റബീഉൽ അവ്വൽ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച
✍🏼സമന്മാരും തുല്ല്യരും ഇല്ലാത്ത വായകളും ഹൃദയങ്ങളും തന്റെ രക്ഷാകർതൃത്വം അംഗീകരിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും.
അല്ലാഹു ﷻ സമുദായങ്ങളുടെ പരമാവധി ആഗ്രഹങ്ങൾ ഏതൊരു ഗുണം ചെയ്യലാൽ പൂർത്തീകരിച്ചു കൊടുക്കുമോ ആ വിധമുള്ള ഒരു ഗുണം ചെയ്യൽ മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ നിങ്ങളോടും എന്നോടും ഞാൻ വസ്വിയ്യത്ത് ചെയ്യുന്നു.
ഭൗതിക ലോകത്തെ മരണം വഷളാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ അതിനെ നിസാരമായിക്കാണുക. ഭൗതിക ലോകത്തിലെ വിപത്തുകൾ നിങ്ങൾക്കുള്ള ഉപദേശങ്ങളാണ്. അവയിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുക. മുൻകഴിഞ്ഞവർ ശേഷിച്ചിരിക്കുന്നവർക്ക് ഭൗതികലോകത്തിന്റെ അവസ്ഥയെ ബോദ്ധ്യപ്പെടുത്തിത്തരുന്നു.
ഭൗതിക ലോകത്തെ ഭംഗിയാക്കിയവനെ അത് ചീത്തയാക്കുന്നതും, അതിന് ഗുണം ഉദ്ദേശിച്ചവനെ അത് ചതിക്കുന്നതും നിങ്ങൾ കാണുന്നില്ലെ?
അതിനെ മാതാവായി അവർ സ്വീകരിച്ചു. അതിന്റെ ദാനത്തെ യുദ്ധമുതലായി പരിഗണിച്ചു. പക്ഷേ, അതിന്റെ മാതൃത്വം അനാഥത്വത്തെ നൽകി. അതിന്റെ യുദ്ധമുതൽ കടമായിത്തീർന്നു. അതിന്റെ വിപത്തുകൾ അവരെ തുടരെ തുടരെ കുത്തുകയായിരുന്നു. മുന്നണി സേനകളോട് കൂടെ മരണത്തെ അത് അവരിലേക്ക് നിരീക്ഷണത്തിനയച്ചു. അതിന്റെ വിപത്തുകൾ അവരിൽ പ്രത്യക്ഷപ്പെട്ടു. അവ ഉപയോഗിച്ചു അത് അവരെ പൊടിച്ചു കളഞ്ഞു. അവരെ ഭൂമിക്കടിയിൽ മറിച്ചു കളഞ്ഞു. ഭൂമിയുടെ നാശം വരെ അവർ അതിൽ കഴിയേണ്ടവ രാണ്.
സൽക്കർമ്മങ്ങളുടെ കുറവ് അവരെ ദീർഘപ്രയാസത്തിൽ അകപ്പെടുത്തിയിരിക്കുന്നു. അവർ ആദ്യം യാത്ര പോയവരാണ്, നിങ്ങൾ ശേഷം യാത്ര പോവേണ്ടവരും. നിങ്ങൾ തന്നെയാണ് നിങ്ങളുടെ നാശം വിളിച്ചു വരുത്തുന്നത്. വിപത്തുകൾ ക്ഷണിച്ചു വരുത്തുന്നത്.
നിങ്ങൾ കാലത്തിന്റെ കൊടുക്കപ്പെട്ട ധാന്യങ്ങളാണ്. കൊയ്തെടുക്കാനുള്ള അരിവാളുകൾ നിങ്ങളിൽ തന്നെയുണ്ട്. നിങ്ങൾ വിജനമായ സ്ഥലത്ത് താമസിക്കേണ്ടവരാണ്, ഖബറുകൾ നിങ്ങൾക്കു വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നു.
അതിനാൽ ചതിയിൽ പെട്ട് നിങ്ങൾ ഏതു വരെ നിലനിൽക്കും? ശരിയായ വീക്ഷണം ഏതൊരടിസ്ഥാനത്തിലാണ് നിങ്ങൾ ഉപേക്ഷിക്കുക? യാത്രാ ലോകമാകുന്ന ഇവിടെ വെച്ച് നന്മ ചെയ്യാതെ നിങ്ങൾ എത്ര പിന്തി നിൽക്കും.
പ്രതീക്ഷിക്കപ്പെടുന്ന വിപത്തിൽ നിന്നും രക്ഷ കിട്ടുമെന്ന് നിങ്ങൾ കൊതിക്കുന്നുണ്ടോ? അതല്ല, ഒരു സുരക്ഷിത സ്ഥാനത്തേക്ക് നിങ്ങൾ ചായുന്നുണ്ടോ? അതല്ല പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഏടുകളിൽ നിന്നും നിങ്ങൾക്ക് ഒഴിവ് ലഭിച്ചിട്ടുണ്ടോ? അതല്ല, ഈ വാർത്ത സ്വീകരിക്കാൻ സഹായിക്കുന്ന ഒന്നും നിങ്ങളിൽ ഇല്ലേ?
വേണ്ട: നിർണ്ണയിക്കപ്പെട്ടതിൽ നിന്നും രക്ഷാ സംവിധാനമില്ല. ഭയപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും, ഖബറുകളിൽ ഇറങ്ങുക തന്നെ ചെയ്യും. അന്ത്യനാളിൽ മാത്രമാണ് അതിൽ നിന്നും പുറത്ത് വരിക, അല്ലാഹുﷻവിന്റെ മുമ്പിൽ വിചാരണ ചെയ്യപ്പെടുന്നതിനു വേണ്ടിയായിരിക്കുമത്. വലുതും ചെറുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാകും. സ്വർഗ്ഗമോ, നരകമോ കരസ്ഥമാവുകയും ചെയ്യും. ഇത്രയും പറഞ്ഞത് ഒരു ഉപദേശമാണ്. ആ ഉപദേശം ആരും ഉൾക്കൊള്ളുന്നില്ലേ?
നാശത്തെ അതിജയിക്കുന്ന പ്രതിഫലം അല്ലാഹു ﷻ നമുക്ക് നൽകുമാറാവട്ടെ..
*മനുഷ്യനെ സൃഷ്ടിച്ച് ശരിപ്പെടുത്തിയ അല്ലാഹുﷻവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*أَلْهَاكُمُ التَّكَاثُرُ ﴿١﴾ حَتَّىٰ زُرْتُمُ الْمَقَابِرَ ﴿٢﴾ كَلَّا سَوْفَ تَعْلَمُونَ ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ ﴿٥﴾ لَتَرَوُنَّ الْجَحِيمَ ﴿٦﴾ ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ ﴿٧﴾ ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ ﴿٨﴾*
*(പരമദയാലുവും കരുണാമയനുമായ അല്ലാഹുﷻവിന്റെ നാമധേയത്തിൽ)*
*(പരസ്പരം പെരുപ്പം കാണിക്കൽ നിങ്ങളെ അശ്രദ്ധയിലാ ക്കിയിരിക്കുകയാണ്. നിങ്ങൾ ഖബർസ്ഥാനങ്ങൾ സന്ദർശിക്കുന്നത് വരേക്കും. വേണ്ടാ! വഴിയേ നിങ്ങൾ അറിയും. പിന്നെ വേണ്ടാ! വഴിയെ നിങ്ങൾക്കു അറിയാറാകും. വേണ്ടാ, നിങ്ങൾ ദൃഡമായ അറിവും അറിയാമായിരുന്നെങ്കിൽ ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങൾ കാണുക തന്നെ ചെയ്യും. പിന്നെ നിശ്ചയമായും നിങ്ങൾ അതിനെ ദൃഢമായ കൺകാഴ്ചയായി കാണുക തന്നെ ചെയ്യും. പിന്നീട് അന്നത്തെ ദിവസം നിങ്ങളോട് സുഖാനുഗ്രഹങ്ങളെ പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും !)*
(അത്തകാസുർ)
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment