ഇമാം അബൂദാവൂദ് (റ) ഇസ്‌ലാമിന്റെ ഇസ്സത്തുയർത്തിയ ഹദീസ് പണ്ഡിതൻ - വഫാത്ത് ദിനം ശവ്വാൽ 16
അബ്ബാസി ഖലീഫയായി സ്ഥാനമേറ്റ അഹ്മദുല്‍ മുവഫ്ഫഖ് ആ മഹാപണ്ഡിതനെ വന്നു കണ്ടു. ആഗമനോദ്ദേശം ചോദിച്ച അദ്ദേഹത്തോട് ഖലീഫ പറഞ്ഞു: അങ്ങ് ബസ്വറയിലേക്ക് താമസം മാറ്റണം, അവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തട്ടെ! എന്റെ മക്കള്‍ക്ക് അങ്ങ് ‘സുനന്‍’ പഠിപ്പിക്കണം. എന്റെ മക്കള്‍ക്ക് പ്രത്യേകമായി ഇരിപ്പിടം വേണം. പൊതുജനങ്ങളോടൊപ്പം അമീറുമാരുടെ മക്കള്‍ ഇരിക്കില്ലല്ലോ? ”
ഇതുകേട്ട ആ പണ്ഡിതന്‍ പ്രതികരിച്ചു: ‘ താങ്കള്‍ പറഞ്ഞ രണ്ട് ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിക്കാം. മൂന്നാമത്തേത് അംഗീകരിക്കാന്‍ സാധ്യമല്ല. വിജ്ഞാനത്തിന് അധികാരത്തിന്റെ അതിരുകളില്ല. എല്ലാവരും അതില്‍ തുല്ല്യരാണ് ‘. കേട്ട് നിന്നവരെ ഈ മറുപടി അത്ഭുതപ്പെടുത്തി. അബൂദാവൂദ് എന്ന പേരില്‍ പ്രശസ്തനായ സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനിയാണ് പ്രസ്തുത ഹദീസ് പണ്ഡിതന്‍.
ഹിജ്റ 202 ല്‍ ജനിച്ച് 275 ശവ്വാല്‍ 16 ന് വഫാത്തായ അബൂദാവുദ് സുലൈമാന്‍ബ്നു അശ്അസി അല്‍ അസ്ദി അസ്സിജിസ്താനി (റ) വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നായ സുനനു അബൂ ദാവുദിന്റെ രചയിതാവാണ്. സീസ്താനിലാണ് ഇമാം അബൂദാവൂദിന്റെ ജനനം (റ) . (അറബി രൂപം സജിസ്താന്‍ എന്നാണ്. ഖുറാസിനിന്റെയും കിര്‍മാനിന്റെയും ഇടയിലുള്ള പ്രദേശമാണിത്.) ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലാണ് കഴിച്ചുകൂട്ടിയത്. പ്രസിദ്ധമായ തന്റെ സുനിന്റെ രചന നിര്‍വഹിച്ചതും അവിടെ വച്ചുതന്നെ.
അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ ഹദീസ് പഠനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം.ചെറുപ്പത്തില്‍തന്നെ ജ്ഞാനാന്വേഷണത്തില്‍ തല്‍പരനായിരുന്നു. വിജ്ഞാനീയങ്ങളുടെ മുഖ്യ കേന്ദ്രങ്ങളായ ഖുറാസാന്‍, ഈജിപ്ത്, ഹിജാസ്, ശാം, അല്‍ ജസാഇര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച അദ്ദേഹം അനവധി പണ്ഡിതന്‍മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. മുന്നൂറോളം പണ്ഡിതരില്‍നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം മുസ്‌ലിം, ഇമാം അലിയ്യുല്‍ മദീനി തുടങ്ങിയവര്‍ അതില്‍ ചിലരാണ്. അബ്ദുല്ലാഹിബ്‌നു സലമ, മുസ്‌ലിമുബ്‌നു ഇബ്‌റാഹീം, ഇസ്ഹാഖ് ബ്നു റാഹവൈഹി, യഹ്‌യ ബ്‌നു മുഈന്‍, സുലൈമാന്‍ ബ്‌നു ഹര്‍ബ് എന്നിങ്ങനെ അനവധിയാണവര്‍. ശിഷ്യസമ്പത്തിലും ഈയൊരു ഭാഗ്യം അദ്ദേഹത്തിനു നേടിയെടുക്കാന്‍ സാധിച്ചു. ഹദീസ് പണ്ഡിതന്മാരായ ഇമാം നസാഈ, ഇമാം തുര്‍മുദി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ്. ഗുരുനാഥനായ ഇമാം ഇബ്‌നു ഹംമ്പലും അദ്ദേഹത്തില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തര്‍സൂസില്‍ തന്നെ 20 വര്‍ഷക്കാലം ചെലവിട്ടുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു...
ജനങ്ങള്‍ക്കിടയില്‍ ഏറെ ആദരവും പ്രശസ്തിയും ഉണ്ടായിരുന്ന അബൂദാവൂദിനെ ബഗ്ദാദിലെ വീട്ടില്‍ ചെന്നു ഗവര്‍ണര്‍ ബസ്വറയിലേക്കു താമസം മാറ്റാന്‍ അപേക്ഷിച്ചിരുന്നു. 257 ലെ കാലവിപത്തില്‍ ജനശൂന്യമായ ബസ്വറയെ അബൂദാവുദിന്റെ സാന്നിധ്യം കൊണ്ടു ജനനിബിഢമാക്കുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം...
ധാരാളം പണ്ഢിതരില്‍ നിന്നു അബൂദാവുദ് (റ) വിദ്യ നുകര്‍ന്നിട്ടുണ്ട്. 300 ല്‍ പരം ശൈഖുമാര്‍ ഇമാം അബൂദാവൂദിനുണ്ടെന്ന് ഇബ്നു ഹജറുല്‍ അസ്ഖലാനി അഭിപ്രായപ്പെടുന്നു. അഹ്മദ്ബ്നു ഹമ്പല്‍, ഇമാം യഹ്യബ്നു മുഈന്‍, ഇസ്ഹാഖ് ബ്നു റാഹവൈഹി തുടങ്ങിയവര്‍ ഇവരില്‍ പെടും. തിര്‍മുദി, നസാഈ തുടങ്ങിയ ധാരാളം പ്രമുഖര്‍ ശിഷ്യന്‍മാരായിട്ടുണ്ട്...
ദുന്‍യാവില്‍ ഹദീസിനുവേണ്ടിയും ആഖിറത്തില്‍ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തിയായിരുന്നു അബൂദാവൂദ് എന്ന് ഹിജ്‌റ 294ല്‍ മരണപ്പെട്ട പ്രമുഖ മുഹദ്ദിസ് ഹാഫിള് മൂസ ബ്‌നു ഹാറൂന്‍ അല്‍ ബസ്സാര്‍ (റ) പറഞ്ഞത് കാണാം.(ത്വബഖാതുശ്ശാഫിഇയ്യ 2:295, തഹ്ദീബുത്തഹ്ദീബ് 4:172). പാണ്ഡിത്യം, ജ്ഞാനദൃഢത, ഗവേഷണ പാടവം, തഖ്വ തുടങ്ങിയ ഉത്തമ ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. അതിനാല്‍ ചില പണ്ഡിതര്‍ അദ്ദേഹത്തെ അഹ്മദ് ബിന്‍ ഹംമ്പലിനോട് സാദൃശ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്. (അല്‍ മുന്‍തള്വം 5:97, ശദറാതുദ്ദഹ്ബ് 2:167)
ഇരുപതില്‍പരം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അബൂദാവൂദ് (റ). ഇതില്‍ ഏറ്റവും പ്രസിദ്ധം സുനന്‍ തന്നെ. ഇത് രചിച്ചത് തിര്‍സൂസില്‍ താമസിച്ചപ്പോഴായിരുന്നു. അഞ്ചുലക്ഷം ഹദീസുകളില്‍ നിന്നു തിരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്...
സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നിവയ്ക്ക് ശേഷം മുസ്‌ലിം ലോകം അംഗീകരിക്കുന്ന പ്രമുഖ ഹദീസ് ഗ്രന്ഥമാണ് സുനനു അബീ ദാവൂദ്. ലഭ്യമായ അഞ്ചുലക്ഷം ഹദീസുകളില്‍നിന്ന് 4800 എണ്ണം മാത്രം തെരഞ്ഞെടുത്ത് ക്രോഢീകരിച്ചതാണ് സുനനു അബൂദാവൂദ്. ആവര്‍ത്തനം പരിഗണിക്കുമ്പോള്‍ 5274 ഹദീസുകള്‍ ഉണ്ട്. കര്‍മശാസ്ത്രങ്ങളുടെ അധ്യായങ്ങളുടെ ക്രമത്തിലാണ് സുനനിന്റെ രചന. അഹ്കാമുകളും സുനനുകളും മാത്രമേ അതിലുള്ളൂ. സുനനില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് അദ്ദേഹം തന്നെ പറയുന്നു: ‘ സ്വഹീഹും അതിനോടടുത്തതും ഞാന്‍ വിശദീകരിക്കും. ശക്തമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് ഞാന്‍ വിശദീകരിക്കും. ‘
രചനയുടെ പ്രേരകം
ഹദീസ് പണ്ഡിതന്മാര്‍ ചില പ്രത്യേക രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കുന്നത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. പലരും ഹദീസുകള്‍ അക്ഷരം പിഴക്കാതെ അതിസൂക്ഷ്മമായി ഉദ്ധരിക്കാനാണ് നിഷ്‌കര്‍ഷ പുലര്‍ത്തിയത്. കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ അവര്‍ അത്ര ഗൗനിച്ചിരുന്നില്ല. ഇത് ഇമാമുമാരെ കുറിച്ച് അബദ്ധജടിലമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കി. ഇമാം അബൂഹനീഫയെക്കുറിച്ച് (റഹ്) ഹുമൈദിയും ഇമാം ശാഫിഈയെക്കുറിച്ച് (റഹ്) അഹ്മദുബ്‌നു അബ്ദില്ലാഹ് അല്‍ അജലിയും നടത്തിയ വിമര്‍ശനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിനാല്‍ കര്‍മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി തന്റെ സുനനില്‍ ഉള്‍പ്പെടുത്താന്‍ അബൂദാവൂദ് (റഹ്) ശ്രദ്ധിച്ചു.
ഇമാമുമാരായ മാലിക്, സൗരി, ശാഫിഈ (റഹ്) തുടങ്ങിയവരുടെ മദ്ഹബുകളുടെ അവലംബങ്ങള്‍ തന്റെ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാലുപേരാണ് അബൂദാവൂദില്‍ (റഹ്) നിന്ന് ഈ സുനന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് പേരുടെ കോപ്പികളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ചില വ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോരായ്മകളോ അധികപ്പറ്റോ ഒന്നും കാണുകയില്ല. നാലാമത്തെ റിപ്പോര്‍ട്ടര്‍ ഇബ്‌നുല്‍ അഅ്‌റാബി എന്ന പേരില്‍ വിശ്രുതനായ ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ കോപ്പിയില്‍ മറ്റു റിപ്പോര്‍ട്ടുകളിലുള്ള അപേക്ഷിച്ച് ഏതാനും ഭാഗങ്ങള്‍ ഇല്ല.
സ്വീകാര്യത
മുസ്‌ലിം പണ്ഡിതലോകത്ത് സ്വീകാര്യത നേടിയ ഗ്രന്ഥമാണിത്. ഖത്താബിയുടെ അഭിപ്രായമനുസരിച്ച് സുനനു അബീദാവൂദ് പോലുള്ളൊരു ഗ്രന്ഥം നാളിതുവരെ രചിക്കപ്പെട്ടിട്ടില്ലത്രെ. ഹദീസ് നിവേദന നിരൂപണത്തില്‍ അതിതീവ്രത പുലര്‍ത്തുന്ന ഇബ്‌നുല്‍ ജൗസി, തിര്‍മിദിയുടെ മുപ്പതും, നസാഇയുടെ പത്തും അബൂദാവൂദിന്റെ ഒമ്പതും എണ്ണം ഹദീസുകള്‍ വ്യാജ നിര്‍മിതമെന്ന് വാദിച്ചിട്ടുണ്ട്. ഇതിന് പണ്ഡിതലോകം മറുപടിയും പറഞ്ഞിട്ടുണ്ട്. സുനന്‍ അര്‍ബഅഃയില്‍ അബൂദാവൂദിന്റേതാണ് (റഹ്) സ്വീകാര്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
പ്രത്യേകതകള്‍
ഒരേ സനദില്‍ വ്യത്യസ്ത സനദുകള്‍ വിവരിക്കുന്നതു പോലെ ഒരേ മത്‌നില്‍ പല മത്‌നുകളും ഗ്രന്ഥകാരന്‍ വിവരിക്കാറുണ്ട്. മാത്രമല്ല, ഓരോ ഹദീസിലെയും വ്യത്യസ്ത പദങ്ങളെ പ്രത്യേകം എടുത്തുദ്ധരിക്കും. ഇതിലൂടെ ധാരാളം കാര്യങ്ങള്‍ക്ക് വ്യക്തത കിട്ടും. പദങ്ങളുടെ ഏറ്റക്കുറച്ചില്‍, വ്യത്യാസം, റിപ്പോര്‍ട്ടറുടെ വിശേഷണം. എന്നിവയൊക്കെ രേഖപ്പെടുത്തിയിരിക്കും. ഒരേ റാവിയുടെ രണ്ടു സനദുകളില്‍ ഒന്ന് ഹദ്ദസനായും മറ്റൊന്ന് അന്‍അനയും ആണെങ്കില്‍, ആദ്യത്തേതിന് മുന്‍ഗണനനല്‍കും. ചിലപ്പോള്‍ വളരെ നീണ്ട ഹദീസുകള്‍ ചുരുക്കി വിവരിക്കും. മറ്റുചിലപ്പോള്‍ ഒറ്റതലക്കെട്ടില്‍ വിവിധ വിഷയങ്ങളുള്‍ക്കൊള്ളുന്ന രിവായത്തുകള്‍ കൊണ്ടുവരും. അബ്ബാസീ ഭരണത്തിന്റെ സുവര്‍ണഘട്ടത്തിലായിരുന്നു ഇമാമിന്റെ ജനനം. പെരുമാറ്റമര്യാദകള്‍ (കിതാബുല്‍ ആദാബ്)ക്ക് തന്റെ സുനനില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.
ഇരുപത്തി രണ്ടോളം വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍) വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. ഇമാം അബൂ സുലൈമാന്‍ ബസ്തിയുടെ മആലിമി സുനനും ഖലീല്‍ അഹ്്മദിന്റെ ബദ്‌ലുല്‍ മജ്ഹൂദ്, സുയൂത്വിയുടെ മിര്‍ഖാത്തുസ്സുഊദാ ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബുസുനന്‍ ഔനുല്‍ മഅ്ബൂദ് എന്ന സംക്ഷിപ്ത വിവരണവും എന്നിവ അതില്‍ പ്രധാനമാണ്. കിതാബുല്‍ ഖദ്‌റ്, കിതാബുല്‍ മസാഇല്‍, നാസിഖ് മന്‍സൂഖ്, ദലാഇലുന്നുബുവ്വ, അഖ്ബാറുല്‍ ഖവാരിജ്, അല്‍ മറാസീല്‍, ഫളാഇലുല്‍ അഅ്മാല്‍, കിതാബുസ്സുഹ്ദ് തുടങ്ങിയവ പ്രമുഖഗ്രന്ഥങ്ങളാണ്.
കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹം പിന്‍ പറ്റിയ മദ്ഹബിന്റെ കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം നവവി (റ) അദ്ദേഹത്തെ ശാഫിഈകളുടെ ഗണത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ (തഹ്ദീബുല്‍ അസ്മാഉ വല്ലുആത്ത് 2: 224) അബൂ ഇസ്ഹാഖ് അശ്ശീറാസിയും ഖാസി ഇബ്‌നു അബീ യഅ്‌ലയും ഹംമ്പലികളുടെ കൂട്ടത്തിലാണ് എണ്ണുന്നത്. ഹിജ്‌റ 275 ശവ്വാല്‍ പതിനാറിന് ബസ്വറയില്‍ മരണപ്പെട്ടു. 73 വയസ്സുണ്ടായിരുന്നു. സുഫ്‌യാനുസ്സൗരി (റ) വിന്റെ ഖബറിനരികെ ബസ്വറയില്‍ തന്നെയാണ് മഖ്ബറ.
ദുൻയാവിൽ ഹദീസിനുവേണ്ടിയും ആഖിറത്തിൽ സ്വർഗ്ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തിയായിരുന്നു അബൂദാവൂദ് (റഹ്) എന്നാണ് ഹാഫിള് മൂസബ്നു ഹാറൂൻ (റ) അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. ഹദീസിന്റെ കാര്യത്തിൽ അത്രമാത്രം ഇറങ്ങിത്തിരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാണ്ഡിത്യം, ജ്ഞാനദൃഢത, ഗവേഷണ പാടവം, തഖ്വ തുടങ്ങിയ ഉത്തമ ഗുണങ്ങൾ അദ്ദേഹത്തിൽ നിറഞ്ഞു നിന്നിരുന്നു. വിജ്ഞാന പ്രചരണത്തിന് നാവും തൂലികയും ഉപയോഗിച്ച അദ്ദേഹം അനവധി രചനകൾ നടത്തിയിട്ടുണ്ട്.
ഇമാമവറുകൾ ലക്ഷ്യമിട്ടത് ഫുഖഹാക്കള്‍ പ്രാമാണികമെന്ന് അംഗീകരിച്ച ഹദീസുകളില്‍ കൂടുതല്‍ പ്രശസ്തമായതും അഹ്കാമുകള്‍ (നിയമങ്ങള്‍) ക്കാധാരമായി പരക്കെ പരിഗണിക്കപ്പെട്ടതുമായവ ഒരിടത്ത് സമാഹരിക്കുകയായിരുന്നു
ഈ രീതിയില്‍ അദ്ദേഹം ഹദീസുകള്‍ ക്രോഡീകരിച്ചു. അതില്‍ സ്വഹീഹ്, ഹസന്‍ എന്നീ ഇനത്തില്‍പെട്ട ഹദീസുകളോടൊപ്പം കര്‍മപരമായ അംഗീകാരമുള്ള ദുര്‍ബ്ബല(ദഈഫ്) ഹദീസുകള്‍കൂടി സമാഹരിച്ചു. അദ്ദേഹം പ്രസ്താവിക്കുന്നു: ''ഞാന്‍ ഈ ഗ്രന്ഥത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ ഒരുമിച്ചുപേക്ഷിച്ച ഒരു ഹദീസും ഉള്‍പ്പെടുത്തിയിട്ടില്ല.'' ദുര്‍ബലമായ നിവേദനങ്ങള്‍ ദുര്‍ബലമാണെന്ന് പ്രസ്താവിക്കുകയും ഇല്ലത്തുള്ള 16 നിവേദനങ്ങള്‍ ഹദീസ് വിജ്ഞാനത്തില്‍ പിടിപാടുള്ളവര്‍ക്ക് സൂക്ഷ്മദൃഷ്ടികൊണ്ട് കണ്ടെത്താവുന്ന ശൈലിയില്‍ വിശദീകരിക്കപ്പെടുകയും ചെയ്തു.
ഏറ്റവും വലിയ കാര്യം ഓരോ ഹദീസും വിവരിക്കുന്നതിനു മുമ്പായി ശീര്‍ഷകമായി ആ ഹദീസില്‍നിന്ന് ഏതെങ്കിലും ഒരു പണ്ഡിതന്‍ നിര്‍ധാരണം ചെയ്തതോ അല്ലെങ്കില്‍ ആരെങ്കിലും തങ്ങളുടെ മദ്ഹബ് ആയി അംഗീകരിച്ചതോ ആയ ഒരു''ഫിഖ്ഹ് മസ്അല'' ചേര്‍ത്തിരിക്കുന്നുവെന്നുള്ളതാണ്. അതുകൊണ്ടാണ് ഇമാം ഗസ്സാലിയും (റഹ്മ) റ്റും ''അബൂദാവൂദിന്റെ ഗ്രന്ഥം മുജ്തഹിദിന് മതിയായ ഗ്രന്ഥമാണ്'' എന്ന് അഭിപ്രായപ്പെട്ടത്.
അവിടുത്തെ ജീവിത കാലത്തു തന്നെ ഈ ഗ്രന്ഥം ഏറെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ സുനനു അബീദാവൂദിനുണ്ട്. ബദ്ലുല്‍ മജ്ഹൂദ് ഫീ ഹല്ലി അബൂ ദാവുദ്, ഔനുല്‍ മഅ്ബൂദ് ശറഹു സുനനി അബീ ദാവുദ് തുടങ്ങിയവ പ്രസിദ്ധങ്ങളാണ്...
Post a Comment