ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മരണവും, കൂട്ടു പ്രാർത്ഥനയും



ജമാഅത്തെ ഇസ്ലാമി നേതാവ് അന്ത്രു മൗലവിയുടെ ജനാസ വീട്ടിൽ നിന്നെടുക്കുമ്പോൾ, ജമാഅത്ത് അമീർ കൂട്ടുപ്രാർത്ഥന നടത്തുകയും കൂടി നിന്നവർ ആമീൻ പറയുന്ന ചിത്രവും സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിദഈ കക്ഷികൾ പറയാറുള്ളത് . "മരണത്തോടെ എല്ലാം മുറിഞ്ഞുപോവുമെന്നും, പ്രാർത്ഥനയൊന്നും ഫലിക്കില്ലാ എന്നും, അവനവന് വേണ്ട സൽകർമ്മങ്ങൾ ഓരോരുത്തരും ചെയ്താലേ ഉപകരിക്കൂ" എന്ന് പ്രസംഗിച്ച് നടക്കുകയും പേജും സ്റ്റേജും അതിന് വേണ്ടി മാറ്റി വെച്ചവരുമായിരുന്നൂ എന്നത് കൊണ്ടാണ് ഈ വീഡിയോ ഇത്രത്തോളം പ്രചരിക്കാൻ കാരണം.

ഭൗതികമായ വല്ല ജോലിയും കിട്ടുമ്പോൾ, ഞാൻ എന്തിന് ഈ പഴഞ്ചൻ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി ജീവിക്കണം. ഉൽപതിഷ്ണുക്കളായ സഹപ്രവർത്തകർ പരിഹസിക്കും എന്നൊക്കെ വിചാരിച്ച് ബിദ്അത്തിൽ അകപ്പെട്ട ഒരു പാട് ആളുകളുണ്ട്.

ബിദഇകളുടെ ഒരു കാലത്തെ നേതാവും, മുപ്പത്തി അഞ്ച് വർഷത്തോളം മുജാഹിദ് പള്ളിയിലെ ഖത്വീബും, പിന്നീട് സത്യം മനസ്സിലാക്കി സുന്നീ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന, മർഹൂം: അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവി, സുന്നീ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ശേഷം മലപ്പുറം ജില്ലയിലെ  വാണിയമ്പലത്ത് ഒരു പ്രസംഗം നടത്തിയത് ഓർമ്മ വരുന്നു.

"എന്റെ ഉമ്മയും ഉപ്പയും മറ്റു കുടുംബാംഗങ്ങളും പാരമ്പര്യമായി സുന്നികളായിരുന്നു.
ഞാൻ മുജാഹിദ് വേദികളിൽ പ്രസംഗിച്ച് നടക്കുന്ന സമയം,
എന്റെ പ്രിയ മാതാവ് മരണപ്പെട്ടു. മയ്യിത്ത് മറമാടാൻ വേണ്ടി വീട്ടിൽ നിന്നെടുക്കുമ്പോൾ, ആരെങ്കിലും ഫാത്വിഹ വിളിച്ച് ഒന്ന് ദുആ ചെയ്തെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചു പോയ നിമിഷം, എന്റെ ഉമ്മ ഇത്രയും കാലം സുന്നിയായി ജീവിച്ചിട്ട് അവസാനം പ്രാർത്ഥന കിട്ടാതെ വീട്ടിൽ നിന്നെടുത്തു.
കൂടി നിന്നവർ ഞാൻ പ്രതികരിക്കുമോ എന്ന് ഭയന്നാണ് പ്രാർത്ഥനക്ക് തയ്യാറാവാതിരുന്നത്."

മുജാഹിദ് ജിന്ന് വിഭാഗം നേതാവ്, ഫൈസൽ മൗലവിയുടെ സുന്നിയായ പിതാവ് മരണപ്പെട്ടപ്പോൾ, മഹാനായ ഹൈദരലി തങ്ങൾ പ്രാർത്ഥന നടത്തിയതും, ഫൈസൽ മൗലവി കൈ ഉയർത്തി ആമീൻ പറഞ്ഞതും നാല് വർഷം മുമ്പ് വിവാദമായിരുന്നു.

സാദാരണക്കാരായ അണികളുടെ ഈമാൻ കവർന്നെടുക്കുകയും, സ്വന്തം കാര്യങ്ങൾ ഭദ്രമാക്കാൻ ശ്രമിക്കുന്ന ബിദഈ നേതാക്കളെ തിരിച്ചറിഞ്ഞില്ലെങ്കിൽ, നാളെ റബ്ബിന്റെ മുമ്പിൽ വിരൽ കടിക്കേണ്ടി വരുമെന്ന്, കാര്യലാഭങ്ങൾക്ക് വേണ്ടിയും, ഭൗതികരെന്ന് വരുത്താനും വേണ്ടി ബിദ്അത്തിൽ അകപ്പെട്ടവർ ചിന്തിക്കട്ടേ..

✒️ജലീഷ് അൻസ്വരി
ചാഴിയോട്.