ഇമാം അബൂ ഹനീഫ(റ) യുടെ സംവാദം


******************************************
قال محمد بن عبدالرحمن:

മുഹമ്മദ് ബ്ൻ അബ്ദിറഹ്മാൻ എന്നവർ പറഞ്ഞു;

 كان رجل بالكوفة يقول: عثمان بن عفان كان يهوديًّا،

ഉസ്മാനുബ്നു അഫ്ഫാൻ (റ) ജൂദനായിരുന്നു എന്ന് പറയുന്ന ഒരാൾ കൂഫയിലുണ്ടായിരുന്നു.( ഖവാരിജ് വിഭാഗത്തിൽ പെട്ട ആളായിരുന്നു അയാൾ. ഇസ്ലാമിലെ ആദ്യത്തെ അവാന്തര വിഭാഗമാണ് ഖവാരിജ്)

 فأتاه أبو حنيفة، فقال: أتيتك خاطبًا،

ഒരു ദിവസം ഇമാം അബൂഹനീഫ അയാളോട് ചെന്ന് പറഞ്ഞു: ഞാൻ വിവാഹം അന്യേശിക്കാൻ വന്നതാണ്.

 قال: لِمَن؟

അയാൾ(ഖവാരിജി) ചോദിച്ചു: ആർക്ക്?

 قال: لابنتك، رجل شريف غني بالمال، حافظ لكتاب الله، سخيٌّ يقوم الليل في ركعة، كثير البكاء من خوف الله،

ഇമാം പറഞ്ഞു: നിങ്ങളുടെ മകൾക്ക്.
സമ്പന്നനും ശ്രേഷ്ടനും ദൈവിക ഗ്രന്ഥം മനപ്പാടമാക്കിയവനും ധർമിഷ്ടനും രാത്രിയിൽ നിസ്കരിക്കുന്നവനും അല്ലാഹുവിനെ ഭയന്ന് ധാരാളം കരയുന്നവനുമാണ് വരൻ.

قال: في دون هذا مقنع يا أبا حنيفة،

ഖവാരിജി: ഈ വിശേഷണങ്ങൾ ഒത്തിണങ്ങിയ ഇവനിൽ ഞാൻ സംതൃപ്തനാണ് ഇമാം അബൂഹനീഫ.

 قال: إلا أن فيه خَصلة،

ഇമാം പറഞ്ഞു: പക്ഷെ അയാളിൽ ഒരു കാര്യമുണ്ട്.

 قال: وما هي؟

ഖവാരിജി ചോദിച്ചു: എന്താണത്?

 قال: يهوديٌّ،
ഇമാം: അയാൾ ജൂദനാണ്.

قال: سبحان الله! تأمرني أن أزوج ابنتي من يهودي،

ഖവാരിജി: സുബ്ഹാനല്ലാഹ്..!!
ഒരു ജൂദന് എന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കാൻ നിങ്ങൾ കൽപ്പിക്കുകയോ?

 قال: لا تفعلُ؟
ഇമാം:  നിങ്ങൾ ചെയ്യില്ലേ?
 قال: لا
ഖവാരിജി: ഇല്ല.

قال: فالنبي صلى الله عليه وسلم زوج ابنتيه من يهودي؟!

ഇമാം:അപ്പോൾ നബി തങ്ങൾ അവിടുത്തെ രണ്ട് പെൺ മക്കളെ ഒരു ജൂദനല്ലേ(ഉസ്മാൻ(റ)) വിവാഹം ചെയ്ത് കൊടുത്തത്.?( നഊദുബില്ലാഹ്)

قال: أستغفر الله؛ إني تائب إلى الله عز وجل؛

ഖവാരിജി: അല്ലാഹിവിനോട് ഞാൻ പോറുക്കലിനെ തേടുന്നു. അവനിലേക്ക് ഞാൻ തൗബ ചെയ്ത് മടങ്ങുന്നു.
( ഖവാരിജ് വിട്ട് സുന്നിയായി അയൾ മടങ്ങി)

 (تاريخ بغداد للخطيب البغدادي جـ 13 صـ 364).
(താരീഖ് ബഗ്ദാദ് 13/364)

വിവർത്തനം:ابو طاهر الفيضي