നല്ലളത്ത് വെച്ച് നിരപരാധിയായ ഉസ്താദിനെ മർദ്ദിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത്.!! മാനസിക രോഗിയായ ഭാര്യയെ വെച്ച് വഹാബി ഭർത്താവ് പീഡന തിരക്കഥ തയ്യാറാക്കിയത് ഇങ്ങനെ..!!
കോഴിക്കോട്ടെആക്രമണംആസൂത്രിതം
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
നല്ലളത്ത് വെച്ച് നിരപരാധിയായ ഉസ്താദിനെ മർദ്ദിച്ച സംഭവത്തിന്റെ സത്യാവസ്ഥ.
മാനസിക രോഗിയായ ഭാര്യയുടെയും വഹാബി ഭർത്താവും കൂടി നടത്തിയ ആസൂത്രിത തെമ്മാടിത്തരത്തിന്റെ യാഥാർത്ഥ്യം...
അതീവ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍, അന്വേഷണാത്മകമായി ലഭിച്ച കാര്യങ്ങള്‍ പൊതുസമൂഹത്തിനെ അറിയിക്കുന്നതിനാണ് ഈ കുറിപ്പ്. ദയവായി മറ്റ് തലത്തിലുള്ള വ്യാഖ്യാനങ്ങള്‍ നല്‍കരുത്.
-കോഴിക്കോട്-നല്ലളം റോഡില്‍, പാടം ബസ്സ് സ്റ്റോപ്പിന് സമീപമുള്ള ബാസില്‍ എന്നയാളുടെ വീട്ടിലേയ്ക്ക്, ഉസ്താദ് വേഷത്തിലുള്ള രണ്ട് പേര്‍. ഫെബ്രു. 22-ന് ഒരു മത സ്ഥാപനത്തിന്റെ പിരിവിനായി ചെല്ലുന്നു. സമയം പകല്‍ 12 മണി. വന്നവര്‍ വീടിന്റെ സ്റ്റെപ്പില്‍ കേറി കാളിംഗ് ബെല്‍ അമര്‍ത്തുന്നു. ഒരു യുവതി കതക് തുറന്ന്, 'ഇവിടെ ആരുമില്ലെന്ന്' പ്രതികരിക്കുന്നു. പിരിവിന് ചെന്നവര്‍ പരിസരത്തുള്ള മറ്റ് വീടുകളിലേക്ക് നീങ്ങുന്നു. ആദ്യവീടിന് അടുത്ത് തന്നെയുള്ള മറ്റൊരു വീട്ടുകാര്‍, പിരിവുകാര്‍ക്ക് ഉച്ച ഭക്ഷണം നല്‍കുന്നു. ഭക്ഷണ സമയത്ത് ആരെങ്കിലും വന്നാല്‍, ഒട്ടു മിക്കപേരും ചെയ്യുന്ന സ്വാഭാവിക കാര്യം. പല വീട്ടുകളും സന്ദര്‍ശിച്ച്, ഏതാണ്ട് 3 മണിയോടെ, ഇരുവരും തിരികെ വരുന്ന സമയത്ത്, ആദ്യ വീടിന്റെ മുറ്റത്ത് നിന്ന് രണ്ട് പേര്‍, പിരിവുകാരെ അങ്ങോട്ട് വിളിയ്ക്കുന്നു. ഇരുവരും അവിടേയ്ക്ക് ചെല്ലുന്നു. ''നിങ്ങളീ വിട്ടില്‍ വന്നിരുന്നോ..?''
'വന്നിരുന്നു.. ഞങ്ങള്‍ കാളിംഗ് ബെല്ലടിച്ചു. ആളില്ലെന്ന് പറഞ്ഞപ്പോ തിരികെ പോയി.'
അടുത്ത ചോദ്യം. 'അങ്ങനെ ഒരു വീട്ടില്‍ക്കേറി ബെല്ലടിയ്ക്കാന്‍ പാടുണ്ടോ..?'
മറുപടി. 'അത്രയ്ക്ക് ഓര്‍ത്തില്ല.. തെറ്റായി പോയെങ്കില്‍ ക്ഷമിയ്ക്കണം..' തുടര്‍ന്ന് പിരിവ് കാര്യത്തെക്കുറിച്ചും, ആ സ്ഥാപനത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍. പിരിവുകാര്‍ ബന്ധപ്പെട്ട രേഖകളും, മറ്റും കാണിയ്ക്കുന്നു. അടുത്ത ചോദ്യം. 'നിങ്ങളുടെ കൂട്ടത്തില്‍ വെളുത്ത ബാഗുമായി, ബൈക്കില്‍ വന്ന ആളെവിടെ..?'
വേറെ ആളൊന്നും തങ്ങളോടൊപ്പമില്ല എന്ന മറുപടിയില്‍ തൃപ്തരാകാതെ, ചോദ്യ കര്‍ത്താക്കള്‍, അടുത്തുള്ള വീട്ടുകാരോടും, മറ്റും ഈ കാര്യം അന്വേഷിക്കുന്നു. അവരാരും, അങ്ങനെ ഒരാളെ കണ്ടതായി പറഞ്ഞില്ല. ഈ സീന്‍ ഇവിടെ അവസാനിച്ചു.
-ഫെബ്രു. 24. കൊണ്ടോട്ടി-കൊട്ടുക്കരയിലുള്ള സ്ഥാപനത്തിലേക്ക് 'ബാസിലി'ന്റെ ഫോണ്‍ കാള്‍ വരുന്നു. പിരിവിന് വന്ന ഉസ്താദുമാരുടെ ഫോണ്‍ നമ്പര്‍ വേണമെന്നായിരുന്നു ബാസിലിന്റെ ആവശ്യം. സ്ഥാപനത്തില്‍ നിന്ന് നമ്പര്‍ നല്‍കുന്നു. ബാസില്‍ പിരിവുകാരെ ഫോണില്‍ വിളിച്ച് വീട്ടിലേയ്ക്ക് വരാന്‍ ആവശ്യപ്പെടുന്നു. വീണ്ടും ആ വീട്ടിലേയ്ക്ക് ഉസ്താദുമാര്‍ ചെല്ലുന്നു. ''നിങ്ങളെ കണ്ട്, പ്രസവശയ്യയിലുള്ള തന്റെ ഭാര്യ പേടിച്ചതായും, നിങ്ങളെ വിളിച്ച് വരുത്തി അവളുടെ സാന്നിദ്ധ്യത്തില്‍ സംസാരിച്ചാല്‍ അവളുടെ മനോവിഷമം മാറും എന്നത് കൊണ്ടാണ് വിളിപ്പിച്ചതെന്നും ബാസില്‍ പറയുന്നു.'' അപ്രകാരം തന്നെ സംസാരം മുന്നേറുന്നു. ഉസ്താദിന് അവിടെ നിന്ന് ചായ നല്‍കി എന്ന് മാത്രമല്ല, വണ്ടിക്കൂലിയ്‌ക്കെന്നും പറഞ്ഞ് 300 രൂപായും നല്‍കുന്നു. ഈ സീനും അവസാനിക്കുന്നു.
-ഫെബ്രു. 26. ഒരു പ്രാവശ്യം കൂടി തന്റെ വീട്ടിലേയ്ക്ക് വരണം എന്നാവശ്യപ്പെട്ട് വീണ്ടും ഉസ്താദിന് 'ബാസിലി'ന്റെ ഫോണ്‍. ആ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്താണെന്നായിരുന്നു ഉസ്താദിന്റെ മറുപടി. 'എങ്കില്‍ താന്‍ കാറുമായെത്താം. കൂടെ വരണം' എന്ന് ഫോണിലൂടെ ബാസില്‍ ആവശ്യപ്പെടുകയും, അതും പ്രകാരം കാറിലെത്തിയ ബാസിലിനോടൊപ്പം ഉസ്താദുമാര്‍ ഇരുവരും വീണ്ടും ആ വീട്ടിലെത്തി. വീട്ടിലെത്തിയതും, ഒരാളെ വീടിനകത്താക്കി കതകടച്ചതും പെട്ടെന്നായിരുന്നു. ഇനിയാണ് വിഷയത്തിലുള്ള ഹൈലെറ്റ്. ഉസ്താദിനെ നല്ല പോലെ 'ബാസിലും സംഘവും പെരുമാറി'. തലയ്ക്കായിരുന്നു മര്‍ദ്ധനം. മര്‍ദ്ധന രംഗം പ്രൊഫഷണല്‍ ടച്ചോടെ, വീഡിയോവില്‍ പകര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയില്‍ നിന്ന്, 'തലയ്ക്ക് മേജര്‍ സര്‍ജ്ജറി'യ്ക്ക് വിധേനയിട്ടുള്ള ഉസ്താദ്, കാര്യമറിയാതെ നിസ്സംഗമായി ഇരുന്നു. ''തെറ്റ് പറ്റി'' എന്ന് സമ്മതിക്കണമെന്നായിരുന്നു ബാസിലിന്റേയും, സംഘത്തിന്റേയും ആവശ്യം. ഗതികേടിലായ ഉസ്താദ് 'ഞാന്‍ സമ്മതിച്ചാല്‍ നിങ്ങളെന്നെ എന്തെങ്കിലും ചെയ്യുമോ..? എന്ന് ചോദിക്കുന്നതും, ഒന്നും ചെയ്യില്ല എന്ന മറുപടി സംഘം പറയുന്നതും വീഡിയോവില്‍ വ്യക്തമാണ്. തുടര്‍ന്ന് ഉസ്താദ് 'തെറ്റ്പറ്റി' എന്നും പറയുന്നു. ഈ സമയം രണ്ടാമത്തെ പിരിവുകാരനെ, വീടിന് പുറത്തുള്ള ഒരു സംഘം, അതി കഠിനമായി 'മേയുകയായി'രുന്നു. ഇത്രയും ആയപ്പോഴേക്കും ആരോ നല്ലളം പോലിസില്‍ വിവരം അറിയിച്ചു.
-നല്ലളം പോലീസ് ഈ ലേഖകനോട് പറഞ്ഞത്, ഇവിടെ ഉദ്ധരിയ്ക്കുന്നു. വീടിന്റെ സ്റ്റെപ്പില്‍ക്കേറി കാളിംഗ് ബെല്ലടിച്ചതിന് കേസ്സെടുക്കാന്‍ വകുപ്പില്ലാത്തതിനാലും, ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാലും, കേസ്സെടുക്കാതെ രണ്ട് കൂട്ടരേയും താക്കീത് നല്‍കി പറഞ്ഞ് വിടുകയായിരുന്നു. ഈ സീനും അവസാനിക്കുന്നു.
-ഫെബ്രു. 28. ഉസ്താദിനെ ക്രൂരമായി മര്‍ദ്ധിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉസ്താദിനെ മര്‍ദ്ധിക്കുന്നത് ആരാണ് എന്ന് കാണുന്നില്ല. എന്തിനാണ് മര്‍ദ്ധിക്കുന്നതെന്നും വ്യക്തമാക്കുന്നില്ല. 'തിരിച്ച് കിട്ടില്ല എന്ന് ഉറപ്പുള്ളിടത്ത്' അന്യനെ ഉപദ്രവിക്കാനും, അത് സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിച്ച് 'ആത്മരതി' പുല്‍കുകയും ചെയ്യുന്ന ഒരു പാട് മനോരോഗികളുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സംഭവവും അത് തന്നെയാണ്. ഇത്തരക്കാരുടെ മനോരോഗം മറ്റുള്ളവര്‍ സഹിക്കുക എന്നതിനപ്പുറം, വ്യവസ്ഥാപിതമായ രീതിയില്‍ നിയമ പരിഹാരം തേടണം. ഏതായാലും ഈ വിഷയത്തില്‍ നിയമപരമായ കാര്യങ്ങളുടെ നടപടി മുന്നേറുന്നുണ്ട്.
-വസ്തുത മറ്റൊന്നാണ്. മനോചാപല്യമുള്ള ഒരു സ്ത്രീയാണ് ആ വീട്ടിലുണ്ടായിരുന്നത്. തന്റെ മനസ്സിലെ വിഭ്രാന്തിയും, തോന്നലുമെല്ലാം അവര്‍ ഭര്‍ത്താവിനോട് പറയുകയും, അതനുസരിച്ച് അയാള്‍ 'തുള്ളിക്കളിയ്ക്കാനും' തയ്യാറായി എന്നതാണ് ഇവിടെ സംഭവിച്ചത്. അതിന് ഒരു പാവത്തിനെ ബലിയാടാക്കി മാറ്റി.! തെറ്റ് പ്രവര്‍ത്തിച്ച ഏതൊരു വ്യക്തിയാകട്ടെ, വീണ്ടും അതേയിടത്തേക്ക് വിളിച്ചാല്‍ ചെല്ലുമോ..? ചുറ്റിനും ആള്‍ താമസമുള്ള ഒരിടത്ത് രണ്ട് പേര്‍ സംയുക്തമായാണോ മാനഭംഗത്തിന് തുനിയുക..? അതും പട്ടാപ്പകല്‍.!? എന്തിനായിരുന്നു രണ്ട് തവണ ഇവരെ ആ വീട്ടിലേക്ക് വിളിപ്പിച്ചത്..? പ്രസവിച്ച് കിടക്കുന്ന സ്ത്രീയ്ക്ക് മാനസിക തകരാറുണ്ടെങ്കില്‍, ചികിത്സ തേടുകയല്ലേ വേണ്ടത്..? അതിന് തുനിയാതെ, അന്യന്റെ മണ്ടയ്ക്ക് കേറിയാണോ അരിശം തീര്‍ക്കുക..? കാര്യങ്ങള്‍, വികലമായി ചിത്രീകരിച്ച് വ്യക്തികളെ ഇത്രത്തോളം അപമാനിക്കാമോ..? നാട്ടില്‍ നിയമ സംവിധാനത്തിന്റെ ആവശ്യകത എന്താണ്.? ഈ ചോദ്യങ്ങല്‍ക്ക് ആര് ഉത്തരം തരും.?
-നെല്ലിക്കുത്ത് ഹനീഫ.
Post a Comment