ഫലസ്തീൻ; വഹാബികളും ജൂതന്മാരും തന്നിലുള്ള ബന്ധം


ഹാബിസം, ഐ.എസ്.ഐ.എസ്, അല്‍ക്വയ്ദ എന്നീ സംഘടനകള്‍ക്കെല്ലാം ജൂത ബന്ധത്തെ അരക്കെട്ടുറപ്പിക്കുന്ന തെളിവുകള്‍ അനേകം പുറത്തുവന്നിട്ടുണ്ട്. 1914 വരെ ശക്തമായ കെട്ടുറപ്പോടെ ഇസ്‌ലാമിക ഖിലാഫത്ത് പ്രവര്‍ത്തിച്ചിരുന്നു. അതിനെ തകര്‍ക്കാന്‍ ജൂത-ക്രൈസ്തവ കൂട്ടുകെട്ടിൽ നീക്കം നടത്തിയപ്പോൾ അവരെ സഹായിക്കാനുണ്ടായിരുന്നത് വഹാബികളായിരുന്നു.

തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാന്‍ അന്ന് സൗദിയില്‍ ഭരണത്തിലുണ്ടായിരുന്ന വഹാബികളെ കൂട്ടുപിടിച്ച് സമാന്തര ഇസ്‌ലാമിക കേന്ദ്രമാക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി ജൂതന്മാര്‍ നീക്കം നടത്തിയപ്പോള്‍ അതിനു നിന്നുകൊടുത്തവരാണ് വഹാബികള്‍.
ലോകത്ത് വഹാബി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

പരിശുദ്ധ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ജൂത-സയണിസ്റ്റ്‌ ലോപികളുടെ ചാരന്മാരായി ഇസ്‌ലാമിക സമൂഹത്തില്‍ നുഴഞ്ഞ്‌ കയറിയവരാണ്‌ വിനാശത്തിന്റെ ത്രിമൂര്‍ത്തികളായ ജമാലുദ്ദീന്‍ അഫ്‌ഗാനിയും(1838-98) മുഹമ്മദ്‌ അബ്‌ദുവും(1849-1905) റശീദ്‌ രിളയും(1865-1935) ഇസ്‌ലാമിക സംസ്‌കാരത്തെ തകര്‍ക്കുകയും പാശ്ചാത്യന്‍ സംസ്‌കാരത്തെ ഇസ്‌ലാമിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തവരുമാണ്‌ ഇവര്‍. മാസോണിസത്തിന്റെ ശക്തമായ പ്രചാരകരായ ഇവര്‍ മുസ്‌ലിം ലോകത്ത്‌ ഭിന്നതയുടെയും നശീകരണത്തിന്റെയും വെടിക്കെട്ടുകള്‍ക്ക്‌ തിരികൊളുത്തിയത്‌. സാമ്രാജ്യത്വത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവര്‍

ലോകത്ത് വഹാബിസം (സലഫിസം) പ്രചരിക്കാൻ കാരണമായത് പാശ്ചാത്യരുടെ അഭ്യർത്ഥനപ്രകാരമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പോലും തുറന്നു സമ്മതിക്കുന്നു. ശീതയുദ്ധ സമയത്ത് പാശ്ചാത്യ രാജ്യങ്ങൾ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാൻ റിയാദിനോടാവശ്യപ്പെട്ടത് പ്രകാരമാണ് വഹാബിസം പ്രചരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു..
ചാനലുകൾ അത് വലിയ വാർത്തയാക്കിയിരുന്നു.
പ്രസ്തുത വാർത്തയുടെ ലിങ്ക് താഴെ..
https://www.rt.com/news/422563-saudi-wahhabism-western-countries/
എ.ഡി. 1192-ല്‍ സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കീഴടക്കിയതു മുതല്‍ 1917 വരെ ഇസ്‌ലാമിക ഖിലാഫത്തിന്റെ കൈയിലുണ്ടായിരുന്ന ഖുദ്‌സ് നഗരം സാമ്രാജ്യത്വ ശക്തികള്‍ തട്ടിയെടുക്കുന്നതിലും ഫലസ്തീന്‍ ജനതയെ അഭയാര്‍ഥികളാക്കി മാറ്റുന്നതിലും വഹാബിസത്തിനു ചെറുതല്ലാത്ത പങ്കുണ്ടെന്നു വ്യക്തം.  മുസ്‌ലിം മുഖ്യധാരക്കു നേരെ വഹാബികളെ കയറൂരിവിട്ടതും കൊലവിളി നടത്താന്‍ ധൈര്യം നല്‍കിയതും സാമ്രാജ്യത്വ ശക്തികളായിരുന്നു. ആദ്യം ബ്രിട്ടനും പിന്നീട് അമേരിക്കയും അവരെ ഉപയോഗപ്പെടുത്തി. ശീതയുദ്ധ കാലഘട്ടത്തില്‍ സോവിയറ്റ് യൂനിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മുസ്‌ലിംകള്‍ പോരാട്ടം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അമേരിക്ക ഉപയോഗപ്പെടുത്തിയത് അവിടെ വളര്‍ന്നുവന്ന ചില വഹാബി ഗ്രൂപ്പുകളെയായിരുന്നു. സഊദിയിലെ വഹാബീ പാഠശാലയില്‍ നിന്നു പഠിച്ചിറങ്ങിയ ഉസാമാ ബിന്‍ലാദിനെ പോലുള്ളവര്‍ അഫ്ഗാനിസ്ഥാനിലെത്തുന്നതും താലിബാനിസം പിറവിയെടുക്കുന്നതുമെല്ലാം അങ്ങനെയാണ്. പഴയ വഹാബിസത്തിന്റെ പരിഛേദമാണ് താലിബാന്‍, ഐ.എസ്, ബെക്കോഹറാം തുടങ്ങിയ ഭീകര സംഘങ്ങള്‍. സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും ഇസ്‌ലാമിക മുഖം കൂടുതല്‍ വിശുദ്ധിയോടെ അവതരിപ്പിച്ച സൂഫികളുടെയും ഔലിയാക്കളുടെയും ഖാന്‍ഖാഹുകള്‍ക്കും മഖ്ബറകള്‍ക്കും നേരെ ‘കര്‍സേവ’ സംഘടിപ്പിച്ചുകൊണ്ടാണ് താലിബാനിസത്തിന്റെയും ഐ.എസിന്റെയുമെല്ലാം രഥയാത്ര ആരംഭിച്ചതുതന്നെ. 
◾◾◾◾◾◾◾◾◾◾◾◾◾◾

📲ആകർഷകമായ രീതിയിൽ പോസ്റ്ററുകളും സ്റ്റാറ്റസ് വീഡിയോകളും നിർമ്മിക്കാൻ പഠിക്കാം

 Join this WhatsApp group