ഇമാം മഹ്ദി വരുമ്പോൾ പ്രകൃതിയിലെ അത്ഭുതങ്ങൾ



ഇമാം മഹ്ദി പുറപ്പെടുന്നതിന് മുന്നോടിയായി സംഭവിക്കാനിരിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ് ...

അവയിൽ "പ്രകൃതിയിൽ" സംജാതമാകുന്ന ഏതാനും അത്ഭുതങ്ങളും അടയാളങ്ങളുമാണിവിടെ വിശദീകരിക്കുന്നത്...!

പരിശുദ്ധ റമളാനിൽ ആകാശത്ത് നിന്ന് മുഴങ്ങി കേൾക്കുന്ന ഒരു വലിയ ശബ്‌ദമാണതിൽ പ്രധാനം. പിന്നീട് തുടരെത്തുടരെ അത്ഭുതങ്ങൾ വന്നിറങ്ങും...!

അബു ഉമാമ (റ) നിവേദനം : ഒരിക്കൽ നബി (സ്വ) തങ്ങൾ സഹാബികളോട് പറഞ്ഞു :"റമളാനിൽ ഒരു വലിയ ശബ്‌ദം നിങ്ങൾ കേൾക്കും ". സഹാബികൾ ചോദിച്ചു :"അല്ലാഹുവിന്റെ ദൂതരെ ! അത് റമളാനിൽ ആദ്യത്തിൽ ആയിരിക്കുമോ ?മധ്യത്തിൽ ആയിരിക്കുമോ ?അവസാനത്തിൽ ആയിരിക്കുമോ ...?

"നബി (സ്വ)തങ്ങൾ പറഞ്ഞു : "റമളാനിന്റെ പകുതിയിലയിരിക്കും. അന്നൊരു വെള്ളിയാഴ്ച രാവിൽ ആകാശത്ത് നിന്ന് കർണ്ണകഠോരമായൊരു ശബ്ദം കേൾക്കും. എഴുപതിനായിരത്തോളം ആളുകൾ അത് കേട്ട് ബോധരഹിതരാവും. മറ്റൊരു എഴുപതിനായിരത്തോളം പേർക്ക് സംസാരശേഷി നഷ്ടപ്പെടും !"

സ്വഹാബികൾ ചോദിച്ചു : "അല്ലാഹുവിന്റെ ദൂതരെ !അന്ന് രക്ഷപ്പെടുന്നവർ ആരായിരിക്കും ...?"

അവിടുന്ന് പറഞ്ഞു :"പുറത്തിറങ്ങാതെ തന്റെ വീട്ടിൽ തന്നെ ഇരുന്നവരും. സുജൂദ് ചെയ്ത് അല്ലാഹുവിൽ അഭയം തേടിയവരും ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ".

നബി (സ്വ)തങ്ങൾ തുടർന്നു : അത് കഴിഞ്ഞ ശേഷം മറ്റൊരു ഘോര ശബ്‌ദം കൂടി നിങ്ങൾ കേൾക്കും. ഒന്നാമതായി നിങ്ങൾ കേട്ടത് ജിബ്‌രീൽ (അ) ന്റെ ശബ്‌ദമായിരിക്കും. രണ്ടാമത്തെ ശബ്‌ദമാവട്ടെ പിശാചിന്റെ ശബ്‌ദമായിരിക്കും"(ദൈലമി, ഇബ്നു സഈദ് ).

റമളാനിലെ അട്ടഹാസങ്ങൾ കഴിഞ്ഞാൽ പിന്നെ തുടർന്നുവരുന്ന മാസമായ ശവ്വാലിൽ വലിയ കോലാഹലങ്ങൾ ഉണ്ടാകും. ദുൽഖഅദ് മാസത്തിൽ വിവിധ ഗോത്രങ്ങൾ ചേരിതിരിഞ്ഞു പോരടിക്കും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിലുകളുണ്ടാകും..!

ദുൽഖഅദ് മാസത്തിൽ ഹാജിമാരെ കൊള്ളയടിക്കപ്പെടും, മിനായിൽ വെച്ച് പോലും കുഴപ്പങ്ങൾ നടക്കും, അവിടെ വെച്ച് നിരവധി പേർ വധിക്കപ്പെടും. ജംറയിലുടെ രക്തപ്പുഴയൊഴുകും... "

നബി (സ്വ)തങ്ങൾ പറയുന്നു : "സുര്യനോടൊപ്പം ഒരു ദൃഷ്ടാന്തം നിങ്ങൾ കാണുന്നത് വരെ ഇമാം മഹ്ദി പുറപ്പെടുകയില്ല. അതുപോലെ കിഴക്ക് ഭാഗത്ത്‌ നിന്ന് രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന വലിയ തീജ്വാലകൾ, അതും ഇമാം മഹ്ദിയുടെ വരവിന് മുന്നോടിയായി സംഭവിക്കുന്ന അടയാളമാണ് എന്നത് ഹദീസുകളിലൂടെ മനസിലാക്കാം...!

സഹാബികൾ ചോദിച്ചു :"അല്ലാഹുവിന്റെ ദൂതരെ !അന്ന് രക്ഷപ്പെടുന്നവർ ആരായിരിക്കും ...?"

അവിടുന്ന് പറഞ്ഞു :"പുറത്തിറങ്ങാതെ തന്റെ വീട്ടിൽ തന്നെ ഇരുന്നവരും. സുജൂദ് ചെയ്ത് അല്ലാഹുവിൽ അഭയം തേടിയവരും ഉച്ചത്തിൽ തക്ബീർ മുഴക്കിയവരും ".

നബി (സ്വ)തങ്ങൾ തുടർന്നു : അത് കഴിഞ്ഞ ശേഷം മറ്റൊരു ഘോര ശബ്‌ദം കൂടി നിങ്ങൾ കേൾക്കും. ഒന്നാമതായി നിങ്ങൾ കേട്ടത് ജിബ്‌രീൽ (അ) ന്റെ ശബ്‌ദമായിരിക്കും. രണ്ടാമത്തെ ശബ്‌ദമാവട്ടെ പിശാചിന്റെ ശബ്‌ദമായിരിക്കും"(ദൈലമി, ഇബ്നു സഈദ് ).

റമളാനിലെ അട്ടഹാസങ്ങൾ കഴിഞ്ഞാൽ പിന്നെ തുടർന്നുവരുന്ന മാസമായ ശവ്വാലിൽ വലിയ കോലാഹലങ്ങൾ ഉണ്ടാകും. ദുൽഖഅദ് മാസത്തിൽ വിവിധ ഗോത്രങ്ങൾ ചേരിതിരിഞ്ഞു പോരടിക്കും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിലുകളുണ്ടാകും..!

ദുൽഖഅദ് മാസത്തിൽ ഹാജിമാരെ കൊള്ളയടിക്കപ്പെടും, മിനായിൽ വെച്ച് പോലും കുഴപ്പങ്ങൾ നടക്കും, അവിടെ വെച്ച് നിരവധി പേർ വധിക്കപ്പെടും. ജംറയിലുടെ രക്തപ്പുഴയൊഴുകും... "

നബി (സ്വ)തങ്ങൾ പറയുന്നു : "സുര്യനോടൊപ്പം ഒരു ദൃഷ്ടാന്തം നിങ്ങൾ കാണുന്നത് വരെ ഇമാം മഹ്ദി പുറപ്പെടുകയില്ല. അതുപോലെ കിഴക്ക് ഭാഗത്ത്‌ നിന്ന് രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന വലിയ തീജ്വാലകൾ, അതും ഇമാം മഹ്ദിയുടെ വരവിന് മുന്നോടിയായി സംഭവിക്കുന്ന അടയാളമാണ് എന്നത് ഹദീസുകളിലൂടെ മനസിലാക്കാം...!

മഹ്ദി ഇമാമിന്റെ ആഗമനത്തിന് മുമ്പായി പ്രകൃതിയിൽ നടക്കുന്ന മറ്റൊരുത്ഭുത പ്രതിഭാസമാണ്, സൂര്യനോടൊപ്പം വരുന്നൊരു ദൃഷ്ടാന്തം ...

മാത്രമല്ല, കിഴക്ക് ഭാഗത്ത്‌ നിന്നൊരു വലിയ തീ പ്രത്യക്ഷപ്പെടുകയും ചെയ്യും. മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ആ തീ ഇമാം മഹ്ദിയുടെ ആഗമനം വഴി മുസ്‌ലിം സമൂഹത്തിന് ഭാവിയിൽ വരാനിരിക്കുന്ന വൻവിജയത്തിന്റെ ഒരു ശുഭ സൂചന കൂടിയാണ് "...!

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം : നബി (സ്വ)തങ്ങൾ പറഞ്ഞു : "റമളാനിൽ അട്ടഹാസം കഴിഞ്ഞാൽ ശവ്വാലിൽ കനത്ത കോലാഹലങ്ങൾ അരങ്ങേറും. ദുൽഹജ്ജ് മാസത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകും. മുഹ്‌റം മാസത്തിൽ കൊലപതകങ്ങൾ നടക്കും... "

ഞങ്ങൾ ചോദിച്ചു : "നബിയെ! റമളാനിലെ ആ അട്ടഹാസം ഒന്ന് വിശദികരിച്ചുതന്നാലും!"

അവിടുന്ന് പറഞ്ഞു : "റമളാൻ പകുതിയിൽ ഒരു വെള്ളിയാഴ്ച രാവിലാണ് സംഭവിക്കുക. ആദ്യം ശക്തമായൊരു മുഴക്കമുണ്ടാകും. അത് കേൾക്കുമ്പോൾ ഉറങ്ങുന്നവർ ഉണരും, നിൽക്കുന്നവർ ഇരുന്നുപോകും. മറയിലിരിക്കുന്ന സ്ത്രീകൾ പോലും ഭയന്ന് പുറത്തിറങ്ങും. ആ വർഷം നിരവധി ഭൂകമ്പങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച സുബഹി നിസ്കാരം കഴിഞ്ഞാൽ നിങ്ങൾ വേഗം വീട്ടിലെത്തുക. എന്നിട്ട് വാതിലുകളും ജനലുകളുമെല്ലാം അടക്കുക. ശരീരത്തിൽ പുതപ്പിട്ട് മൂടുക. അട്ടഹാസം കേൾക്കുബോൾ നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ സുജൂദിൽ വീഴുക...

سُبْحَانَ امَلكِ القدوس
(സുബുഹാന മലിക്കിൽ ഖുദ്ദൂസ് )

എന്ന വചനം അതികരിപ്പിക്കുക. അപ്രകാരം പ്രവർത്തിച്ചവരെല്ലാം എല്ലാ വിപത്തുകളിൽനിന്നും രക്ഷപ്പെടും. മേൽപറഞ്ഞത്പോലെ ചെയ്യാത്തവർ നാശമടയും..."

ഇതിനെല്ലാം പുറമെ ആകാശത്തിന്റെ കിഴക്ക്ഭാഗത്ത്‌ പ്രകാശിക്കുന്ന ഒരു വാൽനക്ഷത്രം ഉദയം കൊള്ളുക. റമളാൻ മാസത്തിൽ രണ്ട് തവണ സൂര്യഗ്രഹണം ഉണ്ടാകുക. സുഫിയാനി രംഗത്ത് വരിക തുടങ്ങിയവയും ഇമാം മഹ്ദി പുറപ്പെടാനുള്ള സമയം അടുത്തെത്തി എന്നതിനുള്ള അടയാളങ്ങളിൽ ഉൾപ്പെടുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം...!

യാസിദ്ബ്നു ഖലീൽ (റ)നിവേദനം ചെയ്യുന്ന ഒരു ഹദീസ് സൂചിപ്പിക്കുന്ന ആശയമിതാണ്...!

യസീദുബ്‌നു ഖലീൽ (റ) പറയുന്നു :"ഒരിക്കൽ ഞാൻ പ്രമുഖപണ്ഡിതനും സയ്യിദ് കുടുംബത്തിലെ അംഗവുമായ ഇമാം അബു ജഹ്ഫർ മുഹ്‌ഹമ്മദുബ്നു അലി (റ) തങ്ങളുടെയടുക്കൽ ഇരിക്കുകയായിരുന്നു. സംസാരത്തിനിടയിൽ മഹാൻ പറഞ്ഞു :

"ഇമാം മഹ്ദി രംഗ പ്രവേശം ചെയ്യുന്നതിന് മുമ്പ്, ആദം നബി (അ)ഭൂമിയിലിറങ്ങിയ ശേഷം ഇതുവരെ ഉണ്ടായിട്ടില്ലാത്ത രണ്ട് വലിയ അടയാളങ്ങളുണ്ടാകും...

"ഒന്ന് റമളാൻ പകുതിയിൽ ഉണ്ടാകുന്ന സൂര്യഗ്രഹണം..."
"മറ്റൊന്ന് റമളാൻ അവസാനത്തിലുണ്ടാകുന്ന ചന്ദ്രഗ്രഹണം....

അപ്പോൾ സദസിൽ നിന്നൊരാൾ ചോദിച്ചു : "പ്രവാചകരുടെ പൗത്രാ ... സൂര്യഗ്രഹണം മാസാസാനത്തിലും ചന്ദ്രഗ്രഹണം മാസത്തിന്റെ മദ്യത്തിലുമല്ലേ ഉണ്ടാകുക...? (സാധരണ ഗോളശാസ്ത്രമനുസരിച്ച് അങ്ങനെയാണല്ലോ വേണ്ടത്. തങ്ങൾക്ക് വാക്കിൽ പിഴവ് പറ്റിയതാണോ എന്നറിയാനാണ് ശ്രോതാവ് ഇങ്ങനെയൊരു ചോദ്യമുന്നയിച്ചത് )

മഹാൻ പറഞ്ഞു :"അല്ല! ഞാൻ ബോധപൂർവം തന്നെയാണ് സംസാരിക്കുന്നത്. സൂര്യഗ്രഹണം റമളാൻ പകുതിയിലും, ചന്ദ്രഗ്രഹണം റമളാൻ അവസാനവും തന്നെയാണ് സംഭവിക്കുക... അത് അല്ലാഹുവിന്റെ വലിയ ദൃഷ്ടാന്തങ്ങളിലൊന്നാണ്. ആദം നബി (അ) ഭൂമിയിലിറങ്ങിതിന് ശേഷം ഇതുവരെ ഒരിക്കൽ പോലും അങ്ങനെ സംഭവിച്ചിട്ടില്ല തന്നെ...!

ഈ മഹത്‌വചനങ്ങൾ പുലരാൻ വർഷങ്ങൾ അധികമില്ല.! പ്രകൃതി തന്റെ നാഥനായ അല്ലഹുവിന്റെ കല്പ്പന അംസരിച്ചുകൊണ്ട് ഭൂമിയുടെ വിരിമാറിൽ ഒളിപ്പിച്ചു വെച്ച അജ്ഞതയുടെ അത്ഭുതരഹസ്യങ്ങൾ എത്ര..?
ഉത്തരം: അള്ളാഹു എല്ലാം അറിയ്യുന്നവൻ എന്നുമാത്രം...!

പുലരാനുള്ളത് പുലരുകതന്നെ ചെയ്യും. കാരണം : അത് പ്രകൃതിയുടെ നിയമമാണ്. പ്രകൃതിയെ സൃഷ്ടിച്ച, എന്നെയും നിങ്ങളെയും ലോകത്തുള്ള സർവ്വചരാചരങ്ങളെയും പോറ്റി വളർത്തുന്ന കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നിയമമാണ്..!
പേനകൾ ഉയർത്തപ്പെട്ടു....! മഷികൾ ഉണങ്ങുകയും ചെയ്തു....!