കള്ള ഹദീസുകൾ..!! ജാഗ്രതൈ..!!
ഹദീസെന്ന പേരിൽ മീഡിയകളിൽ വ്യാപകമായി പ്രചാരം നേടിയ ചില വാചകങ്ങളെ കുറിച്ചാണ് ഈ ബ്ലോഗ്.
ഒന്ന്👇
*
ഈ വാചകങ്ങൾ മുൻപ് ബാഫഖി തങ്ങളുടെ പ്രഭാഷണത്തിന്റെ ഭാഗമായി പ്രചാരം കൊണ്ടതായിരുന്നു വർഷങ്ങൾ ചിലത് മറിഞ്ഞപ്പോൾ അത് ഹദീസായി മാറി.
യഥാർത്ഥത്തിൽ അത് ഹദീസായി ഒരു പണ്ഡിതനും ഉദ്ധരിച്ചതായി കാണുന്നില്ല.
രണ്ട്👇
നബി (സ) പറഞ്ഞു;
ഹുബ്ബുൽ വത്വനി മിനൽ ഈമാൻ.
ഈ വാചകത്തിൽ മൂന്ന് വീക്ഷണങ്ങൾ കാണാം
1 ഇത് മൗളൂആണ്(കെട്ടിച്ചമച്ചത്)
മുല്ലാ അലിയ്യുൽ ഖാരി,സുയൂത്തി,സഖാവി,
എന്നിവർ അത് വെക്തമാക്കിയവരാണ്.
2 ഇത് മഹാന്മാരിൽ ചിലരുടെ വാക്കാണ്
റൂഹുൽ ബയാനിൽ ഇത് ആരിലേക്കും ചേർത്താതെ ഉദ്ധരിച്ചിട്ടുണ്ട്.
3 ഇത് ഹദീസാണ്
ഇബ്നു ബത്ത്വ,ഇബ്നു അബ്ശാ,ദലീലുൽ ഫാലിഹീൻ.എന്നിവർ.
ഇത് ഹദീസാണെന്ന് പറഞ്ഞവർ വത്വൻ എന്നാൽ സ്വർഗമാണെന്ന് വ്യാഖ്യാനിച്ചവരാണ്.
സ്വരാജ്യമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടതായി കാണുന്നില്ല.
ഇതിന്റെ ആശയം നല്ലതാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ഷെയറന്മാരുടെ അറിവിലേക്ക്..!!
ഒരു മനുഷ്യന്‍ കള്ളനാകാന്‍ കേട്ടതൊക്കെ പറയുകയെന്നത് തന്നെ ധാരാളം മതി”.
(മുസ്ലിം)
ഇസ്ലാമിന്റെ നിലനില്‍പ് അതിന്റെ മൂലങ്ങളുടെ വിശ്വാസ്യതയാണ്
ഖുർആനിന്റെയും തിരുസുന്നത്തിന്റെയും. ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏററിട്ടുണ്ട്.
എന്നാൽ ഒരാൾ മനപ്പൂർവം നബിയുടെ മേൽ കളവ് പ്രചരിപ്പിച്ചാൽ ശിക്ഷ അതികഠിനമായിരിക്കും.
ബുഖാരി(റ) ഉദ്ധരിച്ച ഹദീസില്‍ നബി (സ്വ) പറയുന്നു: “എന്റെ മേല്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ നരകത്തില്‍ ഇരിപ്പിടം അവനുറപ്പിക്കട്ടെ.
ഹദീസുകള്‍ നബി (സ്വ) യെ സംബന്ധിച്ച വാര്‍ത്താവിതരണമാണ്. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലോകത്ത് മതത്തിനും പ്രസ്ഥാനത്തിമും അവകാശപ്പെടാന്‍ കഴിയാത്ത സൂക്ഷ്മതയാണ് ഹദീസ് നിവേദകര്‍ പാലിച്ചിട്ടുള്ളത്.
കള്ളവാര്‍ത്തകളും നുണ പ്രചാരണവും കിംവദന്തികളും പ്രചരിക്കാതിരിക്കാന്‍ സര്‍വ സുഷിരങ്ങളും അടച്ചു കൊണ്ടുള്ള സമീപനമാണ് അവര്‍ സ്വീകരിച്ചത്. നബി (സ്വ) യുടെ വചനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ കളവ് വന്നു പോയാല്‍ നരക ശിക്ഷ അവര്‍ ഭയന്നിരുന്നു.
സുന്നത്ത് പ്രചരിക്കുന്നതിലൂടെ അസത്യം വരാതിരിക്കാന്‍ സ്വഹാബികളും പിന്‍ തലമുറയും അതീവ സൂക്ഷ്മത പാലിച്ചിട്ടുണ്ട്. വല്ല അബദ്ധവും വരുമോയെന്ന് ഭയന്ന് ചില സ്വഹാബികള്‍ വളരെ അപൂര്‍വ്വമായാണ് ഹദീസ് പറഞ്ഞിരുന്നത്.
നബിയുടെ ചര്യകള്‍ പിന്‍തലമുറയായ താബിഉകള്‍ക്ക് പ്രബോധനം ചെയ്യേണ്ട ഭാരിച്ച ബാദ്ധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഹദീസ് നിവേദനത്തില്‍ അവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഹദീസുകൾ രിവായത്ത് ചെയ്യുന്നതിൽ വളരെ ഏറെ സൂക്ഷ്മത പുലർത്തിയ മഹത്തുക്കളിൽ ചിലരുടെ നിലപാട് ചുവടെ ചേർക്കാം.
1
സുബൈര്‍ (റ) നോട് മകന്‍ അബ്ദുല്ല ഒരിക്കല്‍ ചോദിച്ചു : താങ്കള്‍ എന്താണ് നബിയുടെ ഹദീസ് പറയാത്തത്? സുബൈര്‍ മറുപടി പറഞ്ഞു :”ഞാന്‍ തിരുനബിയെ വിട്ടുപിരിയാത്ത വ്യക്തിയായിരുന്നു.
ധാരാളം ഹദീസുകളും ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, എന്റെ മേല്‍ കളവ് പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടം കരുതട്ടെയെന്ന നബി വചനം ഭയന്നാണ് മററുള്ളവരെപോലെ ഞാനധികം ഹദീസുകള്‍ ഉദ്ധരിക്കാതിരുന്നത്” (ബുഖാരി ഹദീസ് 107).
2
സൈദ്ബിന്‍ അര്‍ഖമിനോട് ആരെങ്കിലും ഹദീസ് പറഞ്ഞുതരാനാവശ്യപ്പെട്ടാല്‍ അദ്ദേഹം പറയാറ് “ഞങ്ങള്‍ക്ക് പ്രായമായി; മറവി പിടികൂടിത്തുടങ്ങി. നബിയുടെ ഹദീസ് പറയുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്” എന്നാണ്.
3
സാഇബ് ബിന്‍ യസീദ് പറയുന്നു. അബൂ സഈദുല്‍ ഖുദ്രിയോടൊപ്പം ഞാന്‍ മദീനയില്‍ നിന്ന് മക്കവരെ യാത്ര ചെയ്തു (ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന പഴയകാല യാത്ര). അതിനിടയില്‍ ഒരു ഹദീസ് പോലും അദ്ദേഹം പറഞ്ഞു തിന്നിട്ടില്ല.
4
അനസ് (റ) 2276 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഖ്യാതിനേടിയ സ്വഹാബിയായിട്ടു പോലും ഹദീസുകള്‍ പറഞ്ഞു കഴിഞ്ഞ ഉടനെ ‘അവ് കമാ ഖാല’ എന്ന് ചേര്‍ത്തു പറയാറുണ്ടായിരുന്നു. നബി (സ്വ) പറഞ്ഞു എന്നതിനു ‘ഖാലറസൂലുല്ലാഹി, എന്നാണ് പറയേണ്ടത്. നബി (സ്വ) യുടെ വചനമായി പറഞ്ഞ ഒരു കാര്യം നബിയുടെതല്ലെങ്കിലോ? കളവായില്ലേ? അപ്പോള്‍ സൂക്ഷ്മതക്ക് വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് അനസ് (റ) പറയാറുണ്ടായിരുന്നത്.
മനഃപൂര്‍വ്വമല്ലാതെ പോലും കളവ് വന്ന് പോകാതിരിക്കാനാണ് ആ മഹാത്മാക്കള്‍ ഇത്രയും സൂക്ഷ്മത പാലിച്ചിരുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
അസ്സുന്നതു വമകാനതുഹാ
എന്ന ഗ്രന്ഥം നോക്കുക.
Post a Comment