റജബ്; പറഞ്ഞു തീരാത്ത മഹത്വങ്ങൾ
അല്ലാഹുവിന്റെ മാസമായി നബി (സ) പ്രഖ്യാപിക്കുകയും നിരവധി ചരിത്ര മുഹൂര്ത്തങ്ങള്ക്ക് സാക്ഷിയാവുകയും ചെയ്ത പുണ്യമാസമാണ് റജബ് മാസം. ഒരൊറ്റ രാത്രികൊണ്ട് വാന ലോകത്തെത്തി ഒട്ടനവധി സംഭവങ്ങള്‍ ദര്ശിരച്ച് അല്ലാഹുവിന്റെ സമ്മാനം എറ്റുവാങ്ങി പരിശുദ്ധ റസൂല്‍ (സ) ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണം നടത്തിയതും നബിയെ ലക്ഷക്കണക്കിന് പ്രവാചമ്മാരുടെ ദൗത്യം ഏല്പിച്ചതും ഈ മാസത്തിലാണ്.ഖുര്ആനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം ഈ മാസത്തിന്റെ നിരവധി മഹത്ത്വങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു പാട് പേരുകളില്‍ അറിയപ്പെടുന്ന ഈ മാസത്തെ അല്ലാഹുവിന്റെ മാസമായി ഉയര്ത്തുകയും ചെയ്തിട്ടുണ്ട്. ശഅ്ബാനിലേക്കും റമളാനിലേക്കുമുള്ള ഒരു ചവിട്ടു പടിയാണ് റജബ് മാസം. പണ്ഡിതമ്മാരും സൂഫിവര്യന്മാരും റജബിനെ എങ്ങനെ വിനിയോഗിച്ചു എന്നും അതിനെ എങ്ങനെ നോക്കിക്കണ്ടു എന്നും നാം പഠന വിധേയമാക്കേണ്ടതുണ്ട്.
റജബിന്റെ പേരുകളും കാരണങ്ങളും
റജബ് മാസത്തിന് വ്യത്യസ്ത പേരുകളുണ്ട്. ഓരോ നാമത്തിനും അതിന്റേതായ കാരണങ്ങളുമുണ്ട്. അറബികള്‍ കാരക്ക വീഴാതിരിക്കാന്‍ വേണ്ടി കാരക്കക്കുല പട്ടയിലേക്ക് ചേര്ത്തി വെച്ച് ഈര്ക്കിളി കൊണ്ട് കെട്ടിവെക്കുന്ന മാസമാണ് റജബ്. ഈ പക്രിയയെ അറബികള്‍ റജബ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശഅ്ബാന്‍ മാസത്തിന് വേണ്ടി പ്രത്യേകം ഒരുങ്ങുന്ന മാസവുമാണ് റജബ് .അതുകൊണ്ട് തയ്യാറെടുപ്പ് എന്നര്ത്ഥറത്തിലും റജബ് എന്ന പദം ഉപയോഗിക്കുന്നു. അല്ലാഹുവിന് ഇബാദത്തിന് മാത്രം ഉഴിഞ്ഞ് വെക്കുന്ന മലക്കുകള്‍ തസ്ബീഹും തഹ്മീദും പുകഴ്ത്തലും ആവര്ത്തി ച്ചാവര്ത്തി്ച്ച് വളരെ ഉച്ചത്തില്‍ ചൊല്ലുന്നതുകൊണ്ടും ഈ മാസത്തിന് റജബ് എന്ന് വിളിക്കുന്നത് എന്നാണ് ചില പണ്ഡിതര്‍ പറയുന്നത്. ആട്ടിയോടിക്കപ്പെട്ട ഇബ്‌ലീസിന് ആരെയും ശല്യപ്പെടുത്താന്‍ സാധിക്കാതെ ആട്ടിയോടിക്കപ്പെടുന്നത് കൊണ്ടാണ് റജബ് എന്ന പേര് നല്കപ്പെട്ടതെന്നും മറ്റു ചില പണ്ഡിതന്മാര്‍ പറയുന്നു. മൂന്ന് അക്ഷരങ്ങളുള്ള ഈ മാസത്തിന്റെ ആദ്യാക്ഷരമായ റ അല്ലാഹുവിന്റെ റഹ്മത്ത് (കാരുണ്യം)ലേക്കും, ജ അല്ലാഹുവിന്റെ ജൂദിലേക്കും (ഔദാര്യം), ബ് അല്ലാഹുവിന്റെ ബിറ്ര്‍(ഗുണം ചെയ്യല്‍) ലേക്കും വിരല്‍ ചൂണ്ടുന്നു. റജബ് മാസത്തില്‍ അല്ലാഹു തന്റെ ദാസന്മാര്ക്ക് ശിക്ഷയില്ലാതെ അനുഗ്രഹങ്ങളും പിശുക്കില്ലാത്ത ഔദാര്യങ്ങളും കോരിക്കൊടുക്കുന്നതും ഈ പുണ്യമാസത്തിലാണ്.
അറേബ്യയിലെ പ്രമുഖ ഗോത്രമായ മുളരികള്‍ അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് പ്രത്യേകം ആദരവും ബഹുമാനവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതു കൊണ്ട് ഈ മാസത്തിന് മുളര്‍ എന്നും പേരുണ്ട്. വാളുകള്‍ ഉറയിലിടുന്നതും കുന്തങ്ങള്‍ ഊരപ്പെടുന്നതും വഴി സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് കൊണ്ട് മന്സിെലുല്‍ അസിന്നത്ത് എന്നും പേരുണ്ട്. നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി വര്ഷങ്ങളോളം നീണ്ട യുദ്ധം ചെയ്ത അറബികള്‍ ആയുധങ്ങളും കുന്തങ്ങളുമൊക്കെ എടുത്ത് വെക്കുന്നതും ഈ മാസത്തിലാണ്. പിതാവിന്റെ ഘാതകനെ പിടികൂടാന്‍ പുറത്തിറങ്ങിയവര്‍ റജബ് മാസമായാല്‍ ഘാതകനെ കാണാത്തത് പോലെയും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാത്തത് പോലെയും നടിക്കുന്നതുകൊണ്ടും അല്ലാഹുവിന്റെ ദേഷ്യം ഈ മാസത്തില്‍ പാടെ നിലക്കുന്നതുകൊണ്ടും ഈ മാസത്തിന് ശഹറുള്ളാഹില്‍ അസമ്മ് എന്ന് പണ്ഡിതര്‍ വിളിച്ചുപോരുന്നു. മുന്‍കാല സമുദായങ്ങളെ വ്യത്യസ്ത മാസങ്ങളില്‍ അല്ലാഹു ശിക്ഷിച്ചുവെങ്കിലം റജബ് മാസത്തില്‍ ആരെയും ശിക്ഷിച്ചിട്ടില്ല എന്നാണ് ചരിത്രം. നൂഹ് നബിയെയും സമുദായത്തെയും പ്രളയത്തില്‍ നിന്ന് രക്ഷിച്ചതും റജബ് മാസത്തിലാണ്. മനുഷ്യരുടെ തിന്മകള്ക്കെതിരെ ഈ മാസം സാക്ഷി നില്ക്കുകയില്ല. അല്ലാഹുവിന്റെ റഹ്മത്ത് അടിമകളുടെ മേല്‍ ചൊരിക്കപ്പെടുകയും അവര്‍ ഇതുവരെ കാണാത്തതും ഇന്നേവരെ ശ്രവിക്കുകപോലും ചെയ്യാത്ത ധാരാളം പ്രതിഫലങ്ങള്‍ നല്കുന്നതാണ്. അക്കാരണത്താല്‍ ശഹ്‌റുള്ളാഹില്‍ അസ്വബ്ബ് എന്നപേരിലും ഈ മാസത്തെ വിളിക്കുന്നു.റജബ് മാസത്തില്‍ മനുഷ്യര്‍ തെറ്റുകളില്‍ നിന്ന് പൊതുവെ മാറിനില്ക്കുന്നത് കൊണ്ട് ശഹ്‌റുസ്സാബിഖ് എന്ന പേരിലും ഈ മാസം അറിയപ്പെടുന്നു. ഹജ്ജത്തുല്‍ വദാഇല്‍ നബി (സ) പ്രസംഗിച്ചു: കാലം അതിന്റെ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഓരോ വര്ഷത്തിലും 12 മാസങ്ങളുണ്ട് .അതില്‍ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളാണ്. ദുല്ഖ്അദ്, ദുല്ഹജ്ജ്, മുഹര്റം് എന്നീ മൂന്ന് മാസങ്ങളും ഒറ്റപ്പെട്ട മാസവുമാണത്. റജബ് ഇതുമൂലം ഒറ്റപ്പെട്ട മാസമെന്നര്ത്ഥറത്തില്‍ ശഹ്‌റുല്‍ ഫര്ദ്ഹ എന്നും വിളിക്കപ്പെടുന്നു.
റജബിന്റെ സ്രേഷ്ടതകള്‍
റജബ് മാസത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നബി (സ) പറയുന്നു: റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്. സ്വര്ഗ്ത്തില്‍ റജബ് എന്ന പേരുള്ള വെളുത്ത തേനിനേക്കാള്‍ മധുരമുള്ള ഒരു പാനീയത്തിന്റെ അരുവിയുണ്ട്. റജബ് മാസത്തില്‍ ഒരു ദിവസം നോമ്പനുഷ്ഠിച്ചവന് അതില്‍ നിന്നുള്ള പാനീയം നല്കപപ്പെടും. അതു പോലെ സ്വര്ഗുത്തില്‍ ഒരു കൊട്ടാരമുണ്ട്. അത് റജബ് മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് മാത്രമാണെന്നും നബി(സ) അരുളിയിരിക്കുന്നു. നബി (സ) റമളാന്‍ മാസത്തിലെ നോമ്പിന് ശേഷം പ്രാധാന്യം കൊടുത്തത് റജബ് മാസത്തെ നോമ്പിനായിരുന്നു.
റജബ് മാസത്തെക്കുറിച്ച് തിരുനബി ഇങ്ങനെ പറയുന്നു: റജബ് വിത്തിടുന്നതിന്റെയും ശഅ്ബാന്‍ നനയ്ക്കുന്നതിന്റെയും റമളാന്‍ കൊയ്ത്തിന്റെയും മാസങ്ങളാണ്. റജബ് മാസത്തില്‍ പ്രത്യേകം ഒരുങ്ങുകയും റമളനോടുകൂടി മുഴുവന്‍ ദോഷങ്ങളും പൊറുക്കപ്പെട്ടവരായി മാറേണ്ടതുകൊണ്ടാണ് നബി (സ) ഇങ്ങനെ പറഞ്ഞത്. ശരീരത്തെ ശുചീകരിക്കുന്ന മാസവും റജബാണ്. റജബ് ഹൃദയത്തെ ശുദ്ധീകരിക്കാനും ആത്മാവിന്റെ ശുദ്ധിക്ക് റമളാന്‍ മാസവുമാണ് നമ്മുടെ സമുദായത്തിന് നല്കആപ്പെട്ടത്. തനിക്ക് വന്ന പാപങ്ങള്ക്ക് മോചനം നടത്താന്‍ റജബ് മാസവും തന്റെ ന്യൂനതകള്‍ മറച്ചുവെക്കാന്‍ ശഅ്ബാന്‍ മാസവും ഹൃദയത്തെ പ്രകാശിപ്പിക്കാന്‍ റമളാന്‍ മാസവുമാണ് നമുക്ക് തയ്യാറാക്കപ്പെട്ടത്.
പ്രശസ്ത സൂഫിവര്യനും പണ്ഡിതനുമായ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) പറയുന്നു: വര്ഷം ഒരു മരം പോലെയാണ്. വര്ഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ് മാസം തുടര്ന്ന് ഫലങ്ങള്‍ ഉണ്ടാകുന്ന മാസമാണ് ശഅ്ബാന്‍, റമളാന്‍ വിളയെടുക്കുന്ന മാസവുമാണ്. ശഅ്ബാനില്‍ തുടങ്ങിയ പ്രയത്‌നങ്ങളുടെ വിളവെടുപ്പാണ് റമളാന്‍ മാസം. തൗബ ചെയ്യാനും പാപം മോചനം തേടാനും അടിമകള്ക്ക് പ്രത്യേകം സജ്ജമാക്കിയ മാസമാണ് റജബ് മാസം. ശഅ്ബാന്‍ സ്‌നേഹാദരവുകള്ക്കും റമളാന്‍ ഹൃദയത്തെയും ശരീരത്തെയും അല്ലാഹുവിലേക്ക് ബലിയര്പ്പിക്കാനുമാണ് .അല്ലാഹു തന്റെ അടിമകള്ക്ക് അവര്‍ ചെയ്യുന്ന നന്മ.കള്ക്ക് എല്ലാ മാസവും പത്തിരട്ടി പ്രതിഫലം നല്കുമെങ്കിലും അത് റജബ് മാസത്തില്‍ 70 ഇരട്ടിയായി വര്ധിക്കുകയും ശഅ്ബാനില്‍ 700 ഇരട്ടിയും റമളാനില്‍ 7000 ഇരട്ടിയുമായി കൂലി വര്ധനയുണ്ടാകും. പ്രതിഫലത്തിന്റെ മഹാ പേമാരി തന്നെയാണ് റജബ് മാസത്തില്‍ . റജബിന്റെ മഹിമ മനസ്സിലാക്കാന്‍ നമുക്ക് ഒരൊറ്റ ഹദീസ് മതി. നബി (സ) പറയുന്നു: ആരെങ്കിലും റജബില്‍ നിന്ന് ഒരു ദിവസം നോമ്പനുഷ്ഠിച്ചാല്‍ ഒരു വര്ഷം നോമ്പനുഷ്ഠിച്ച കൂലിയാണ് അവനെ തേടിയെത്തുന്നത്, ആരെങ്കിലും റജബില്‍ നിന്ന് ഏഴ് ദിവസം നോമ്പനുഷ്ഠിച്ചാല്‍ നരകത്തില്‍ ഏഴു കവാടങ്ങള്‍ അവർക്ക് അടക്കപ്പെടും ആരെങ്കിലും റജബില്‍ നിന്ന് ഏഴു ദിവസം നോമ്പനുഷ്ഠിച്ചാല്‍ അവന് സ്വര്ഗമത്തില്‍ നിന്നും എട്ട് കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും. പരിശുദ്ധ പ്രവാചകന്‍ നൂഹ് നബി (അ) തന്റെ സമുദായത്തോടൊപ്പം കപ്പലില്‍ കയറിയപ്പോള്‍ നോമ്പനുഷ്ഠിച്ചായിരുന്നു യാത്ര ചെയ്തത്. നോമ്പനുഷ്ഠിച്ചവര്ക്ക് സ്വര്ഗുത്തില്‍ പ്രത്യേക കൊട്ടാരമുണ്ടെന്ന കാര്യം ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ നിരവധിയനവധി മഹത്വങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ മാസമാണ് റജബ്.
പ്രാര്ത്ഥനയും വ്രതവും
മഹാനായ ജീലാനി(റ) തന്റെ പ്രശസ്തമായ ഗുന്യത്ത് എന്ന കിതാബില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: റജബിന്റെ ആദ്യ രാത്രിയില്‍ നിസ്‌കാര ശേഷം പ്രത്യേക പ്രാര്ത്ഥതനയും മറ്റും സുന്നത്താണ്. അല്ലാഹുവിന്റെ മാസമായ റജബിന്റെ ആദ്യത്തിലുള്ള പ്രാര്ത്ഥന പ്രത്യേക സ്വീകാര്യവുമായിരിക്കും. ഇസ്ലാമിക ഖിലാഫത്തിന്റെ നാലാമത്തെ ഖലീഫ അലി (റ) റജബ് ആദ്യരാത്രിയെയും രണ്ടു പെരുന്നാള്‍ രാത്രകളെയും ശഅ്ബാന്‍ പകുതിയിലെ രാത്രിയും പ്രത്യേകം ഇബാദത്തിനായും പ്രാര്ത്ഥകനകള്ക്കായും ഉഴിഞ്ഞുവെച്ചിരുന്നു എന്ന് ചരിത്ര താളുകള്‍ വിളിച്ചോതുന്നു. റജബിലെ ആദ്യരാത്രി ചൊല്ലാനായി പ്രത്യേകം ദുആകളും ദിക്‌റുകളും ഹദീസില്‍ വന്നിട്ടുണ്ട്.
റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് 27ലെ നോമ്പ്. ഈ നോമ്പനുഷ്ഠിക്കുന്നവര്ക്ക് അറുപാത് മാസം നോമ്പനുഷ്ഠിച്ച് കൂലിയുണ്ട് എന്ന് ഹദീസുകളില്‍ കാണാം. . നബി സ പറയുന്നു: റജബില്‍ ഒരു രാത്രിയും പകലുമുണ്ട്. ആരെങ്കിലും നോമ്പ് നോറ്റ് എണീറ്റ് നിസ്‌കരിച്ചാല്‍ 100 വര്ഷം നോമ്പ് നോറ്റ് നിസ്‌കരിച്ച് കൂലി അവനുണ്ടാകും. നബി (സ) അയക്കപ്പെട്ടത് റജബ് മാസത്തിലാണ് എന്നും ഒരു കൂട്ടം പണ്ഡിതര്‍ പ്രതിപാദിക്കുന്നു.
റജബിലെ വിധികള്‍
റജബ് മാസത്തില്‍ അറബികള്ക്കിടടയില്‍ പ്രത്യേകം നടന്നു വന്നിരുന്ന ഒരാചാരമാണ് അതീറ. മൃഗങ്ങളെ ബലിതര്പ്പി്ക്കുന്ന ശൈലിയണ് അതീറ. ലാ ഫര്അി വലാ അതീറ എന്ന പ്രഖ്യാപനത്തിലൂടെ നബി (സ) അതിനെ എതിര്ത്തി രുന്നുവെങ്കിലും ഇഷ്ടമുള്ളവര്‍ അതീറ നടത്തട്ടെ എന്ന വചനങ്ങളിലൂടെ കുറെ പണ്ഡിതമ്മാര്‍ അത് സുന്നത്താക്കിയിരിക്കുന്നു. നബി (സ) റജബ് മാസത്തെ ഒരാഘോഷമാക്കി മാറ്റാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം. . റജബ് മാസത്തില്‍ ഒരു പ്രത്യേക നിസ്‌കാരവും സുന്നത്തില്ല.
മുന്കാല ജനങ്ങളില്‍ റജബ് മാസത്തില്‍ സകാത്ത് കൊടുത്തുവീട്ടുന്ന പ്രത്യേക ശീലമുണ്ടായിരുന്നെങ്കിലും ഇതിനൊരടിസ്ഥാനവുമില്ല എന്നാണ് പ്രബലം. എന്നാലും ഉസ്മാന്‍ (റ) തന്റെ ഖുത്ബയില്‍ ഈ മാസത്തില്‍ സകാത്ത് നൽകുകയും കടങ്ങള്‍ വീട്ടുകയും ചെയ്യണമെന്ന പ്രസ്താവനയും ചരിത്ര താളുകളില്‍ നമുക്ക് കാണാം.ഇബ്‌നു ഉമര്‍ (റ) നബി സ റജബ് മാസത്തില്‍ ഉംറ ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞു. ആഇശ (റ) ഇതിനെ എതിര്ക്കു കയുണ്ടായി. ആഇശ (റ) ഇതിനെ നിഷേധിച്ചപ്പോള്‍ നബി (സ) അടുത്തുണ്ടായിരുന്നുവെങ്കിലും നബി (സ) ഒന്നും മിണ്ടിയില്ല. ഉമര്‍ (റ), ഇബ്‌നു ഉമര്‍ (റ), ആഇശ (റ) എന്നിവരെല്ലാം റജബ് മാസത്തില്‍ ഉംറ ചെയ്തിരുന്നു. റജബ് മാസത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇസ്‌റാഅും മിഅഅ്‌റാജും .നബി (സ) റജബില്‍ ബറക്കത്തുണ്ടാക്കാനും ശഅ്ബാനിലേക്ക് എത്തിച്ചേരാനും റമദാന്‍ സ്വഗതമോതാന്‍ തുണയുണ്ടാകാനും പ്രത്യേകം പ്രാര്ത്ഥി്ച്ചിരുന്നു.
റജബ് മാസത്തില്‍ നടന്ന ഏറ്റവും സുപ്രധാനമായ സംഭവമാണ് ഇസ്‌റാഉം മിഅ്‌റാജും. ഹിജ്‌റക്കു മുമ്പ് അല്ലാഹു തആലാ നബി (സ)യെ അനുഗ്രഹിച്ചത് ഇസ്‌റഉം മിഅ്‌റാജും കൊണ്ടുമാണ്. നബി (സ) തന്റെ ഭൗതിക ശരീരം കൊണ്ടുതന്നെയാണ് നബി (സ) ഈ യാത്ര നടത്തിയതെന്നാണ് അധിക പണ്ഡിതമ്മാരും പറഞ്ഞെങ്കിലും ആഇശ (റ) ഇത് നിഷേധിക്കുന്നുണ്ട്. സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യ ആയതുകളില്‍ വിവരിക്കുന്നത് പോലെ നബി (സ) ബൈതുല്‍ മഖ്ദിസ് വരെയും അവിടുന്ന് ആകാശ ലോകത്തേക്കും യാത്രയായ് തിരിച്ച് വീണ്ടും ഈ ലോകത്തേക്കു തന്നെ തിരിച്ചുവന്നു. നബി (സ) വിവരിക്കുന്നു: ജിബ്‌രീല്‍ (അ) ബുറാഖുമായി വന്നു. അവിടുന്ന് ബൈതുല്‍ മഖ്ദിസില്‍ എത്തി അമ്പിയാക്കള്‍ ബന്ധിപ്പിക്കുന്ന വട്ടക്കണ്ണിയില്‍ ബുറാഖിനെ ബന്ധിച്ചു പള്ളിയില്‍ കയറി രണ്ടു റക്അത്തു നിസ്‌കരിച്ചു. പിന്നെ അവിടുന്ന് ജിബ്‌രീല്‍ (അ) രണ്ടു പാത്രവുമായി വന്നു. ഒരു കൈയ്യില്‍ പാലും മറ്റെ കയ്യില്‍ കള്ളും . നബി (സ)പാലിനെ തിരഞ്ഞെടുത്തു. അവിടുന്ന് ആകാശത്തിലേക്ക് യാത്രയായി..
ഒന്നാമാകാശത്തിനടുത്തെത്തിയപ്പോള്‍ ആരാ എന്ന് ചോദിച്ചു. ജിബ്‌രീല്‍ പറഞ്ഞു: ജിബ്‌രീല്‍ ആരാണ് കൂടെ എന്ന ചോദ്യത്തിന് മുഹമ്മദ് നബി (സ) എന്നായിരുന്നു മറുപടി.തുടര്ന്ന് ആകാശം തുറക്കപ്പെടുകയും ആദം നബി (അ) നബി(സ) യെ സ്വഗതം ചെയ്യുകയും ചെയ്തു.തുടര്ന്ന് രണ്ടാമത്തേതില്‍ നിന്ന് യഹ്യാ നബിയേയും ഈസാ നബിയേയും മൂന്നാമത്തേതില്‍ യൂസുഫ് നബിയേയും നാലാമത്തേതില്‍ ഇദ്രീസ് നബിയേയും അഞ്ചാമത്തേതില്‍ ഹാറൂണ്‍ നബിയേയും ആറാമത്തേതില്‍ മൂസാ നബിയേയും ഏഴാമത്തേതില്‍ ഇബ്രാഹിം നബിയേയും നബി സ കാണുകയുണ്ടായി.അവിടുന്നു ബൈതുല്‍ മഅ്മൂര്‍ ദൃഷ്ടിയില്‍ പെടുകയും ചെയ്തു. 70000 മലക്കുകള്‍ എല്ലാ ദിവസവും അതില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രവേശിച്ചവരാരും തിരിച്ചുവരുന്നുമില്ല. തുടര്ന്ന് മുന്തബഹാ നബി (സ) കാണുകയുണ്ടായി. അതിന്റെ ഇലകള്‍ ആനച്ചെവിയോളം വലിപ്പവും പഴങ്ങള്‍ ഭരണിപ്പോലെയും തോന്നിക്കും.അവര്ണ്നീയവും അത്ഭുതകരവുമാണ് സിദ്‌റതുല്‍ മുന്ത്ഹാ. അതിന് ശേഷം നബി (സ) ക്കും സമുദായത്തിനും അല്ലാഹുവിന്റെ സമ്മാനമായി 50 വഖ്ത് നല്ക പ്പെടുകയുണ്ടായി. സമ്മാനവുമായി മടങ്ങുന്നതിനിടെ മൂസാ നബിയെ കാണുകയും മൂസാ നബിയുടെ നിര്ദേകശ പ്രകാരം അത് ലഘൂകരിക്കാന്‍ അല്ലാഹുവിനോട് തിരുനബി കേഴുകയും ചെയ്തു. അല്ലാഹു അഞ്ചായി ചുരുക്കിക്കൊടുക്കുകയും ഓരോന്നിനും പത്തിരട്ടി കൂലിയും നല്കുതകയും ചെയ്തു.നബി (സ) രാവിലെ മടങ്ങിയെത്തി. അബൂജഹലിനെ വിവരമറിയിച്ചപ്പോള്‍ അബൂജഹല്‍ സംഘം കൂടി നബി സ യെ പരിഹസിച്ചു.സിദ്ദീഖ് (റ) നെ ഇതിനെക്കുറിച്ചറിയിച്ചപ്പോള്‍ അദ്ദേഹം കണ്ണടച്ച് വിശ്വസിക്കുകയുണ്ടായി.അത്കൊണ്ടാണ് സിദ്ദീഖ് എന്ന പേരുതന്നെ വീണത്.ഇസ്‌റഅ് മിഅ്‌റാജിന്റെ പിറ്റേ ദിവസം നബി (സ) യുടെ അടുത്തേക്ക് ജിബ്‌രീല്‍ കടന്നുവരികയും നിസ്‌കാരത്തിന്റെ ശൈലി നബി (സ) ക്ക് പഠിപ്പിച്ച്‌കൊടുക്കുകയും ചെയ്തു.നബി (സ) യുടെ ഈ അനുഗ്രഹീത രാത്രിക്ക് മുമ്പ് നബി (സ) രണ്ട് റക്അത്ത് രാവിലെയും വൈകുന്നേരവും നിസ്‌കരിക്കാറായിരുന്നു പതിവ്. ഇബ്രാഹീം നബി അ ന്റെ ശൈലിയായിരുന്നു ഇത്. നബി (സ) ക്കും സമുദായത്തിനും വളരെയധികം അനുഗ്രഹീതമായ മാസമാണ് റജബ്. ഒരുപാട് സംഭവങ്ങള്ക്ക് സാക്ഷിയായ മാസമാണ് റജബ്. നബി (സ) യെ മറ്റു പ്രവാചകരെപ്പോലെ രിസാലത്ത് കൊണ്ട് അനുഗ്രഹിച്ചത് റജബ് മാസത്തിലാണ്.നബി സ യുടെ ജീവിതത്തിലെ മറ്റൊരുനഗ്രഹീതമായ ഇസ്‌റഅ് മിഅ്‌റാജിന് സാക്ഷിയായത് ഈ മാസമാണ്. നബി (സ) ക്കും നബിയുടെ സമുദായത്തിനും അല്ലാഹുവിന്റെ ഇഷ്ട സമ്മാനമായ അഞ്ച് നേരമുള്ള നിസ്‌കാരം നല്കസപ്പെട്ടതും ഈ മാസത്തിലാണ്. മക്കയിലെ അസത്യവിശ്വാസികളുടെ കൊടിയ ശത്രുത സഹിക്കവെയ്യാനാകാതെ ഹബ്ശയിലേക്കുള്ള ഹിജ്‌റ പോയതും റജബിലാണ്. റജബ് 27 ലെ പ്രത്യേകം സുന്നത്താക്കപ്പെട്ട നോമ്പിന് നിരവധി സ്രേഷ്ഠതകളുണ്ട്. പറഞ്ഞുതീരാത്ത മഹത്വമുള്ള മഹാ സാഗരമാണ് റജബ് മാസം. റജബ് മാസത്തിനായി പ്രത്യേകം ഒരുക്കപ്പെട്ട സ്വര്ഗ കൊട്ടാരങ്ങളും അരുവികളും മറ്റും കരസ്ഥമാക്കാനായി റജബ് മാസത്തെ വളരെയധികം ആദരിവച്ചവരായിരുന്നു മുന്ഗാമികള്‍. റജബ് മാസത്തില്‍ തുടങ്ങിയ പ്രയത്‌നങ്ങള്‍ ശഅ്ബാന്‍ മാസത്തില്‍ വികസിപ്പിച്ച് റമളാനോടുകൂടി പൂര്ണ പാപമോചിതരായും സ്ഥാനമുയര്ന്ന വരുമായി മാറിയവരായിരുന്നു അവര്‍. അവരുടെ മാര്ഗത്തില്‍ സഞ്ചരിച്ച് റജബിന്റെ മഹത്വങ്ങള്‍ നാം കൈപ്പറ്റേണ്ടതുണ്ട്. അതിനായിരിക്കണം നമ്മുടെ പ്രയത്നം.നാഥന്‍ തുണക്കട്ടെ.
Post a Comment