ദീനിന്റെ പേരിൽ സ്ഥാപിച്ച പ്രസ്ഥാനം വഴിവിട്ട് പോയി, മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും അശ്ലീലത പ്രചരിപ്പിക്കുന്നു.. ജമാഅത്തെ ഇസ്‌ലാമിയിൽ വീണ്ടും പൊട്ടിത്തെറി


'മാധ്യമത്തെ ഓർത്ത് ലജ്ജ തോന്നുന്നു, മീഡിയാവണ്ണിനെ അമീർ കയറൂരി വിട്ടു..
ജമാഅത്ത് അമീറിന് തുറന്ന കത്തുമായി മുൻ ശൂറാ അംഗം

 ജമാഅത്ത് അമീറിനും മീഡിയാവൺ ചാ നലിനും മാധ്യമം ദിനപത്രത്തി നുമെതിരേ ഗുരുതര ആരോപ ണവുമായി മുൻ ശൂറാ അംഗം ഖാലിദ് മൂസാ നദ്വി. ജമാഅ ത്ത് അമീർ എം.ഐ അബ്ദുൽ അസീസിനെഴുതിയ തുറന്ന കത്തിലാണ് സ്ഥാപിത താൽ പര്യത്തിൽ നിന്ന് ജമാഅത്തും മാധ്യമവും വ്യതിചലിച്ചുവെന്ന് വ്യക്തമാക്കുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തിയത്.

മ്യൂസിക് ദർബാർ എന്ന പേ രിൽ മീഡിയാവൺ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പി ക്കുന്ന സംഗീത നിശയുമായി ബന്ധപ്പെട്ടാണ് മൂസാ നദ്വി യുടെ കത്ത്. ദീനിന്റെ പേരി ൽ സ്ഥാപിച്ച പ്രസ്ഥാനം ഈ രീതിയിലേക്ക് മാറുന്നതും മാ ധ്യമം പത്രം ലിബറൽ നിലപാ ടുകളിലേക്ക് വ്യതിചലിക്കുന്ന തും കത്തിൽ പറയുന്നു.

ദീനീ പ്രസ്ഥാനമെന്ന നില യ്ക്കാണ് സംഘടനക്ക് ഹാജി വി .പി മുഹമ്മദലി സാഹിബ് തുട ക്കം കുറിച്ചത്. രാത്രി നിസ്കാരം മുതൽ തെരഞ്ഞെടുപ്പ് വരെ ദീൻ അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച സം ഘടനയാണെന്നും കത്തിൽ പറയുന്നു. ദീനിന്റെ പരിധിവി ട്ട് കൈകാര്യം ചെയ്തവരെ വി മർശനവിധേയമാക്കിയ ഇന്ന ലെകൾ പ്രസ്ഥാനത്തിനുണ്ട്. ദീനിന്റെ പേരിൽ സ്ഥാപിച്ച സ്ഥാപനങ്ങളായ മാധ്യമത്തേ യും മീഡിയവണ്ണിനേയും കയ റൂരി വിട്ടിരിക്കുകയാണെന്നും കത്ത് ഓർമിപ്പിക്കുന്നു.

മീഡിയാവണിന്റെ 10-ാം വാ ർഷിക ആഘോഷ പരിപാ ടികൾ കേരളത്തെ ത്രസിപ്പി ച്ച് മുന്നേറുകയാണ്. അശ്ലീല ആഭാസ ശൈലിയിലാണ് കോഴിക്കോടും കൊച്ചിയി ലും യുവാക്കളെ ത്രസിപ്പിച്ച് തെന്നും ഇനി പെരിന്തൽമണ്ണ യിൽ ത്രസിപ്പിക്കാൻ പോകു ന്നതായും അദ്ദേഹം കത്തിൽ പറയുന്നു.ലിബറൽ മൂല്യങ്ങ ൾക്കനുസൃതമായി മുസ്ലിം യു വതീയുവാക്കൾ പരിവർത്തി പ്പിക്കപ്പെടുമ്പോൾ തടയിടേ ണ്ട പ്രസ്ഥാനമാണ് താങ്കളു ടേതെന്നും ഒരു വശത്ത് റമദാ നിനായുള്ള കാംപയിൻ നടക്കുമ്പോൾ മറുവശത്ത് താങ്ക ൾ ചെയർമാനായ സ്ഥാപനം യുവാക്കളെ ത്രസിപ്പിച്ച് മുന്നേ റുകയാണെന്നും കത്തിലുണ്ട്.

മാധ്യമം. മീഡിയാവൺ സ്ഥാപനങ്ങൾക്ക് ധാർമിക സദാചാര മൂല്യങ്ങൾ മറികട ന്ന് പ്രവർത്തിക്കാൻ നൽകിയ ഓപൺ ലൈസൻസ് ഉടനെ പിൻവലിക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെടുന്നു.മാറിടം മുറിച്ച് ആൺവേഷം കെട്ടിയ പെണ്ണ്, മീശയും താടിയും വടി ച്ച് സാരിയുടുത്ത് പെൺവേ ഷം കെട്ടിയ ആണിൽ നിന്ന് ഗർഭം ധരിച്ച് പ്രസവിച്ചത് വലിയ വാർത്തയാക്കിയെന്ന വിമർശനം 'മാധ്യമം'ത്തിനേ തിരേയും മറ്റൊരു ഫേസ്ബു ക്ക് കുറിപ്പിൽ ഖാലിദ് മൂസാ നദ്വി ഉന്നയിക്കുന്നുണ്ട്. കു റിപ്പിനൊപ്പം 'മാധ്യമം നിന്നെ ഓർത്ത് ലജ്ജിക്കുന്നു' എന്ന് എഴുതിയ ചിത്രവും പങ്കുവച്ചി ട്ടുണ്ട്. ജമാഅത്തിന്റെ സമു ഹമാധ്യമ ഗ്രൂപ്പുകളിൽ ഖാലി ദ് മൂസാ നദ് വിയുടെ കത്തി നേയും കുറിപ്പിനേയും ചൊല്ലി വലിയ ചർച്ച നടക്കുകയാണ്.

കടപ്പാട്: സുപ്രഭാതം ദിനപത്രം