ജമാഅത്തെ ഇസ്ലാമി കാലും കമ്പിയും ശീലയും മാറ്റിയ സൂര്യമാർക്ക് കുടയെന്ന് : ഒ. അബ്ദുല്ലയുടെ വിമർശനം
ജമാഅത്തെ ഇസ് ലാമി അതിന്റെ പ്ര ഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും നിലവിലെ നേതൃത്വം വഴിമാറിക്കൊടുക്കണമെന്ന ആവശ്യവുമായി മാധ്യമം അസോ. എഡിറ്ററും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്ന ഒ.അബ്ദുല്ല രംഗത്ത്. കഴിഞ്ഞ ദിവസം ജമാഅത്ത് ശൂറാ അംഗമായിരുന്ന ഖാലിദ് മുസ നദ് വിയുടെ വിമർശനത്തിനു പിന്നാലെയാണ് ഒ.അബ്ദുല്ലയുടേയും രൂക്ഷ വിമർശനം. ഖാലിദ് മൂസ പറയുന്നത്പോലെ കേവലം മാധ്യമം, മീഡിയവൺ എന്നീ ചാനലുകളിലെ അശ്ലീലങ്ങൾ മാത്രമല്ല,സംഘടനയുടെ അപചയത്തിന്റെ ഉദാഹരണമെന്നും സം ഘടന ട്രാക്ക് തെറ്റിയാണ് സഞ്ച രിക്കുന്നതെന്നും ഒ.അബ്ദുല്ല വിശ ദീകരിക്കുന്നു.
ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നി ന്ന് വ്യതിചലിച്ചാണ് ഇപ്പോൾ പ്ര വർത്തിക്കുന്നത്. ജമാഅത്തെ ഇസ് ലാമി പഴയ സുര്യമാർക്ക് കുടയാണ്. പ്രസിദ്ധമായ ബ്രാൻഡായിരുന്നു സൂര്യമാർക്ക് കുട. എന്നാൽ പിന്നീട് കുടയുടെ കാലും ശീലയും കമ്പിയും മാ റ്റിയപ്പോഴും അതിന്റെ ബ്രാൻഡ് നെയിം സൂര്യമാർക്ക് എന്നുതന്നെയായിരുന്നു. അതുപോലെ യാണ് ജമാഅത്തെ ഇസ് ലാമിയെന്നും ഒ.അബ്ദുല്ല പറയുന്നു.
മുൻ കാലങ്ങളിൽ നാട്ടിന്റെ മുക്കിലും മൂലയിലും ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ വിശദീകരിക്കാൻ പോയ ഒരാളാണ് ഞാൻ. എന്നാൽ ഇന്ന് ആ രീതിയിൽ എന്തെങ്കിലും ചെയ്യാൻ നേതൃനിരയിലെ ആരെങ്കിലും തയാ റാകുന്നുണ്ടോ? നിലവിൽ പീപ്പിൾസ് ഫൗണ്ടേഷൻ എന്ന പേരിൽ വീട് നിർമിച്ചു നൽകാനും ജീ വകാരുണ്യപ്രവർത്തനങ്ങൾക്കു മാണ് സംഘടന മുന്നിട്ടു നിൽ ക്കുന്നത്. ഈജിപ്തിൽ സംഭവിച്ചതു പോലെ സംഭവിക്കാതിരിക്കാനാണോ ഇത് ചെയ്യുന്നതെന്ന് നേതൃത്വം വ്യക്തമാക്കണം.
വീടുണ്ടാക്കുന്ന നമ്മുടെ ശത്രുക്കളിൽ നിന്ന് അഭയം തേടാനാണെങ്കിൽ അതിൽ തെറ്റുകാണാൻ സാധിക്കില്ല. എന്നാൽ ആയിരം വീടുകൾ ശിർക്കിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവർക്ക് പോലും നിർമിച്ചു നൽകുന്നത് എന്തിനാണ്. ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന പ്രശ്നം സം ഘടനയുടെ അജൻഡയേ അല്ലാതായി മാറിയിരിക്കുന്നു. സംഘടന നടത്തുന്ന പുസ്തക മേളകളിൽ പോലും മൗദൂദി പുസ്തകങ്ങൾ വയ്ക്കാത്തതിന്റെ കാരണമെന്താണെന്ന് പോലും അറിയില്ല. മൗദൂദി അവതരിപ്പിച്ച ഇഖാമത്തുദ്ദീൻ എന്ന ആശയത്തിൽ നിന്ന് വ്യതിചലിച്ച് നേതാക്കളെല്ലാം ഇന്ന് സുഖജീവിതം നയിക്കുകയാണ്. ജമാഅത്തെ ഇസ് ലാമിയുടെ പേരും വാഹനവും സുഖ സൗകര്യങ്ങളും ഉപയോഗിച്ച് നേതാക്കൾ അനുയായികളെ വഴി തെറ്റിക്കുകയാണ്.
ഇഖാമത്തുദ്ദീൻ എന്നതില്ലെങ്കിൽ മൗ ദൂദി അവതരിപ്പിച്ച ഇസ്‌ലാമക ബദലിനെ ജനങ്ങളിലെത്തിക്കാനെങ്കിലും നേതാക്കൾ തയാറാകണം. വീടു നിർമാണം ഇസ്‌ലാമക പ്രബോധനത്തിനു വേണ്ടി യാണോ എന്നും നേതാക്കൾ വ്യ ക്തമാക്കണം. എൻജിൻ തന്നെ പാളം തെറ്റിയ സ്ഥിതയാണ് നില വിലുള്ളത്. മരിച്ച വീട്ടിൽ പോയി ഫോട്ടോയെടുക്കാൻ മാത്രമായി നേതാക്കൾ ഒതുങ്ങി. ഏതു പ്ര വാചകനെയാണ് ജമാഅത്ത് താക്കൾ ഇപ്പോൾ പിൻപറ്റുന്നത്. തങ്ങളുടെ ആശയങ്ങളിൽ നിന്ന് പൂർണമായും വഴി തെറ്റി ആദർശ ത്തിൽ നിന്ന് വ്യതിചലിച്ച് ഓടി മറയുന്നതാണ് സംഘടനയു ടെ ഇപ്പോഴത്തെ സ്ഥിതി. അതു കൊണ്ടു തന്നെ മുൻഗാമികളു ടെ പാത പിൻപറ്റി സംഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ നി ലവിലെ നേതാക്കൾ വഴി മാറി ക്കൊടുത്ത് ആൺകുട്ടികളെ സം ഘടനയുടെ താക്കോൽ സ്ഥാനം ഏൽപ്പിക്കണം. ഒ.അബ്ദുല്ല
Post a Comment