മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ ഉള്ള പുസ്തകങ്ങൾ സിലബസിൽ വേണ്ട; നിലപാട് കടുപ്പിച്ച് സമസ്ത

വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ സിലബസിൽ ഉൾപ്പെടുത്തരുതെന്ന കർശന നിർദേശവുമായി സമസ്ത. ഇന്ത്യൻ സാഹചര്യം മനസ്സിലാക്കിയുള്ള പ്രബോധനരീതി പരിശീലിപ്പിക്കണമെന്നും സ്ഥാപനങ്ങൾ സമസ്തക്ക് വിധേയമായി പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നു. കോളേജുകളുടെ കോഡിനേഷൻ സംവിധാനമയായ സി.ഐ.സിയുമായുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമസ്തയുടെ പുതിയ നീക്കം.

മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളുള്ളവരെയും യുക്തിവാദികളെയും അധ്യാപകരായി നിയമിക്കരുത്. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന വായനശാലയിൽ സുന്നി ആശയങ്ങളുള്ള പുസ്തകങ്ങൾ മാത്രമേ പാടുള്ളൂ. കോളജ് മാഗസിനുകളിലെ ലേഖനങ്ങൾക്കും നിർദേശം ബാധകമാണ്. സർക്കാർ സിലബസിന്റെ ഭാഗമായി മുജാഹിദ് ആശയങ്ങൾ പഠിപ്പിക്കേണ്ടി വരികയാണെങ്കിൽ അത് തിരുത്താൻ പ്രത്യേക ക്ലാസ് നൽകണം. ഇങ്ങിനെ പോകുന്നു കോളജ് മാനേജ്മെന്റുകൾക്ക് നൽകിയ സർക്കുലറിലെ നിർദേശങ്ങൾ.

ഇന്ത്യൻ സാഹചര്യം മനസ്സിലാക്കിയും രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായും ഇസ്ലാമിക പ്രവർത്തനം നടത്താൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം. സ്ഥാപനങ്ങളിൽ തർക്കങ്ങളുണ്ടാവുമ്പോൾ സമസ്തയായിരിക്കും അന്തിമവാക്കെന്നും
സർക്കുലറിൽ പറയുന്നു. സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരി സ്ഥാപനങ്ങളിൽ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി ആശയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു സമസ്തയുടെ പ്രധാന പരാതി. ഹക്കീം ഫൈസിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കർശന നിർദേശവുമായി സമസ്ത രംഗത്തെത്തിയത്.