ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം വനിതകൾ : ചരിത്രം മൂടിവെക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ..!!

ദേശസ്നേഹത്തിന്റെ അമൃതാക്ഷരങ്ങൾ ജപമന്ത്രമാക്കി സ്വീകരിച്ച് ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ നടന്ന ഇന്ത്യക്കാരുടെ ഒരു പോരാട്ടമായിരുന്നു 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം. എന്നാൽ ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയോ സംഭവങ്ങളിൽ നേരിട്ട് പങ്കെടുക്കുകയോ ചെയ്തിട്ടില്ലാത്ത ബ്രിട്ടീഷ് ചരിത്രകാരന്മാര ഇന്ത്യക്കാരുടെ ഈ ബ്രിട്ടീഷ് വിരുദ്ധപോരാട്ടം സിപായി ലഹള (The Sepoy Nutiny)യായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.  വി.ഡി.സവർക്കർ 1909-ൽ പ്രസിദ്ധീകരിച്ച 'ദ ഇന്ത്യൻ വാർ ഓഫ് ഇൻഡിപെന്റൻസ് എന്ന കൃതിയാണ് 1857-ലെ ഈ സമരത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരമായി വിശേഷിപ്പിച്ച പ്രഥമ ഗ്രന്ഥം, മറാത്തിയിലെഴുതിയ കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമാണിത്. ഈ ഗ്രന്ഥം ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിക്കുകയുണ്ടായി. 1857-ലെ സമരം ഒന്നാം സ്വാതന്ത്ര്യനാമം തന്നെയായിരുന്നുവെന്ന കാര്യത്തിൽ ബഹുഭൂരിഭാഗം ഇന്ത്യൻ ചരിത്രകാരന്മാരും ഏക അഭിപ്രായക്കാരാണ്.

1857-ലെ ബ്രിട്ടീഷ് വിരുദ്ധാ സമരത്തിൽ പങ്കെടുത്ത ധീരവനിതയായിരുന്നു. അസ്സൻ ബീഗം. 1932-ൽ ലഖ്നൗവിലായിരുന്നു ജനനം. കാൺപൂരിനടുത്ത് സ്ഥിതിചെയ്യുന്ന ബിദൂരിലായിരുന്നു ബാല്യകാലം. ആ കാലഘട്ടത്തിൽ കാൺപൂരിലെ രാജാവായിരുന്നു പേശ്വനാനാജിറാവു. കലയെയും സാഹത്യത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു അദ്ദേഹം. നാനാജിയുടെ കൊട്ടാരം പ്രതിഭാശാലികളായ കലാകാരന്മാരെ കൊണ്ട് നാവനമായിരുന്നു. അസീസൻബീഗം രാജാവിന്റെ കൊട്ടാരത്തിലെ പ്രതിഭാശാലികളിൽ സ്ഥിരാംഗമായിരുന്നു. അവിടെവെച്ച് അവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജ്വലിച്ചുനിന്ന അസീമുല്ലാ ഖാനുമായി പരിചയപ്പെട്ടു. അസിമുല്ലാ ഖാനാണ് സ്വാതന്ത്ര്യസമരമുഖത്തേക്ക് ബീഗത്തെ ക്ഷണിച്ചത്. തുടർന്ന് ധീരരായ ഒരു കൂട്ടം യുവതികളെ ബീഗം സംഘടിപ്പിച്ചു. അവരെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതാൻ പ്രാപ്തരാക്കി. ആയിരത്തിലധികം അംഗങ്ങൾ കാൺപൂരിലെ സ്ത്രീ റജിമെന്റിൽ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.

1857-ൽ ബ്രിട്ടീഷുകാർക്കെതിരെ കലാപം പൊട്ടിപുറപ്പെട്ടപ്പോൾ അതിന്റെ അലയൊലി കാൺപൂരിലും ഉണ്ടായി. കാൺപൂരിലെ രാജാവിന്റെ നേതൃത്വത്തിൽ അസീമുല്ലാഖാൻ, താൻ തിയാതോപ്പി തുടങ്ങിയ ധീരദേശാഭിമാനികൾ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതാനിറങ്ങിയപ്പോൾ അക്കുട്ടത്തിൽ അസീസൻ ബീഗവുമുണ്ടായിരുന്നു. കാൺപൂരിൽ 1857 മെയ് 10ന് നടന്ന ഒരു പോരാട്ടത്തിൽ അസീസൻ ബീഗമടക്കമുള്ള ധീരരായ വനിതകളുടെ മുമ്പിൽ ബ്രിട്ടീഷ് പട്ടാളം പരാജയപ്പെടുകയാണുണ്ടായത്.

കാൺപൂരിലെ പോരാട്ടത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെട്ടെങ്കിലും അടങ്ങിയിരിക്കാൻ അവർ തയ്യാറായില്ല. അസീസൻ ബീഗത്തെ പോലുള്ള സമരനേതാക്കളെ പിടിച്ചുകെട്ടാൻ ബ്രിട്ടീഷ് ഭരണകൂടം വലിയ സൈന്യത്തെ ഈക്കി. അപ്പോഴേക്കും ബീഗം ഒളിവിൽ പോയി. ബ്രിട്ടീഷുകാർ ബീഗത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അന്വേഷണത്തിൽ അവസാനം ബിദൂരിൽ വെച്ച് സമരനായികയെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. കാരാഗൃഹത്തിൽ അടച്ച ബീഗത്തെ ബ്രിട്ടീഷന്യം കൂരമായി മർദ്ദിച്ചുവെങ്കിലും രാജ്യസ്നേഹിയായ ബീഗം സ്വാതന്ത്ര്യസമരത്തിന്റെ രഹസ്യങ്ങൾ വെള്ളക്കാർക്ക് മുമ്പിൽ വെളിപ്പെടുത്താൻ തയ്യാറായില്ല. കൊടിയ മർദ്ദനം ഏറ്റപ്പോഴും സുസ്മേരവദനയായി അവർ അതിനെ നേരിട്ടു. അസീമുല്ലാ ഖാനെ കുറിച്ച് വിവരം നൽകിയാൽ ഉയർന്ന ജോലിയും ശിക്ഷയിൽ നിന്നുള്ള മോചനവും ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തെങ്കിലും സ്വന്തം നാടിനെ ഒറ്റിക്കൊടുക്കാൻ ആ ധീരവനിത തയ്യാറായില്ല. തുടർന്ന് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ബ്രിട്ടീഷുകാർ ബീഗത്തിന് വധശിക്ഷ വിധിച്ചു.

നാർഹെൻഡ്രി ഹാപ്ലോക് എന്ന സേനാ നായകന്റെ സാന്നിധ്യത്തിൽ അസീസൻ ബീഗത്തെ വെള്ളപ്പട്ടാളം വെടിവെച്ചുകൊന്നു. അങ്ങനെ പിറന്ന മണ്ണിന്റെ സ്വാതന്ത്ര്യനസാക്ഷാത്കാരത്തിന് വേണ്ടി ബ്രിട്ടീഷുകാരോട് പടപൊരുതിയ 25 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ ധീരവനിത രക്തസാക്ഷിയായി.

1857-ലെ സ്വാതന്ത്ര്യസമരത്തിൽ സ്മരിക്കപ്പെടേണ്ട മറ്റൊരു മുസ്ലിം വനിതയാണ് മുഗൾ രാജവംശത്തിലെ അവസാനത്തെ രാജാവായിരുന്ന ബഹാദൂർഷായുടെ പ്രിയപത്നി സീനത്ത് മഹൽ, ബഹദൂർഷാക്ക് അഭയം നൽകാമെന്ന വ്യാജേന വെള്ളക്കാർ അദ്ദേഹത്തെയും പത്നിയെയും ബന്ധനസ്ഥരാക്കി ചങ്ങലയിൽ കെട്ടി തെരുവിലൂടെ നടത്തിച്ചു. ഈ ദമ്പതികളുടെ പുത്രന്മാരായ മിർസ വിള്ർ, മിർസാ മുഗൾ, മിർസാ അബൂബക്ർ എന്നിവരുടെ ശിരസ്സ് അറുത്ത് രാജാവ് ബഹദൂർഷാക്ക് ഭക്ഷണം നൽകുന്ന തളികയിൽ വെച്ച് കൊടുത്തു. തളിക തുറന്ന് രാജാവ് ഞെട്ടിപ്പോയി. ഇത്തരം കിരാതമായ ആക്രമണങ്ങൾ ബഹദൂർഷാക്കും പത്നിക്കും നേരെ അഴിച്ചുവിട്ട വേളകളിലെല്ലാം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ നിന്ന് ഒരടി പിൻമാറാൻ ധീരവനിതയായ സിനത്തിൽ തയ്യാറായില്ല. കോളനി വാഴ്ചക്കെതിരെ പ്രവർത്തിച്ചതിന്റെ ഭാഗമായി സീനത്ത് മഹലിനെയും ബഹദൂർഷായെയും ബ്രിട്ടീഷ് ഭരണകൂടം 1858 ഒക്ടോബർ 17-ന് റങ്കൂണിലേക്ക് നാടുകടത്തി. തുടർന്ന് ബഹദൂർഷാ ഏകാന്തതടവിൽ വെച്ച് 1888 നവംബർ 7ന് മരണമടഞ്ഞു. 1857-ലെ സ്വാതന്ത്ര്യസമരത്തിൽ ജ്വലിച്ചുനിന്ന സീനത്ത് മഹൽ 5 ജൂലൈ 17-ന് കാലഗതി പ്രാപിച്ചു. 1886

അവധിലെ ഭരണാധികാരിയായിരുന്ന വാജിദ് അലി ശാഹിയുടെ പ്രിയപത്നി ഹള്റത്ത് മഹൽ എന്ന ധീരവനിതയാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മറ്റൊരു വീരതാരകം. അവരുടെ ഭർത്താവ് വാജിദ് അലി ശാഫ് ജനക്ഷേമം ലക്ഷ്യമാക്കി ഭരണം നടത്തുന്ന വേളയിലാണ് അവധിലെ ഭരണ സാരഥ്യത്തിൽനിന്നു ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ പുറത്താക്കിയത്. പുറത്താക്കപ്പെട്ട ശാഹിയെ കൽക്കത്തയിലേക്ക് നാടുകടത്തി അവിടെ തടവിലാക്കി...
തുടർന്ന് ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ട വീഥിയിൽ തിളങ്ങിനിന്നത് ശാഹിയുടെ പത്നി ഹള്റത്ത് മഹലായിരുന്നു.

നാനാസാഹിബിനോട് ചേർന്നാണ് ബീഗം തന്റെ സൈന്യത്തിന് നേതൃത്വം കൊടുത്തത്. ഭർത്താവിന്റെ അഭാവത്തിൽ കേവലം 11 വയസ്സ് മാത്രം പ്രായമുള്ള മകൾ ബീർജീസിനെ അവധിലെ ഭരണാധികാരിയായി അവർ പ്രഖ്യാപിച്ചു. ജനങ്ങൾ ഒന്നടങ്കം ഹർഷാരവത്തോടെ അത് അംഗീകരിച്ചു. തുടർന്ന് ആ വീരാംഗന അവധിനെ വെള്ളക്കാരിൽനിന്നു മോചിപ്പിക്കാൻ യുവാരംഗത്തേക്ക് ഇറങ്ങി. അവരുടെ നേതൃത്വത്തിൽ 7 ലക്ഷം സൈനികർ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. 1857 മെയ് 17ന് ലഖ്നൗവിൽ വെച്ച് അവരുടെ നേതൃത്വത്തിലുള്ള സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. ബിഗത്തിന്റെ വെട്ടേറ്റ് അനേകം വെള്ളപ്പട്ടാളക്കാർ നിലം പതിച്ചു. യുദ്ധത്തിന്റെ പ്രഥമഘട്ടത്തിൽ ബീഗത്തിന്റെ സൈന്യം മുൻകൈ നേടിയെങ്കിലും വൈകുന്നേരമായപ്പോഴേക്കു ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്ക് മുമ്പിൽ ഇന്ത്യൻ സൈന്യത്തിനു പിടിച്ചുനിൽക്കാനായില്ല.

പരാജയപ്പെട്ടെങ്കിലും അടങ്ങിയിരിക്കാൻ ആ ധീരവനിത തയ്യാറായില്ല. തുടർന്ന് ഗറില്ലാ മുറയിൽ അവർ സമരം നയിച്ചു. ബുൽജിയിൽ വെച്ച് മഹലിന്റെ സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. മൂന്നുദിവസം നീണ്ടുനിന്ന പോരാട്ടത്തിലും ബീഗത്തിനു വിജയിക്കാനായില്ല. അവർ പിടികൂടി കാരാഗൃഹത്തിൽ അടക്കാനായിരുന്നു വെള്ളക്കാരുടെ തീരുമാനം. ഈ തീരുമാനം മണത്തറിഞ്ഞ അവർ നേപ്പാളിലേക്ക് രക്ഷപ്പെട്ടു. പിന്നീട് അവിടെയാണ് അവരും കുടുംബവും ജീവിച്ചത്. മാതൃഭൂമിയുടെ മോചനത്തിന് വേണ്ടി അവിരാമം പോരാടിയ അവർ 1879-ൽ നേപ്പാളിൽ മരണപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ വീരേതിഹാസങ്ങൾ രചിച്ച വീരതാരകം കാണ്ഡു സിനറി മസ്ജിദിനടുത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിസ്തുലമായ പങ്ക് വഹിച്ച് 1858 ജൂൺ 17ന് അടർക്കളത്തിൽ വീരമൃത്യു വരിച്ച സാൻസി റാണിയെ പോലെ തന്നെ ഉന്നത സ്ഥാനമുള്ളവരാണ് അസിനാൻ ബീഗം, സീനത്ത് മഹൽ, ഹള്റത്ത് മഹൽ എന്നീ ധീരവനിതകളും. എന്നാൽ മുസ്ലിം വനിതകളായതുകൊണ്ട് മാത്രം ചരിത്രകാരന്മാർ ഇവരെ ഒന്നാം സ്വാതന്ത്ര്യസമരചരിത്രത്തിൽ ഉയർത്തിക്കാണിക്കാതിരുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.