മലബാറിൽ വിരിഞ്ഞ കൃതികൾ
ഫത്ഹുൽ മുഈൻ
16ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് 'ഫത്ഹുൽ മുഈൻ ബി ശറഹി ഖുറത്തുൽ ഐൻ(فتح المعين بشرح قرة العين بمهمات الدين ).
മഖ്ദൂം തന്നെ രചിച്ച മൂലഗ്രന്ഥമായ ഖുറത്തുൽ ഐനിന്റെ ലളിതമായ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.
ഖുർറത്തുൽ ഐനിന് മറ്റോരു വ്യാഖ്യാന ഗ്രനഥമുണ്ട് നിഹായത്തുസ്സൈൻ എന്നാണതിന്റെ പേര്. (ഒറ്റവാള്യത്തിൽ ലഭ്യം)
ഇന്തോനേശ്യയിലെ ജാവാ സ്വദേശി ശൈഖ് മുഹമ്മദ് നവവി(റ) ആണ് നിഹായത്തുസ്സെനിന്റെ രചയിതാവ്.
ലോകത്തെ തന്നെ ഏറ്റവും ചെറിയ കർമശാസ്ത്രഗ്രന്ഥമാണ് ‘ഖുർറത്തുൽ ഐൻ’
70 ചെറുവരിയിലെഴുതിയ ‘ഖുർറത്ത്’ അതിഗഹനമാണ്
1575 ജനുവരി 7 ( ഹി 982 റമളാൻ 24-ന്) വെള്ളിയാഴ്ച രാവിലാണ് ഫത്ഹുൽ മുഈനിന്റെ രചന പൂർത്തിയാക്കുന്നത്.
ഇആനത്തുത്വാലിബീൻ ഫത്ഹുൽ
ഇആനത്തുൽ മുസ്തഈൻ
തർശീഉൽ മുസ്തഈൻ
തൻശീതുൽ മുത്വാലിഈൻ
എന്നിവ
മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളാണ്.
ഇആനത്ത്
സയ്യിദ് ബക്‌രി ശത്വൽ മക്കിയുടെതാണ്(1266-1310)
ഹിജ്റ1298 ലാണ് രചന നിർവഹിച്ചത്
, സയ്യിദ് സഖാഫിന്റെതാണ് തർശീഹുൽ മുസ്തഫീദീൻ
1307 ലാണ് രചന നിർവഹിച്ചത്.
ഇആനത്തിലെ ചില മസ്അലകളെ തർശീഹ് വിമർശിക്കുന്നുണ്ട്
കേരളീയ പണ്ഡിതനും സ്വൂഫിയുമായ ശൈഖ് അബ്ദുറഹ്മാൻ തങ്ങളുടെ (താനൂർ) മകൻ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാർ രചിച്ചതാണ് തൻശീത്വുൽ മുതാലിഈൻ
അബ്ദുറഹ്മാനിബ്നി അഹ്മദുബ്നു സഈദിന്റെതാണ് ഇആനത്തുൽ മുസ്തഈൻ.
1261 ൽ രചന നിർവഹിച്ചു.
ഈ കൃതി ഇന്ന് വിപണിയിൽ ലഭ്യമല്ല.
ഫത്ഹുല്‍ മുബീന്‍
(വ്യക്തമായ വിജയം)
അഞ്ഞൂറോളം ഗദ്യ പദ്യ കൃതികള്‍ യുദ്ധ സാഹിത്യത്തിലേക്ക് സംഭാവന ചെയ്ത പോര്‍ച്ചുഗീസു കാലത്ത് കോഴിക്കോട് ജീവിച്ചിരുന്ന ഖാദി മുഹമ്മദ് ബ്‌നു അബ്ദുല്‍ അസീസിന്റെ അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ കൃതിയാണ് ഫത്ഹുല്‍ മുബീന്‍. ഖാദി മുഹമ്മദിന്റെ അറബി മലയാളം രചനയായ മുഹ്‌യുദ്ദീന്‍ മാല കേരള സമൂഹത്തിന് ഏറെ പരിചിതമാണ്.
സൈനുദ്ദീന്‍ മഖ്ദൂമുമാരെപ്പോലെ തന്നെ ഖാദി മുഹമ്മദും പോര്‍ച്ചുഗീസ് ക്രൗര്യങ്ങളെ നേരിട്ടനുഭവിച്ച വ്യക്തിയാണ്. പോരാട്ടങ്ങളില്‍ വാളെടുത്ത് പൊരുതിയിട്ടുമുണ്ട്. സാമൂതിരിയും സംഘവും ചാലിയം കോട്ട ജയിച്ചടക്കിയവരുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട തന്റെ പ്രസിദ്ധമായ കൃതിക്ക് അല്‍ ഫത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം) എന്ന പേരുകൊടുക്കാനുള്ള കാരണങ്ങള്‍ താഴെ.
ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ 4ാം ഭാഗം 13ാം അധ്യായത്തിലുമുണ്ട്. ചാലിയത്തെ സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയോഗോദസീല്‍ വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് അവിടെ പോര്‍ച്ചുഗീസ് കോട്ട കെട്ടാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവിഗതികള്‍ അറിയാനും അക്രമണം നടത്താനും ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. അതിനാല്‍ ചാലിയം കോട്ടയുടെ പതനം പറങ്കികളെ സംബന്ധിച്ച് വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു. അത് കൊണ്ടാണ് കവി ഇതിനെ വ്യക്തമായ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.
കൂടാതെ കുരിശു യുദ്ധത്തിന്റെ വൈര്യം തീര്‍ക്കാന്‍ ലോകത്തുള്ള മുസ്‌ലിം വ്യാപാര ബന്ധങ്ങളെ തകര്‍ക്കാന്‍ വേണ്ടി കടന്നുവന്ന പറങ്കികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ആഗോള പ്രശ്‌നം കൂടിയായിരുന്നു. അത്‌കൊണ്ട് തന്നെ ആഗോള മുസ്‌ലിം പിന്തുണ സാമൂതിരിയും മുസ്‌ലിംകളും പ്രതീക്ഷിച്ചിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ വിവിധ രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പക്ഷെ അതിന് കാര്യമായ ഫലമുണ്ടായിരുന്നില്ല എന്ന് മഖ്ദൂം തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു.
സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താന്‍മാരോ പ്രഭുക്കന്‍മാരോ മലബാര്‍ മുസ്‌ലിംകളെ ബാധിച്ച ആപത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്നില്ല. മതകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും ഇഹലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആ സുല്‍ത്താന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ജിഹാദ് ചെയ്യുവാനോ ധനം ചിലവഴിക്കുവാനോ കഴിയാത്തതാണ് കാരണം.(തുഹ്ഫ, മലയാളം പരിഭാഷ, പേജ്: 35)
ഇന്ത്യയിലെ മുസ്‌ലിം സുല്‍ത്താന്‍മാരില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ അടക്കമുള്ളവര്‍ ആദ്യമൊന്ന് പോരാട്ടത്തിനിറങ്ങി എങ്കിലും പിന്നീട് പറങ്കികളുമായി സന്ധി ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫലത്തില്‍ സാമൂതിരിയും മുസ്‌ലിംകളും മറ്റാരുടെയും സഹായമില്ലാതെ കോട്ട കീഴടക്കിയത് വിസ്മയകരമായ സംഗതിയാണ്. വ്യക്തമായ വിജയം എന്ന് വിശേഷിപ്പിച്ചതിന്റെ മറ്റൊരു കാരണം ഇതാണ്.
സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍ പടയും മുസ്‌ലിം പടയും ചേര്‍ന്ന് അസാമാന്യമായ സമര വീര്യവും ധീരതയും പ്രദര്‍ശിപ്പിച്ച് പൊരുതി ജയിച്ചടക്കിയ ആ സംഭവത്തെ അടിസ്ഥാനമാക്കി അറബിയില്‍ രചിച്ച ഈ ചരിത്ര കാവ്യത്തില്‍ സാമൂതിരിയെ അളവറ്റ് സ്തുതിക്കുകയും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്.
മുസ്‌ലിംകളായുള്ള രാജാക്കന്‍മാരുംമുസ്‌ലിംകള്‍ക്കായി യുദ്ധം ചെയ്തിടാതെകാഫിര്‍കളൊടൊത്ത് സന്ധി ബന്ധത്തിലായ്കൈകോര്‍ത്ത് കാലം കഴിച്ചിടുമ്പോള്‍ഇസ്‌ലാം മതത്തിനും ഹിന്ദുധര്‍മത്തിനുംവേണ്ടിയൊരുപോലെ പോരാടിടുംസാമൂതിരി തന്റെ യുദ്ധ കഥ കേള്‍പ്പിന്‍സാമൂതിരിക്കായ് സദാ പ്രാര്‍ത്ഥിച്ചീടിന്‍ഹിന്ദുവായുള്ളൊരാ രാജാവിനെ കണ്ടുപാഠം പഠിക്കുവിന്‍ സുല്‍ത്താന്‍മാരെ
ചാലിയം സംഭവത്തിനു പുറമെ കേരളീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു. സൈനുദ്ദീന്‍ മഖ്ദൂം ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷായെ വാഴ്ത്താന്‍ ഒരുപാട് പേജുകള്‍ എടുത്തിരുന്നുവെങ്കില്‍ ഖാദി മുഹമ്മദ് സുല്‍ത്താനെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ നിലപാടിനെ വഞ്ചനയായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഹൈദരാബാദിലെ എം.എ മുഈനുദ്ദീന്‍ ഖാനാണ് ഇതിനെ ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളത്തില്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെയും പ്രൊഫ. മങ്കട അബ്ദുല്‍ അസീസിന്റെയും രണ്ട് വിവര്‍ത്തനങ്ങളുണ്ട്.
മൂല കൃതിയുടെ ഭാഷാ സൗന്ദര്യത്തെക്കുറിച്ച് അബ്ദുല്‍ അസീസ് തന്റെ വിവര്‍ത്തനത്തിന്റെ അഭിമുഖത്തില്‍ ചേര്‍ക്കുന്നു. ഫത്ഹുല്‍ മുബീന്റെ ഭാഷ അമൂല്യമാണ്. അതിന്റെ ശൈലിയും സുന്ദരമാണ്. അറബിഭാഷയില്‍ ഇത്രത്തോളം കഴിവുതെളിയിച്ച ആരെയും അന്നത്തെ ഇന്ത്യ സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു. പ്രൗഢമായ ശൈലി, ശുദ്ധമായ പദങ്ങള്‍, മര്‍മത്തില്‍ കൊള്ളുന്ന പ്രയോഗങ്ങള്‍, നര്‍മത്തില്‍ പൊതിഞ്ഞ പരിഹാസം, ആകര്‍ഷകമായ പ്രതീക സൃഷ്ടികള്‍ എന്നിവയെല്ലാം ഈ കൃതിയെ ആസ്വാദ്യകരമാക്കുന്നു.(പേ: 32)
കോഴിക്കോട് ഖാദി സ്ഥാനം വഹിച്ചിരുന്ന ഖാദി മുഹമ്മദ് ക്രി: 1616 ല്‍ മരണപ്പെട്ടു.
ഉദ്ദത്തുല്‍ ഉമറാഅ്
സത്യനിഷേധികളെയും ബിംബാരാധകരെയും ഇകഴ്ത്താന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള പടക്കോപ്പ് :
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനും പണ്ഡിതനും ധീഷണാശാലിയും ബ്രിട്ടീഷുകാരാല്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട പോരാളിയുമായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ വിഖ്യാത കൃതിയാണിത്. സാമ്രാജ്യത്വത്തിനും കോളനി വത്കരണത്തിനുമെതിരെ ജീവിതം പോരാട്ടമാക്കിയ പിതാവിന്റെ പാതയില്‍ പിതാവിന്റെ വിടവ് നികത്തി മലബാറിലെ ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കി നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് സയ്യിദ് ഫസല്‍. പുസ്തക തലവാചകത്തിലെ സത്യനിഷേധികള്‍ എന്നത് അക്രമികളായി കടന്നുവന്ന ബ്രിട്ടീഷുകാരും വിഗ്രഹാരാധകര്‍ എന്നത് അവര്‍ക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ച ജന്മിമാരും തമ്പുരാക്കന്മാരുമാണ്.
1852ല്‍ നാടുകടത്തപ്പെടുന്നതിന് മുമ്പുതന്നെ കൃതിയുടെ മിക്കഭാഗങ്ങളും ഫസല്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയിരുന
അസ്സയ്ഫുല്‍ ബത്വാര്‍
അക്രമികളും മര്‍ദ്ദകരുമായ ബ്രിട്ടീഷ് ഭരണാധികാരികളോട് പൂര്‍ണ്ണമായ നിസ്സഹകരണം പ്രഖ്യാപിച്ചും അവരോട് സന്ധിയില്ലാ സമരത്തിനാഹ്വാനം ചെയ്തുകൊണ്ടും മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഫത്‌വകള്‍ ക്രോഡീകരിച്ച ചെറു കൃതിയാണ് അസ്സയ്ഫുല്‍ ബത്വാര്‍ അഥവാ അല്ലാഹുവിനേയും റസൂലിനെയും സത്യവിശ്വാസികളെയും ഒഴിവാക്കി സത്യനിഷേധികളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരെ മൂര്‍ച്ചയുള്ള വാള്‍
1841 ലെ മുട്ടിച്ചിറ കലാപത്തെ തുടര്‍ന്നാണ് മമ്പുറം തങ്ങള്‍ ഈ ഗ്രന്ഥം രചിക്കുന്നത്. ഇംഗ്ലീഷുകാര്‍ ഈ കൃതിയുടെ കോപ്പികള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ഈ കൃതി കൈവശം വെക്കുന്നതും വായിക്കുന്നതും വിതരണം ചെയ്യുന്നതും ബ്രിട്ടീഷുകാര്‍ കര്‍ശനമായി നിരോധിച്ചു. റെയ്ഡ് നടത്തി നശിപ്പിച്ചു. പില്‍കാലത്ത് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ ഈ കൃതി ഈജിപ്തില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇസ്താംബൂളിലാണെന്നും അഭിപ്രായമുണ്ട്.
സൈഫുല്‍ ബത്താര്‍ രചിക്കപ്പെട്ടത് ഉഥ്മാനിയ്യാ ഖിലാഫത്തിനെ ലോക മുസ്‌ലിംകളുടെ കേന്ദ്രമായി കണക്കാക്കിയിരുന്ന കാലഘട്ടത്തിലാണ്. മലബാറിലുള്ളവര്‍ക്ക് മാത്രമല്ല, ആ കാലഘട്ടത്തിലെ ബ്രിട്ടീഷുകാരുടെ അധിനിവേശങ്ങള്‍ക്ക് ഇരയായോ അവരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചോ സ്വന്തം മണ്ണിനെ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിട്ടുകൊടുത്ത മുഴുവന്‍ സമൂഹത്തിനും ശത്രുക്കളെ നാട്ടില്‍ നിന്ന് തുരത്തുവാനുള്ള ആവേശവും പ്രചോദനവും നല്‍കുന്ന ചെറു കൃതിയാണിത്.
മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച ഈ കൃതി സുല്‍ത്താന്‍ അബ്ദുല്‍ മജീദിനെ റഷ്യന്‍ സേനക്കെതിരെ സഹായിക്കാനായി സയ്യിദ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരി രചിച്ചതാണെന്ന വാദവുമുണ്ട്. എന്നാല്‍ ഇതിലെ ചോദ്യകര്‍ത്താവ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരിയാണെന്നും അദ്ദേഹമാണ് ഇത് ക്രോഡീകരിച്ചതെന്നും പല ചരിത്രകാരന്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം, സ്വാലിഹ് പുതുപൊന്നാനി എന്നിവര്‍ സൈഫുല്‍ ബത്താര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അസാസ് ബുക്‌സില്‍ പ്രസിദ്ധീകരിച്ച് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് പനങ്ങാങ്ങരയും തയ്യാറാക്കിയ മമ്പുറം തങ്ങള്‍ ജീവിതം, ആത്മീയത, പോരാട്ടം എന്ന കൃതിയുടെ അനുബന്ധത്തില്‍ മലയാള പരിഭാഷയും അറബി കോപ്പിയും ലഭ്യമാണ്. മകന്‍ ഫസല്‍ തങ്ങള്‍ തന്റെ വിഖ്യാതമായ ഉദ്ദത്തുല്‍ ഉമറാഇല്‍ രണ്ടാം അധ്യായമായും ഈ കൃതി ഉള്‍പ്പെടുത്തിയിരിക്കുന്നു.
തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅദ് അഹ്ബാരി അല്‍ ബുര്‍തുഗാലിയ്യീന്‍
പോര്‍ച്ചുഗീസ് തേര്‍വാഴ്ച 80 ല്‍ പരം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഈ ഗ്രന്ഥം രചിക്കുന്നത്. പറങ്കികള്‍ക്കെതിരെ മുസ്‌ലിംകള്‍ സമര സജ്ജരാവുക എന്നതാണ് രചനയുടെ ലക്ഷ്യമെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ മുഖവുരയില്‍ വ്യക്തമാക്കുന്നു.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ സീമന്ത പുത്രനായി 1532 ല്‍ ചോമ്പാലിലാണ് സൈനുദ്ദീന്‍ രണ്ടാമന്റെ ജനനം. അന്നത്തെ കേരളത്തിലെ മത വിജ്ഞാന കേന്ദ്രമായിരുന്ന പൊന്നാനിയില്‍ നിന്നും പിന്നീട് മക്കയിലെ പ്രമുഖ പണ്ഡിതന്മാരില്‍ നിന്നും വിവിധ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം കേരള മുസ്‌ലിംകളുടെ ഏല്ലാ മേഖലയിലുള്ള ഗുരുവും മാര്‍ഗദര്‍ശിയും നേതാവുമായിരുന്നു. വിവിധ വിഷയങ്ങളില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രമല്ല; ഈജിപ്ത്, സിങ്കപ്പൂര്‍, ജാവ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പല തവണകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ തുഹ്ഫത്തുല്‍ മുജാഹിദീനാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കൂടുതല്‍ പ്രചാരം നേടിയത്. അറബി ഭാഷയില്‍ ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നായിരുന്നു. അനന്തരം പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ചെക്ക് ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളിലും മലയാളം, ഉര്‍ദു, ഗുജറാത്തി, കന്നട, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇതിന് വിവര്‍ത്തനങ്ങളിറങ്ങി.
ഈ കൃതി കെ. മൂസാന്‍ കുട്ടി മൗലവി അറബി മലയാളത്തിലേക്കും പിന്നീട് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ബ്രിട്ടീഷ് കാലഘട്ടമായതിനാല്‍ ജിഹാദിനെക്കുറിച്ചുള്ള 'അഹ്കാമുല്‍ ജിഹാദ്' എന്ന ഭാഗം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പയ്യോളി പരീക്കുട്ടി മുസ്‌ലിയാര്‍ മൂലഗ്രന്ഥത്തില്‍ നോക്കി പകര്‍ത്തി തുടര്‍ന്ന് അല്‍ഹുദാ പ്രസാധനാലയം 1996ല്‍ പുറത്തിറക്കിയ അറബി പകര്‍പ്പ് സമ്പൂര്‍ണ്ണ രൂപത്തിലുള്ള പതിപ്പാണ് എന്ന അവകാശ വാദമുണ്ടെങ്കിലും ശൈഖ് സൈനുദ്ദീന്‍ ബീജാപ്പൂര്‍ സുല്‍ത്താനു സമര്‍പ്പിച്ച തുഹ്ഫ 400 ഓളം പുറങ്ങളുള്ള ചരിത്ര ഗ്രന്ഥമാണെന്നും അതിന്റെ സംഗ്രഹം മാത്രമാണ് പ്രചാരത്തിലുള്ളതെന്നും പറയപ്പെടുന്നു.
16ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായസൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് 'ഫത്ഹുൽ മുഈൻ ബി ശറഹി ഖുറത്തുൽ ഐൻ(فتح المعين بشرح قرة العين بمهمات الدين ).
മഖ്ദൂം തന്നെ രചിച്ച മൂലഗ്രന്ഥമായ ഖുറത്തുൽ ഐനിന്റെ ലളിതമായ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.
ഖുർറത്തുൽ ഐനിന് മറ്റോരു വ്യാഖ്യാന ഗ്രനഥമുണ്ട് നിഹായത്തുസ്സൈൻ എന്നാണതിന്റെ പേര്. (ഒറ്റവാള്യത്തിൽ ലഭ്യം)
ഇന്തോനേശ്യയിലെ ജാവാ സ്വദേശി ശൈഖ് മുഹമ്മദ് നവവി(റ) ആണ് നിഹായത്തുസ്സെനിന്റെ രചയിതാവ്.
ലോകത്തെ തന്നെ ഏറ്റവും ചെറിയ കർമശാസ്ത്രഗ്രന്ഥമാണ് ‘ഖുർറത്തുൽ ഐൻ’
70 ചെറുവരിയിലെഴുതിയ ‘ഖുർറത്ത്’ അതിഗഹനമാണ്
1575 ജനുവരി 7 ( ഹി 982 റമളാൻ 24-ന്) വെള്ളിയാഴ്ച രാവിലാണ് ഫത്ഹുൽ മുഈനിന്റെ രചന പൂർത്തിയാക്കുന്നത്.
ഇആനത്തുത്വാലിബീൻ ഫത്ഹുൽ
ഇആനത്തുൽ മുസ്തഈൻ
തർശീഉൽ മുസ്തഈൻ
തൻശീതുൽ മുത്വാലിഈൻ
എന്നിവ
മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളാണ്.
ഇആനത്ത്
സയ്യിദ് ബക്‌രി ശത്വൽ മക്കിയുടെതാണ്(1266-1310)
ഹിജ്റ1298 ലാണ് രചന നിർവഹിച്ചത്
, സയ്യിദ് സഖാഫിന്റെതാണ് തർശീഹുൽ മുസ്തഫീദീൻ
1307 ലാണ് രചന നിർവഹിച്ചത്.
ഇആനത്തിലെ ചില മസ്അലകളെ തർശീഹ് വിമർശിക്കുന്നുണ്ട്
കേരളീയ പണ്ഡിതനും സ്വൂഫിയുമായ ശൈഖ് അബ്ദുറഹ്മാൻ തങ്ങളുടെ (താനൂർ) മകൻ അലി എന്ന കുഞ്ഞുട്ടി മുസ്‌ലിയാർ രചിച്ചതാണ് തൻശീത്വുൽ മുതാലിഈൻ
അബ്ദുറഹ്മാനിബ്നി അഹ്മദുബ്നു സഈദിന്റെതാണ് ഇആനത്തുൽ മുസ്തഈൻ.
1261 ൽ രചന നിർവഹിച്ചു.
ഈ കൃതി ഇന്ന് വിപണിയിൽ ലഭ്യമല്ല.
ഫത്ഹുല്‍ മുബീന്‍
(വ്യക്തമായ വിജയം)
അഞ്ഞൂറോളം ഗദ്യ പദ്യ കൃതികള്‍ യുദ്ധ സാഹിത്യത്തിലേക്ക് സംഭാവന ചെയ്ത പോര്‍ച്ചുഗീസു കാലത്ത് കോഴിക്കോട് ജീവിച്ചിരുന്ന ഖാദി മുഹമ്മദ് ബ്‌നു അബ്ദുല്‍ അസീസിന്റെ അമൂല്യമെന്ന് വിശേഷിപ്പിക്കാവുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ കൃതിയാണ് ഫത്ഹുല്‍ മുബീന്‍. ഖാദി മുഹമ്മദിന്റെ അറബി മലയാളം രചനയായ മുഹ്‌യുദ്ദീന്‍ മാല കേരള സമൂഹത്തിന് ഏറെ പരിചിതമാണ്.
സൈനുദ്ദീന്‍ മഖ്ദൂമുമാരെപ്പോലെ തന്നെ ഖാദി മുഹമ്മദും പോര്‍ച്ചുഗീസ് ക്രൗര്യങ്ങളെ നേരിട്ടനുഭവിച്ച വ്യക്തിയാണ്. പോരാട്ടങ്ങളില്‍ വാളെടുത്ത് പൊരുതിയിട്ടുമുണ്ട്. സാമൂതിരിയും സംഘവും ചാലിയം കോട്ട ജയിച്ചടക്കിയവരുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട തന്റെ പ്രസിദ്ധമായ കൃതിക്ക് അല്‍ ഫത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം) എന്ന പേരുകൊടുക്കാനുള്ള കാരണങ്ങള്‍ താഴെ.
ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ 4ാം ഭാഗം 13ാം അധ്യായത്തിലുമുണ്ട്. ചാലിയത്തെ സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയോഗോദസീല്‍ വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് അവിടെ പോര്‍ച്ചുഗീസ് കോട്ട കെട്ടാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവിഗതികള്‍ അറിയാനും അക്രമണം നടത്താനും ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. അതിനാല്‍ ചാലിയം കോട്ടയുടെ പതനം പറങ്കികളെ സംബന്ധിച്ച് വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു. അത് കൊണ്ടാണ് കവി ഇതിനെ വ്യക്തമായ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.
കൂടാതെ കുരിശു യുദ്ധത്തിന്റെ വൈര്യം തീര്‍ക്കാന്‍ ലോകത്തുള്ള മുസ്‌ലിം വ്യാപാര ബന്ധങ്ങളെ തകര്‍ക്കാന്‍ വേണ്ടി കടന്നുവന്ന പറങ്കികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ആഗോള പ്രശ്‌നം കൂടിയായിരുന്നു. അത്‌കൊണ്ട് തന്നെ ആഗോള മുസ്‌ലിം പിന്തുണ സാമൂതിരിയും മുസ്‌ലിംകളും പ്രതീക്ഷിച്ചിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ വിവിധ രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പക്ഷെ അതിന് കാര്യമായ ഫലമുണ്ടായിരുന്നില്ല എന്ന് മഖ്ദൂം തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു.
സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താന്‍മാരോ പ്രഭുക്കന്‍മാരോ മലബാര്‍ മുസ്‌ലിംകളെ ബാധിച്ച ആപത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്നില്ല. മതകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും ഇഹലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആ സുല്‍ത്താന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ജിഹാദ് ചെയ്യുവാനോ ധനം ചിലവഴിക്കുവാനോ കഴിയാത്തതാണ് കാരണം.(തുഹ്ഫ, മലയാളം പരിഭാഷ, പേജ്: 35)
ഇന്ത്യയിലെ മുസ്‌ലിം സുല്‍ത്താന്‍മാരില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ അടക്കമുള്ളവര്‍ ആദ്യമൊന്ന് പോരാട്ടത്തിനിറങ്ങി എങ്കിലും പിന്നീട് പറങ്കികളുമായി സന്ധി ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫലത്തില്‍ സാമൂതിരിയും മുസ്‌ലിംകളും മറ്റാരുടെയും സഹായമില്ലാതെ കോട്ട കീഴടക്കിയത് വിസ്മയകരമായ സംഗതിയാണ്. വ്യക്തമായ വിജയം എന്ന് വിശേഷിപ്പിച്ചതിന്റെ മറ്റൊരു കാരണം ഇതാണ്.
സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍ പടയും മുസ്‌ലിം പടയും ചേര്‍ന്ന് അസാമാന്യമായ സമര വീര്യവും ധീരതയും പ്രദര്‍ശിപ്പിച്ച് പൊരുതി ജയിച്ചടക്കിയ ആ സംഭവത്തെ അടിസ്ഥാനമാക്കി അറബിയില്‍ രചിച്ച ഈ ചരിത്ര കാവ്യത്തില്‍ സാമൂതിരിയെ അളവറ്റ് സ്തുതിക്കുകയും അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എണ്ണിപ്പറയുകയും ചെയ്യുന്നുണ്ട്.
മുസ്‌ലിംകളായുള്ള രാജാക്കന്‍മാരുംമുസ്‌ലിംകള്‍ക്കായി യുദ്ധം ചെയ്തിടാതെകാഫിര്‍കളൊടൊത്ത് സന്ധി ബന്ധത്തിലായ്കൈകോര്‍ത്ത് കാലം കഴിച്ചിടുമ്പോള്‍ഇസ്‌ലാം മതത്തിനും ഹിന്ദുധര്‍മത്തിനുംവേണ്ടിയൊരുപോലെ പോരാടിടുംസാമൂതിരി തന്റെ യുദ്ധ കഥ കേള്‍പ്പിന്‍സാമൂതിരിക്കായ് സദാ പ്രാര്‍ത്ഥിച്ചീടിന്‍ഹിന്ദുവായുള്ളൊരാ രാജാവിനെ കണ്ടുപാഠം പഠിക്കുവിന്‍ സുല്‍ത്താന്‍മാരെ
ചാലിയം സംഭവത്തിനു പുറമെ കേരളീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു. സൈനുദ്ദീന്‍ മഖ്ദൂം ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷായെ വാഴ്ത്താന്‍ ഒരുപാട് പേജുകള്‍ എടുത്തിരുന്നുവെങ്കില്‍ ഖാദി മുഹമ്മദ് സുല്‍ത്താനെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ നിലപാടിനെ വഞ്ചനയായി വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഹൈദരാബാദിലെ എം.എ മുഈനുദ്ദീന്‍ ഖാനാണ് ഇതിനെ ആദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളത്തില്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെയും പ്രൊഫ. മങ്കട അബ്ദുല്‍ അസീസിന്റെയും രണ്ട് വിവര്‍ത്തനങ്ങളുണ്ട്.
മൂല കൃതിയുടെ ഭാഷാ സൗന്ദര്യത്തെക്കുറിച്ച് അബ്ദുല്‍ അസീസ് തന്റെ വിവര്‍ത്തനത്തിന്റെ അഭിമുഖത്തില്‍ ചേര്‍ക്കുന്നു. ഫത്ഹുല്‍ മുബീന്റെ ഭാഷ അമൂല്യമാണ്. അതിന്റെ ശൈലിയും സുന്ദരമാണ്. അറബിഭാഷയില്‍ ഇത്രത്തോളം കഴിവുതെളിയിച്ച ആരെയും അന്നത്തെ ഇന്ത്യ സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു. പ്രൗഢമായ ശൈലി, ശുദ്ധമായ പദങ്ങള്‍, മര്‍മത്തില്‍ കൊള്ളുന്ന പ്രയോഗങ്ങള്‍, നര്‍മത്തില്‍ പൊതിഞ്ഞ പരിഹാസം, ആകര്‍ഷകമായ പ്രതീക സൃഷ്ടികള്‍ എന്നിവയെല്ലാം ഈ കൃതിയെ ആസ്വാദ്യകരമാക്കുന്നു.(പേ: 32)
കോഴിക്കോട് ഖാദി സ്ഥാനം വഹിച്ചിരുന്ന ഖാദി മുഹമ്മദ് ക്രി: 1616 ല്‍ മരണപ്പെട്ടു.
ഉദ്ദത്തുല്‍ ഉമറാഅ്
സത്യനിഷേധികളെയും ബിംബാരാധകരെയും ഇകഴ്ത്താന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള പടക്കോപ്പ് :
മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രനും പണ്ഡിതനും ധീഷണാശാലിയും ബ്രിട്ടീഷുകാരാല്‍ അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട പോരാളിയുമായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ വിഖ്യാത കൃതിയാണിത്. സാമ്രാജ്യത്വത്തിനും കോളനി വത്കരണത്തിനുമെതിരെ ജീവിതം പോരാട്ടമാക്കിയ പിതാവിന്റെ പാതയില്‍ പിതാവിന്റെ വിടവ് നികത്തി മലബാറിലെ ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കി നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് സയ്യിദ് ഫസല്‍. പുസ്തക തലവാചകത്തിലെ സത്യനിഷേധികള്‍ എന്നത് അക്രമികളായി കടന്നുവന്ന ബ്രിട്ടീഷുകാരും വിഗ്രഹാരാധകര്‍ എന്നത് അവര്‍ക്ക് സര്‍വ പിന്തുണയും പ്രഖ്യാപിച്ച ജന്മിമാരും തമ്പുരാക്കന്മാരുമാണ്.
1852ല്‍ നാടുകടത്തപ്പെടുന്നതിന് മുമ്പുതന്നെ കൃതിയുടെ മിക്കഭാഗങ്ങളും ഫസല്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയിരുന
അസ്സയ്ഫുല്‍ ബത്വാര്‍
അക്രമികളും മര്‍ദ്ദകരുമായ ബ്രിട്ടീഷ് ഭരണാധികാരികളോട് പൂര്‍ണ്ണമായ നിസ്സഹകരണം പ്രഖ്യാപിച്ചും അവരോട് സന്ധിയില്ലാ സമരത്തിനാഹ്വാനം ചെയ്തുകൊണ്ടും മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഫത്‌വകള്‍ ക്രോഡീകരിച്ച ചെറു കൃതിയാണ് അസ്സയ്ഫുല്‍ ബത്വാര്‍ അഥവാ അല്ലാഹുവിനേയും റസൂലിനെയും സത്യവിശ്വാസികളെയും ഒഴിവാക്കി സത്യനിഷേധികളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്യുന്നവര്‍ക്കെതിരെ മൂര്‍ച്ചയുള്ള വാള്‍
1841 ലെ മുട്ടിച്ചിറ കലാപത്തെ തുടര്‍ന്നാണ് മമ്പുറം തങ്ങള്‍ ഈ ഗ്രന്ഥം രചിക്കുന്നത്. ഇംഗ്ലീഷുകാര്‍ ഈ കൃതിയുടെ കോപ്പികള്‍ കണ്ടെടുത്ത് നശിപ്പിച്ചു. ഈ കൃതി കൈവശം വെക്കുന്നതും വായിക്കുന്നതും വിതരണം ചെയ്യുന്നതും ബ്രിട്ടീഷുകാര്‍ കര്‍ശനമായി നിരോധിച്ചു. റെയ്ഡ് നടത്തി നശിപ്പിച്ചു. പില്‍കാലത്ത് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ ഈ കൃതി ഈജിപ്തില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇസ്താംബൂളിലാണെന്നും അഭിപ്രായമുണ്ട്.
സൈഫുല്‍ ബത്താര്‍ രചിക്കപ്പെട്ടത് ഉഥ്മാനിയ്യാ ഖിലാഫത്തിനെ ലോക മുസ്‌ലിംകളുടെ കേന്ദ്രമായി കണക്കാക്കിയിരുന്ന കാലഘട്ടത്തിലാണ്. മലബാറിലുള്ളവര്‍ക്ക് മാത്രമല്ല, ആ കാലഘട്ടത്തിലെ ബ്രിട്ടീഷുകാരുടെ അധിനിവേശങ്ങള്‍ക്ക് ഇരയായോ അവരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചോ സ്വന്തം മണ്ണിനെ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിട്ടുകൊടുത്ത മുഴുവന്‍ സമൂഹത്തിനും ശത്രുക്കളെ നാട്ടില്‍ നിന്ന് തുരത്തുവാനുള്ള ആവേശവും പ്രചോദനവും നല്‍കുന്ന ചെറു കൃതിയാണിത്.
മലബാറിലെ മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ച ഈ കൃതി സുല്‍ത്താന്‍ അബ്ദുല്‍ മജീദിനെ റഷ്യന്‍ സേനക്കെതിരെ സഹായിക്കാനായി സയ്യിദ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരി രചിച്ചതാണെന്ന വാദവുമുണ്ട്. എന്നാല്‍ ഇതിലെ ചോദ്യകര്‍ത്താവ് അബ്ദുല്ലാഹിബ്‌നു അബ്ദുല്‍ ബാരിയാണെന്നും അദ്ദേഹമാണ് ഇത് ക്രോഡീകരിച്ചതെന്നും പല ചരിത്രകാരന്‍മാരും സാക്ഷ്യപ്പെടുത്തുന്നു.
കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം, സ്വാലിഹ് പുതുപൊന്നാനി എന്നിവര്‍ സൈഫുല്‍ ബത്താര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അസാസ് ബുക്‌സില്‍ പ്രസിദ്ധീകരിച്ച് മോയിന്‍ ഹുദവി മലയമ്മയും മഹ്മൂദ് പനങ്ങാങ്ങരയും തയ്യാറാക്കിയ മമ്പുറം തങ്ങള്‍ ജീവിതം, ആത്മീയത, പോരാട്ടം എന്ന കൃതിയുടെ അനുബന്ധത്തില്‍ മലയാള പരിഭാഷയും അറബി കോപ്പിയും ലഭ്യമാണ്. മകന്‍ ഫസല്‍ തങ്ങള്‍ തന്റെ വിഖ്യാതമായ ഉദ്ദത്തുല്‍ ഉമറാഇല്‍ രണ്ടാം അധ്യായമായും ഈ കൃതി ഉള്‍പ്പെടുത്തിയിരിക്കുന്നു.
തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅദ് അഹ്ബാരി അല്‍ ബുര്‍തുഗാലിയ്യീന്‍
പോര്‍ച്ചുഗീസ് തേര്‍വാഴ്ച 80 ല്‍ പരം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രന്‍ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഈ ഗ്രന്ഥം രചിക്കുന്നത്. പറങ്കികള്‍ക്കെതിരെ മുസ്‌ലിംകള്‍ സമര സജ്ജരാവുക എന്നതാണ് രചനയുടെ ലക്ഷ്യമെന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ മുഖവുരയില്‍ വ്യക്തമാക്കുന്നു.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ സീമന്ത പുത്രനായി 1532 ല്‍ ചോമ്പാലിലാണ് സൈനുദ്ദീന്‍ രണ്ടാമന്റെ ജനനം. അന്നത്തെ കേരളത്തിലെ മത വിജ്ഞാന കേന്ദ്രമായിരുന്ന പൊന്നാനിയില്‍ നിന്നും പിന്നീട് മക്കയിലെ പ്രമുഖ പണ്ഡിതന്മാരില്‍ നിന്നും വിവിധ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം കേരള മുസ്‌ലിംകളുടെ ഏല്ലാ മേഖലയിലുള്ള ഗുരുവും മാര്‍ഗദര്‍ശിയും നേതാവുമായിരുന്നു. വിവിധ വിഷയങ്ങളില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രമല്ല; ഈജിപ്ത്, സിങ്കപ്പൂര്‍, ജാവ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പല തവണകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ തുഹ്ഫത്തുല്‍ മുജാഹിദീനാണ് അദ്ദേഹത്തിന്റെ കൃതികളില്‍ കൂടുതല്‍ പ്രചാരം നേടിയത്. അറബി ഭാഷയില്‍ ആദ്യമായി അച്ചടിച്ചത് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നായിരുന്നു. അനന്തരം പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഫ്രഞ്ച്, ചെക്ക് ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളിലും മലയാളം, ഉര്‍ദു, ഗുജറാത്തി, കന്നട, തമിഴ് തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും ഇതിന് വിവര്‍ത്തനങ്ങളിറങ്ങി.
ഈ കൃതി കെ. മൂസാന്‍ കുട്ടി മൗലവി അറബി മലയാളത്തിലേക്കും പിന്നീട് മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ബ്രിട്ടീഷ് കാലഘട്ടമായതിനാല്‍ ജിഹാദിനെക്കുറിച്ചുള്ള 'അഹ്കാമുല്‍ ജിഹാദ്' എന്ന ഭാഗം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പയ്യോളി പരീക്കുട്ടി മുസ്‌ലിയാര്‍ മൂലഗ്രന്ഥത്തില്‍ നോക്കി പകര്‍ത്തി തുടര്‍ന്ന് അല്‍ഹുദാ പ്രസാധനാലയം 1996ല്‍ പുറത്തിറക്കിയ അറബി പകര്‍പ്പ് സമ്പൂര്‍ണ്ണ രൂപത്തിലുള്ള പതിപ്പാണ് എന്ന അവകാശ വാദമുണ്ടെങ്കിലും ശൈഖ് സൈനുദ്ദീന്‍ ബീജാപ്പൂര്‍ സുല്‍ത്താനു സമര്‍പ്പിച്ച തുഹ്ഫ 400 ഓളം പുറങ്ങളുള്ള ചരിത്ര ഗ്രന്ഥമാണെന്നും അതിന്റെ സംഗ്രഹം മാത്രമാണ് പ്രചാരത്തിലുള്ളതെന്നും പറയപ്പെടുന്നു.
തഹ്‌രീദു അഹ്‌ലുല്‍ ഈമാനി അലാ
ജിഹാദി അബ്ദതു സ്വുല്‍ബാന്‍
നിരന്തരമായ പറങ്കി ആക്രമണങ്ങളില്‍ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന സാമുതിരിയുടെ കീഴില്‍ സംഘടിച്ച് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങാന്‍ ദാര്‍ശനികവും പ്രായോഗികവുമായ നേതൃത്വം നല്‍കിയത് ക്രി. 1467 ല്‍ കൊച്ചിയില്‍ ജനിച്ച് 1521 ല്‍ പൊന്നാനിയില്‍ അന്തരിച്ച ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീന്‍ ബിന്‍ അലി എന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. “'വിശ്വാസികളേ കുരിശു പൂജകരോടു”പോരാടൂ' എന്നര്‍ത്ഥം വരുന്ന ‘തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദു സുല്‍ബാന്‍’എന്ന തലക്കെട്ടിലുള്ള വിപ്ലവ കാവ്യം രചിച്ചുകൊണ്ട് പറങ്കികള്‍ക്കെതിരായ ശക്തമായ പോരാട്ടത്തിന് അദ്ദേഹം മുസ്‌ലിംകള്‍ക്ക് പ്രചോദനം നല്‍കി.
തലക്കെട്ടില്‍ കാണുന്ന ‘കുരിശു പൂജകര്‍’ എന്നത് അക്രമികളും മര്‍ദകരുമായ പോര്‍ചുഗീസുകാരെക്കുറിച്ചാണ്. 135 വരികളുള്ള അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ സമുദായത്തിന്റെ ദയനീയാവാസ്ഥകളെ കുറിച്ചുള്ള പ്രചോദനങ്ങളും പോര്‍ച്ചുഗീസുകാരെ സായുധമായി യുദ്ധം ചെയ്ത് പരാജിതരാക്കി അവര്‍ക്ക് മോചനം നല്‍കേണ്ടതിന്റെ മതപരമായ ബാധ്യതയെ കുറിച്ചുള്ള പ്രബോധനങ്ങളും അടങ്ങിയിരിക്കുന്നു. ഈ കൃതിയുടെ അനേകം പതിപ്പുകള്‍ എഴുതിയുണ്ടാക്കി നാടിന്റെ നാനാ ഭാഗങ്ങളിലുമുള്ള മുസ്‌ലിം മഹല്ലുകളിലേക്ക് അയച്ചിരുരുന്നു.
1524 ല്‍ പറങ്കികള്‍ക്കെതിരായി ശക്തമായ സായുധ പോരാട്ടത്തിന് സാമൂതിരിയെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോടെത്തിയ കുഞ്ഞാലി മരക്കാര്‍ക്കും അനുയായികള്‍ക്കും അവരുടെ പുറപ്പാടിന് ഈ കൃതി പ്രചോദനമായിത്തീര്‍ന്നിട്ടുണ്ടാകാം. (ഗ്രന്ഥകാരന്റെയും കുഞ്ഞാലി മരക്കാറുടെയും ജന്മ സ്ഥലം കൊച്ചിയായതുകൊണ്ട് പ്രത്യേകിച്ചും.)
അറബിയില്‍ രചിക്കപ്പെട്ട ഈ കൃതി ഒന്നാമത്തെ അധിനിവേശ വിരുദ്ധ കൃതിയായി പരിഗണിക്കപ്പെടുന്നു. അറബിക്കവിതയിലെ വൃത്തവും പ്രാസവുമൊക്കെയുണ്ടെങ്കിലും മറ്റു കവിതകളുമായി ഈ വിപ്ലവ കൃതിയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം മഖ്ദൂം ഒന്നാമന്‍; കവി എന്നതിനപ്പുറം ഹദീഥ് പണ്ഡിതന്‍, കര്‍മ ശാസ്ത്ര പണ്ഡിതന്‍, ചരിത്രകാരന്‍, വ്യാകരണ പണ്ഡിതന്‍, സമുദായ നേതാവ്, പരിഷ്‌കര്‍ത്താവ്, അധ്യാപകന്‍ എന്നീ തലങ്ങളിലാണ് അറിയപ്പെടുന്നത്.
ഈ കൃതി ആദ്യമായി പ്രിന്റ് ചെയ്തത് (1996) അല്‍ ഹുദാ പബ്ലിക്കേഷന്‍സ് ആണ്
ജിഹാദി അബ്ദതു സ്വുല്‍ബാന്‍
നിരന്തരമായ പറങ്കി ആക്രമണങ്ങളില്‍ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന സാമുതിരിയുടെ കീഴില്‍ സംഘടിച്ച് അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനിറങ്ങാന്‍ ദാര്‍ശനികവും പ്രായോഗികവുമായ നേതൃത്വം നല്‍കിയത് ക്രി. 1467 ല്‍ കൊച്ചിയില്‍ ജനിച്ച് 1521 ല്‍ പൊന്നാനിയില്‍ അന്തരിച്ച ശൈഖുല്‍ ഇസ്‌ലാം അബൂ യഹ്‌യാ സൈനുദ്ദീന്‍ ബിന്‍ അലി എന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. “'വിശ്വാസികളേ കുരിശു പൂജകരോടു”പോരാടൂ' എന്നര്‍ത്ഥം വരുന്ന ‘തഹ്‌രീളു അഹ്‌ലുല്‍ ഈമാനി അലാ ജിഹാദി അബ്ദു സുല്‍ബാന്‍’എന്ന തലക്കെട്ടിലുള്ള വിപ്ലവ കാവ്യം രചിച്ചുകൊണ്ട് പറങ്കികള്‍ക്കെതിരായ ശക്തമായ പോരാട്ടത്തിന് അദ്ദേഹം മുസ്‌ലിംകള്‍ക്ക് പ്രചോദനം നല്‍കി.
തലക്കെട്ടില്‍ കാണുന്ന ‘കുരിശു പൂജകര്‍’ എന്നത് അക്രമികളും മര്‍ദകരുമായ പോര്‍ചുഗീസുകാരെക്കുറിച്ചാണ്. 135 വരികളുള്ള അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതിയില്‍ സമുദായത്തിന്റെ ദയനീയാവാസ്ഥകളെ കുറിച്ചുള്ള പ്രചോദനങ്ങളും പോര്‍ച്ചുഗീസുകാരെ സായുധമായി യുദ്ധം ചെയ്ത് പരാജിതരാക്കി അവര്‍ക്ക് മോചനം നല്‍കേണ്ടതിന്റെ മതപരമായ ബാധ്യതയെ കുറിച്ചുള്ള പ്രബോധനങ്ങളും അടങ്ങിയിരിക്കുന്നു. ഈ കൃതിയുടെ അനേകം പതിപ്പുകള്‍ എഴുതിയുണ്ടാക്കി നാടിന്റെ നാനാ ഭാഗങ്ങളിലുമുള്ള മുസ്‌ലിം മഹല്ലുകളിലേക്ക് അയച്ചിരുരുന്നു.
1524 ല്‍ പറങ്കികള്‍ക്കെതിരായി ശക്തമായ സായുധ പോരാട്ടത്തിന് സാമൂതിരിയെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോടെത്തിയ കുഞ്ഞാലി മരക്കാര്‍ക്കും അനുയായികള്‍ക്കും അവരുടെ പുറപ്പാടിന് ഈ കൃതി പ്രചോദനമായിത്തീര്‍ന്നിട്ടുണ്ടാകാം. (ഗ്രന്ഥകാരന്റെയും കുഞ്ഞാലി മരക്കാറുടെയും ജന്മ സ്ഥലം കൊച്ചിയായതുകൊണ്ട് പ്രത്യേകിച്ചും.)
അറബിയില്‍ രചിക്കപ്പെട്ട ഈ കൃതി ഒന്നാമത്തെ അധിനിവേശ വിരുദ്ധ കൃതിയായി പരിഗണിക്കപ്പെടുന്നു. അറബിക്കവിതയിലെ വൃത്തവും പ്രാസവുമൊക്കെയുണ്ടെങ്കിലും മറ്റു കവിതകളുമായി ഈ വിപ്ലവ കൃതിയെ താരതമ്യം ചെയ്യുന്നത് ശരിയല്ല. കാരണം മഖ്ദൂം ഒന്നാമന്‍; കവി എന്നതിനപ്പുറം ഹദീഥ് പണ്ഡിതന്‍, കര്‍മ ശാസ്ത്ര പണ്ഡിതന്‍, ചരിത്രകാരന്‍, വ്യാകരണ പണ്ഡിതന്‍, സമുദായ നേതാവ്, പരിഷ്‌കര്‍ത്താവ്, അധ്യാപകന്‍ എന്നീ തലങ്ങളിലാണ് അറിയപ്പെടുന്നത്.
ഈ കൃതി ആദ്യമായി പ്രിന്റ് ചെയ്തത് (1996) അല്‍ ഹുദാ പബ്ലിക്കേഷന്‍സ് ആണ്
മുഹ്യുദ്ധീൻ മാല
അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ്മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാളത്തിലുണ്ടായി.
ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ്മുഹ്‌യദ്ദീൻ മാല. മുഹ്‌യദ്ദീൻ ( മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കപ്പെടുന്നതു. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.
പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. എന്നാൽ കാലക്രമേണ മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിക്കുകയുണ്ടായി. മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം 2007-ൽ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തിൽ തന്നെ ഇതെഴുതിയ കാലഘടനയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“കൊല്ലം ഏഴുന്നൂറ്റീ ഏൺപത്തി രണ്ടിൽ ഞാൻ
കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ
”
ഈ വരികൾ ഇതിന്റെ കാലഘടനയെക്കുറിച്ച് വ്യക്തമായ ചിത്രം തരുന്നു
ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ്മുഹ്‌യദ്ദീൻ മാല. മുഹ്‌യദ്ദീൻ ( മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാലാണു ജീലാനി എന്നു വിളിക്കപ്പെടുന്നതു. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.
പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു. എന്നാൽ കാലക്രമേണ മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിക്കുകയുണ്ടായി. മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം 2007-ൽ ആചരിക്കുകയുണ്ടായി. ഈ സ്തുതിഗാനത്തിൽ തന്നെ ഇതെഴുതിയ കാലഘടനയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.
“കൊല്ലം ഏഴുന്നൂറ്റീ ഏൺപത്തി രണ്ടിൽ ഞാൻ
കോർത്തേൻ ഈ മാലേനെ നൂറ്റമ്പത്തഞ്ചു ഞാൻ
മുത്തും മാണിക്യവും ഒന്നായി കോർത്തപോൽ
മുഹിയുദ്ദീൻ മാലേനെ കോർത്തേൻ ഞാൻ ലോകരെ
”
ഈ വരികൾ ഇതിന്റെ കാലഘടനയെക്കുറിച്ച് വ്യക്തമായ ചിത്രം തരുന്നു
Post a Comment