12 വയസ്സായപ്പോൾ കൊയിലാണ്ടിയിൽ പിതാവിൻറെ ജ്യേഷ്ഠൻറെ കടയിൽ ജോലിക്ക് നിന്നു. ഒരു രൂപയായിരുന്നു മാസ ശമ്പളമായി ലഭിച്ചിരുന്നത്...; ബാഫഖി തങ്ങളുടെ കുട്ടിക്കാലം
കുടുംബവും കുട്ടിക്കാലവും
കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സ്മരണ പുതുക്കുന്ന മറ്റൊരു ദിനം കൂടി കടന്നു വരികയാണ്. ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻറെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് നേതൃത്വം നൽകാൻ രംഗത്തുണ്ടായി എന്നത് ബാഫഖി തങ്ങളുടെ മഹത്വമാണ് വെളിവാക്കുന്നത്.
ഹസ്രത്ത് അലി (റ) ൻറെ സന്താന പരമ്പരയിൽപ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി എന്നവർ ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പാണ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തിൻറെ പുത്രൻ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയിൽ വിവാഹം കഴിച്ചു, അവരുടെ പുത്രൻ മുഹമ്മദ് ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖിയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പിതാവ്. മത ചിട്ടക്കും, മാനവ സ്നേഹത്തിനും മുഖ്യ സ്ഥാനം നൽകിയ ബാഫഖിമാരുടെ പ്രധാന തൊഴിൽ കച്ചവടം തന്നെയായിരുന്നു. 1906 ഫെബ്രുവരി 21 നാണ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജനനം. പന്ത്രണ്ട് വയസ്സിനിടയിൽ ലഭിക്കാവുന്ന വിദ്യാഭ്യാസം മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നത്. മൂന്ന് കൊല്ലം വെളിയംകോട് ദർസ്സിൽ മത പഠനം നടത്തി. കുറച്ചു കാലം അറബിയിലും ഉർദുവിലും വീട്ടിൽ ട്യൂഷൻ വെച്ചു പഠിച്ചു.
12 വയസ്സായപ്പോൾ കൊയിലാണ്ടിയിൽ പിതാവിൻറെ ജ്യേഷ്ഠൻറെ കടയിൽ ജോലിക്ക് നിന്നു. ഒരു രൂപയായിരുന്നു മാസ ശമ്പളമായി ലഭിച്ചിരുന്നത്. ഏതാണ്ട് പതിനാല് വർഷത്തോളം ആ കടയിലെ ജോലിക്കാരനായ ബാഫഖി തങ്ങൾ, ഇരുപത്താറാം വയസ്സിലാണ് സ്വന്തമായി കച്ചവടം തുടങ്ങിയത്. കൊപ്ര ബസാറിലായിരുന്നു ആദ്യ കച്ചവടം. പിന്നീട് വലിയങ്ങാടിയിലേക്ക് വിപുലീകരിച്ച തങ്ങളുടെ കച്ചവടം, താമസിയാതെ തന്നെ ബർമ്മയുടെ തലസ്ഥാനമായ റംഗൂണിലേക്കും വ്യാപിപ്പിച്ചു. ബാഫഖി & കമ്പനി എന്ന പേരിലായിരുന്നു റംഗൂണിലെ സ്ഥാപനം.
കച്ചവടാവശ്യത്തിനായി ജറുസലേം, ഇറാഖിലെ ബാഗ്ദാദ്, കൂഫ, ബസ്വറ, ഹിജാസ്, ഈജിപ്ത്, ഇന്ത്യോനേഷ്യ, മലേഷ്യ, ബർമ്മ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനായത് ബാഫഖി തങ്ങളുടെ ലോക പരിചയത്തിനും അതു വഴി, പൊതു രംഗത്തേക്കുള്ള വരവിനും വഴി വെച്ചു എന്നു തന്നെ പറയാം.
കേരള രാഷ്ട്രീയത്തിലെ സൂര്യ തേജസ്സും, മുസ്ലിം കൈരളിയുടെ അഭിമാനവും, മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറെ അമരക്കാരനുമായിരുന്ന മഹാനായ ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ സ്മരണ പുതുക്കുന്ന മറ്റൊരു ദിനം കൂടി കടന്നു വരികയാണ്. ബാഫഖി തങ്ങൾ എണ്ണപ്പെട്ട മത പണ്ഡിതനായിരുന്നില്ല. എന്നാൽ പാണ്ഡിത്യത്തിൻറെ 'ബഹറാ'യിരുന്ന വലിയ ആലിമീങ്ങൾ പോലും ഏറെ ബഹുമാനത്തോടെ മത വിഷയങ്ങൾ തങ്ങളുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. ഭൗതിക വിദ്യാഭ്യാസവും തങ്ങൾക്ക് നന്നേ കുറവായിരുന്നു. എന്നിട്ടും കാലിക്കറ്റ് യൂണിവേർസിറ്റി അടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവിർഭാവത്തിന് നേതൃത്വം നൽകാൻ രംഗത്തുണ്ടായി എന്നത് ബാഫഖി തങ്ങളുടെ മഹത്വമാണ് വെളിവാക്കുന്നത്.
ഹസ്രത്ത് അലി (റ) ൻറെ സന്താന പരമ്പരയിൽപ്പെട്ട ബാഫഖി കുടുംബത്തിലെ സയ്യിദ് അഹമ്മദ് ബാഫഖി എന്നവർ ഏതാണ്ട് ഇരുന്നൂറ് കൊല്ലം മുമ്പാണ് കേരളത്തിലെത്തുന്നത്. അദ്ദേഹത്തിൻറെ പുത്രൻ സയ്യിദ് അബ്ദുല്ല ബാഫഖി കൊയിലാണ്ടിയിൽ വിവാഹം കഴിച്ചു, അവരുടെ പുത്രൻ മുഹമ്മദ് ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദർ ബാഫഖിയാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പിതാവ്. മത ചിട്ടക്കും, മാനവ സ്നേഹത്തിനും മുഖ്യ സ്ഥാനം നൽകിയ ബാഫഖിമാരുടെ പ്രധാന തൊഴിൽ കച്ചവടം തന്നെയായിരുന്നു. 1906 ഫെബ്രുവരി 21 നാണ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ ജനനം. പന്ത്രണ്ട് വയസ്സിനിടയിൽ ലഭിക്കാവുന്ന വിദ്യാഭ്യാസം മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നത്. മൂന്ന് കൊല്ലം വെളിയംകോട് ദർസ്സിൽ മത പഠനം നടത്തി. കുറച്ചു കാലം അറബിയിലും ഉർദുവിലും വീട്ടിൽ ട്യൂഷൻ വെച്ചു പഠിച്ചു.
12 വയസ്സായപ്പോൾ കൊയിലാണ്ടിയിൽ പിതാവിൻറെ ജ്യേഷ്ഠൻറെ കടയിൽ ജോലിക്ക് നിന്നു. ഒരു രൂപയായിരുന്നു മാസ ശമ്പളമായി ലഭിച്ചിരുന്നത്. ഏതാണ്ട് പതിനാല് വർഷത്തോളം ആ കടയിലെ ജോലിക്കാരനായ ബാഫഖി തങ്ങൾ, ഇരുപത്താറാം വയസ്സിലാണ് സ്വന്തമായി കച്ചവടം തുടങ്ങിയത്. കൊപ്ര ബസാറിലായിരുന്നു ആദ്യ കച്ചവടം. പിന്നീട് വലിയങ്ങാടിയിലേക്ക് വിപുലീകരിച്ച തങ്ങളുടെ കച്ചവടം, താമസിയാതെ തന്നെ ബർമ്മയുടെ തലസ്ഥാനമായ റംഗൂണിലേക്കും വ്യാപിപ്പിച്ചു. ബാഫഖി & കമ്പനി എന്ന പേരിലായിരുന്നു റംഗൂണിലെ സ്ഥാപനം.
കച്ചവടാവശ്യത്തിനായി ജറുസലേം, ഇറാഖിലെ ബാഗ്ദാദ്, കൂഫ, ബസ്വറ, ഹിജാസ്, ഈജിപ്ത്, ഇന്ത്യോനേഷ്യ, മലേഷ്യ, ബർമ്മ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനായത് ബാഫഖി തങ്ങളുടെ ലോക പരിചയത്തിനും അതു വഴി, പൊതു രംഗത്തേക്കുള്ള വരവിനും വഴി വെച്ചു എന്നു തന്നെ പറയാം.
Post a Comment