര്യം നിന്നിലേക്കാകുന്നു മടക്കം. അതായത് പരലോകത്തിലുള്ള വിൽ ഇടെ ആറു കാര്യങ്ങളിൽ വിശ്വസി ക്കണമെന്നാണ് സൂറത്തുൽ ബലായിലൂടെ അല്ലാഹു പഠിപ്പിച്ചിരിക്കുന്നത്. ആന്റെ വ്യാഖ്യാനമെന്ന നിലക്ക് അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചത്. അതുതന്നെ.
ജിബ്‌രീൽ (അ) മനുഷ്യരൂപത്തിൽ പ്രവാചക സന്നിധിയിൽ വന്ന് ഇസ്ലാം എന്താണെന്ന് ചോദിച്ചു. തങ്ങൾ അഞ്ച് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഈമാൻ എന്താണെന്ന് ചോദിച്ചു. തങ്ങൾ മറുപടി പറഞ്ഞു. നീ അല്ലാഹുവിനെ കൊണ്ട് വിശ്വസിക്കലാണ്, അവന്റെ മലക്കുകളെ കൊണ്ട് വിശ്വസിക്കലാണ്, അവന്റെ കിതാബുകളെ കൊണ്ടും അവന്റെ ദൂതന്മാരെക്കൊണ്ടും പരലോകം കൊണ്ടും ഖദ്റ് കൊണ്ടും നീ വിശ്വസിക്കലാണ്. അതായത്, നന്മയായാലും തിന്മയായാലും ജിബ്രീൽ(അ) പറഞ്ഞു: "നിങ്ങൾ സത്യം പറഞ്ഞു.'
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ടു ചെയ്‌ത പ്രസ്‌തുത ഹദീസിലും ഈമാൻ കാര്യങ്ങൾ ആറാകുന്നു. ഇങ്ങനെ ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട ആശയം എന്ന നിലക്കാണ് മുസ്ലിംകൾ മുഴുവനും ഇസ്ലാം കാര്യം അഞ്ചാണ്, ഈമാൻ കാര്യം ആറാണ് എന്ന് വിശ്വസിക്കുന്നത്. പകരം അബുൽ അഅ്ല 'ഇസ്ലാം മത'ത്തിൽ പറഞ്ഞു: 'ഈമാൻ കാര്യം അഞ്ച് ആകുന്നു.' ഖദ്റിലുള്ള വിശ്വാസം ഒഴിവാക്കി പ്രവാചകനെ മാർഗദർശകനായി സ്വീകരിക്കുന്നുവെങ്കിൽ അബുൽ അഅ്ല പറഞ്ഞ അഞ്ചെണ്ണം അച്ചടിച്ച് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാമോ? ഖദ്റും കൂടി അതിൽ : ചേർക്കേണ്ടതല്ലേ? പ്രവാചകനെ മാത്രമേ മാർഗദർശകനായി സ്വീകരിക്കൂ എന്ന് പറഞ്ഞിടത്ത് പ്രവാചകൻ്റെ ആറു മാറ്റി നിർത്തി അബുൽ അഅ്ലയുടെ അഞ്ച് അല്ലേ ഐ.പി.എച്ച് ഇന്നും അച്ചടിച്ച് പാവം വിവരദോഷികൾക്കിടയിൽ വിതരണം ചെയ്യുന്നത്. പ്രവാചകനെയാണ് അംഗീകരിക്കുന്നതെങ്കിൽ ആറെണ്ണമല്ലേ കൂട്ടരേ അച്ചടിക്കേണ്ടത്. ഏറ്റവും പുതിയ 'ഇസ്‌ലാം മതം' എന്ന പുസ്‌തകത്തിലും 134-ാം പേജിൽ ഈമാൻ കാര്യം ഇന്നും അഞ്ചുതന്നെയല്ലേ? മാത്രമല്ല, അടിവരയിട്ട ആൾ വിശദീകരണം നൽകി. ഞാൻ ഇവിടെ ഈമാൻ കാര്യം അഞ്ചായിട്ടാണ് എണ്ണിയിട്ടുള്ളത്. മൂപ്പര് അങ്ങനെയാണ് എണ്ണിയത്. കാരണം പടച്ചോൻ ആറു പറഞ്ഞാലും പ്രാവചകൻ ആറു പറഞ്ഞാലും ഞാൻ അഞ്ചായിട്ടാണ് എണ്ണിയിട്ടുള്ളത്. പാവം ജമാഅതുകാരുടെ ധാരണ അബുൽ അഅ്ലാ അല്ലേ അഅ്ലായുടെ പിതാവ്- 'അബുൽ അസ്‌ഗർ' അല്ലല്ലോ. അപ്പോഴദ്ദേഹം പറഞ്ഞത് മോശമാവില്ല എന്നാണിവരുടെ ധാരണ. ബാങ്ക് ലോൺ എഴുതിത്തള്ളുന്ന ലാഘവത്തോടെ എഴുതിത്തള്ളാൻ അബുൽ അഅ് ലക്കല്ല, ജദ്ദുൽ അഅ്ലക്കുപോലും അവകാശമില്ലെന്ന് ജമാഅതുകാർ ഓർക്കണം.
മാത്രമല്ല, ഞങ്ങൾക്കൊരു കാര്യമറിയാം. ഖദ്റിനെ നിഷേധിക്കുന്ന ആളുകളെക്കുറിച്ച് സ്വഹാബത് ചർച്ച നടത്തിയതായി ഹദീസിൽ വന്നിട്ടുണ്ട്. ഇബ്നു ഉമർ(റ) പറഞ്ഞു: ഖദ്റിനെ നിഷേധിക്കുന്ന ആളുകളെക്കണ്ടാൽ അവരോട് നീ പറയുക.
إني بريئ منهم وإنهم براء مني والذي يحلف به عبد الله بن عمر لو أن لأحدهم مثل أحد ذهبا فأنفقه ما قبل الله منه حتى يؤمن بالقدر
റിപ്പോർട്ടു ചെയ്‌ത ഹദീസാണിത്. ഖദ്റിനെ നിഷേ ധിക്കുന്നവരെക്കുറിച്ചദ്ദേഹം പറഞ്ഞു: 'ഞാൻ അവരെത്തൊട്ട് ഒഴിവാണ്'
മാത്രമല്ല, അദ്ദേഹം സത്യം ചെയ്തു പറയുന്നു: ഖദ്റിനെ നിഷേധിക്കുന്നവരിൽ പെട്ട ഒരാൾക്ക് ഉഹ്ദ് പർവ്വതത്തോളം സ്വർണ്ണമുണ്ടാകുകയും അല്ലാഹുവിന്റെ മാട്ട്ഗത്തിൽ അത് ചെലവഴിക്കുകയുംചെയ്‌താൽ മൂന്ന് കോടിയല്ല മുപ്പതുകോടി ചെലവഴിച്ചാലും നാദിർ നൂരിയല്ല, അൻദർ നൂരി വന്നാലും ഖദ്റിൽ വിശ്വസിക്കുന്നത് വരെ അല്ലാഹു അവനിൽ നിന്ന് അതു സ്വീകരിക്കുകയില്ല.
തുടരും
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
☝️കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും ജോയിൻ ചെയ്യാനും താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
Post a Comment