അന്യ മതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും ഇസ്‌ലാം തത്ത്വ പ്രകാരം പുണ്യമാണെന്നും സ്വർഗത്തിലെത്താനുള്ള വഴിയുമാണെന്നും താമരശ്ശേരി രൂപതയുടെ കീഴിൽ പുറത്തിറക്കിയ പുസ്തകം. കടുത്ത വിദ്വേഷ പ്രചരണവുമായി ക്രിസ്ത്യൻ രൂപത വീണ്ടും

കേരളത്തിൻ്റെ സമാധാനവും സൗഹൃദവും തകർക്കുന്ന പ്രസംഗവും പുസ്തകവും പുറത്ത് വന്നു. രണ്ടും പാലാ, താമരശ്ശേരി രൂപതയുടെ ഉത്തരവാദിത്വത്തിൽ. 
മുസ് ലിംകൾക്കെതിരെയുള്ള കടുത്ത വിദ്വേഷവും കളവുമാണ് ഈ പ്രചരിപ്പിക്കുന്നതെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. അന്യ മതസ്ഥരായ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതും ചതിക്കുന്നതും ഇസ് ലാം തത്ത്വ പ്രകാരം പുണ്യമാണെന്നും സ്വർഗത്തിലെത്താനുള്ള വഴിയുമാണെന്നുമാണ് പുസ്തകത്തിലെ ഗുരുതരമായ ഒരു പരാമർശം. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ വരികളാണത്രേ ഇത്. ഇത്തരം വിദ്വേഷ പ്രചാരണം  മുതലെടുക്കുവാനും സമുദായങ്ങൾക്കിടയിൽ ധ്രുവീകരണമുണ്ടാക്കുവാനും ശ്രമങ്ങൾ തകൃതിയായി നടക്കുന്നുമുണ്ട്. 
ദേശദ്രോഹ ലഘുലേഖ കണ്ടെത്തിയാൽ  യു.എ.പി.എ ചുമത്താൻ മാത്രം ജാഗ്രതയുള്ള പോലീസുള്ള നമ്മുടെ സംസ്ഥാനത്ത് ഇക്കാര്യത്തിൽ ഒരു നടപടിയും കാണുന്നില്ല. രണ്ടു സമുദായങ്ങളെ ശത്രുക്കളാക്കി രാഷ്ടീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതും അത് കണ്ടില്ലെന്ന് നടിക്കുന്നതും ഒരു പോലെ കുറ്റകരമാണെന്ന് ഓർക്കുക.