ഉളുഹിയ്യത്ത്:- ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ...!!




🐄പണം ചിലവഴിച്ച് നാം ഉള്ഹിയ്യത്ത് അറുക്കുന്നത് റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് മാത്രമാണ്. കേവലം മാംസ വിതരണമല്ല ഉള്ഹിയ്യത്ത്. അത് ഒരു ഇബാദത്താണ്. ഏത് ഇബാദത്തിനും അറിവും ശ്രദ്ധയും അനിവാര്യമാണ്. ഇല്ലെങ്കിൽ ഇബാദത്ത് അസാധുവാകുകയോ അപൂർണമാവുകയോ ചെയ്യും. പണം മുടക്കി റബ്ബിന്റെ പ്രതിഫലം ഉദ്ദേശിച്ച് നടത്തുന്ന ഉള്ഹിയ്യത്ത് സാധുതയുള്ളതും പരിപൂർണ്ണവുമാവാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുമല്ലോ...

🐂ഉള്ഹിയ്യത്ത് ഉദ്ദേശിച്ചവൻ ദുൽഹിജ്ജ ഒന്ന് മുതൽ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ തന്റെ നഖം, രോമം, പല്ല്, രക്തം എന്നിവ നീക്കാതിരിക്കൽ സുന്നത്താണ്.

🐐മൃഗത്തെ കുറിച്ച് പറയുമ്പോൾ 'ഇതെന്റെ സുന്നത്തായ ഉള്ഹിയ്യത്താണ്' എന്ന് തന്നെ പറയുക. മറിച്ച്, 'ഇതെന്റെ ഉള്ഹിയ്യത്താണ്' എന്നോ മറ്റോ പറഞ്ഞാൽ അത് നേർച്ചയായി മാറും. പിന്നെ അത് മുഴുവനും ഫഖീർ, മിസ്കീൻമാർക്ക് തന്നെ കൊടുക്കേണ്ടി വരും.

🐏മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ച കൂട്ടുകയോ, മറ്റു മൃഗങ്ങൾ കാണും വിധം അറുക്കുകയോ ചെയ്യരുത്.

🐑അറുക്കുന്നതിന്ന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക.

🐪അറുക്കുന്നിടത്തേക്ക് മൃഗത്തെ മയത്തിൽ കൊണ്ട് പോവുക.

🐫കഴുത്ത് ഖിബ്'ലയിലേക്ക് വരുന്ന രൂപത്തിൽ ഇടത് വശത്തേക്ക് ചെരിച്ച് കിടത്തുക.

🐃അറുക്കാൻ വീഴ്ത്തുമ്പോൾ പരിക്ക് പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. പരിക്കേറ്റാൽ ആ മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല.

🐂ഉള്ഹിയ്യത്തിന് മൃഗത്തെ നിർണ്ണയിക്കുമ്പോഴോ, അല്ലെങ്കിൽ അറുക്കുമ്പോഴോ നിർബന്ധമായും നിയ്യത്ത് വെക്കുക. അല്ലെങ്കിൽ നിയ്യത്ത് വെക്കാൻ മറ്റൊരാളെ വകാലത്താക്കുക.

🐄സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കാൻ മറ്റൊരാളെ നിർബന്ധമായും വകാലത്താക്കുക.

🐐അറുക്കുമ്പോൾ
*بِسْمِ اللهِ الرَّحْمَنِ الرَّحِيمْ، اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدْ*
എന്ന് ചൊല്ലുക.

🐏അറുക്കുന്നതിന് തൊട്ട് മുമ്പും അറുത്തതിന്റെ തൊട്ട് ശേഷവും മൂന്ന് പ്രാവശ്യം തക്ബീർ ചൊല്ലുക.

🐏തക്ബീർ ചൊല്ലി കഴിഞ്ഞതിന് ശേഷം
*اَللّهُمَّ هَذِهِ مِنْكَ، وَإِلَيْكَ، فَتَقَبَّلْ مِنِّي*
എന്ന് ചൊല്ലുക.

🐑പൂർണമായി ജീവൻ വേർപെടുന്നതിന്റെ മുമ്പ് മൃഗത്തെ ഇളക്കുകയോ, അറുത്ത സ്ഥലത്ത് നിന്ന് നീക്കുകയോ തോൽ പൊളിക്കുകയോ ചെയ്യരുത്.

🐪മൃഗത്തെ പിടയാൻ അനുവദിക്കുക. കെട്ട് അഴിക്കുക. പിടിച്ച് വെക്കരുത്.

🐫സമൂഹ ഉള്ഹിയ്യത്താകുമ്പോൾ ഒന്നിച്ച് വാങ്ങിയതാണെങ്കിൽ ഓരോ വിഭാഗത്തിനും ഇന്ന മൃഗം എന്ന് നിർബന്ധമായും നിശ്ചയിക്കുക.

🐃ഉള്ഹിയ്യത്ത് പ്രത്യേക ഇബാദത്തായതിനാൽ അമുസ്ലിംകൾക്ക് നൽകാൻ ഉള്ഹിയ്യത്തല്ലാത്ത മാംസം സംഘടിപ്പിക്കുക.

🐂അറവോടു കൂടി ഉടമസ്ഥത നഷ്ടപ്പെടുന്നതിനാൽ ഉള്ഹിയ്യത്തിൽ നിന്ന് ഒന്നും തന്നെ വിൽക്കാൻ പാടില്ല. വിറ്റ് കിട്ടുന്ന പണം സ്വദഖ ചെയ്യാമെന്ന ഉദ്ദേശ്യമുണ്ടെങ്കിൽ തന്നെയും അവൻ വിൽക്കലോടു കൂടി ഉള്ഹിയ്യത്തിന്റെ പ്രതിഫലം നഷ്ടപ്പെടുകയും അവൻ കുറ്റക്കാരനാവുകയും ചെയ്യും. ഏതെങ്കിലും ഫഖീറിനോ മിസ്കീനിനോ കൊടുക്കുകയും ശേഷം അവർക്കോ അവൻ ഏൽപ്പിച്ചവർക്കോ വിൽക്കാവുന്നതാണ്.

🐄ഉള്ഹിയ്യത്ത് അറുത്തവർ അതിന്റെ തോൽ വിൽക്കുന്നതിനെ ഇമാമുമാർ വൻദോഷത്തിൽ എണ്ണിയിട്ടുണ്ട്.

_🐐'തോൽ വിൽക്കുന്നവർക്ക് ഉള്ഹിയ്യത്തില്ല'_ എന്ന ഹദീസും ശ്രദ്ധിക്കേണ്ടതാണ്. തോൽ, എല്ല്, കൊമ്പ് എന്നിവയെല്ലാം ഫഖീർ, മിസ്കീൻ എന്നിവർക്ക് സ്വദഖയായി നൽകുകയാണ് വേണ്ടത്. തോൽ, എല്ല്, കൊമ്പ് എന്നിവയൊന്നും അറവ് കൂലിയായി നൽകാനും പാടില്ല.