ബാബരി തകർത്തു ഇനി മഥുര പള്ളിയും അവർ പൊളിക്കാൻ പോകുന്നു...
മുഗള്‍ ഭരണാധികാരി ഔറംഗസീബ് ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും പള്ളിക്കമ്മിറ്റി അനുബന്ധ നിര്‍മാണം നടത്തിയെന്നും ഹരജിയിൽ പറയുന്നു. ഒരിക്കല്‍ പ്രതിഷ്ഠയിരുന്ന സ്ഥലം എക്കാലത്തും പ്രതിഷ്ഠയുടെതാണ്. അത് ആരെങ്കിലും കൈയടക്കുകയോ തകര്‍ക്കുകയോ ചെയ്താലും അവരില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ വീണ്ടെടുത്ത് അവിടെ ക്ഷേത്രം സ്ഥാപിക്കണമെന്നുമാണ് ഹരജിക്കാർ വാദിക്കുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേരത്തെ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു..
കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയത്തിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു ഹിന്ദുത്വര്‍ അവകാശപ്പെടുന്ന 17ാം നൂറ്റാണ്ടിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ പ്രതികരണം തേടി പള്ളിക്കമ്മിറ്റിക്കും മറ്റുള്ളവര്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ കോടതി.
ഫാഷിസം ഭരിക്കുന്ന ഇന്ത്യയിൽ ഇവർക്ക് ഇത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.മെല്ലെ മെല്ലെ അതവർ സാധിക്കാൻ പോകുന്നു..
Post a Comment