അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണ്


അൽ.ഹാവീലിൽ ഫതാവ 
(ഇമാം സുയൂത്വി (റ) )..........

حياة النبي صلى الله عليه وسلم في قبرههو وسائر الأنبياء معلومة عندنا علما قطعيا لما قام عندنا من الأدلة في ذلك وتواترت الأخبار

.നബി)സ(യും മറ്റു അമ്പിയാക്കളും ഖബറിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യം നിരാക്ഷേപമുള്ള ലക്ഷ്യങ്ങൾകൊണ്ട് അറിയപ്പെട്ടതും അനിഷേദ്യമായകാര്യവുമാണ്

وقد ألف البيهقي جزءا في حياة الأنبياء في قبورهم

.അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണന്ന വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെരചിച്ചിട്ടുണ്ട്

 فمن الأخبار الدالة على ذلك:
ഹദീസുകളിൽ 
നിന്ന്ما أخرجه مسلم عن أنس أن النبي صلى الله عليه وسلم ليلة أسرى به مر بموسى عليه السلام وهو يصلي في قبره، وأخرج أبو نعيمفي الحليةعن ابن عباس أن النبي صلى الله عليه وسلم مر بقبر موسى عليه السلام وهوقائم يصلي فيه 

.അനസ് )റ(നെ തൊട്ട് ഇമാം മുസ്ലിം ഉദ്ദരിക്കുന്നു ഇസ്രാ ഇന്റെ രാത്രിയിൽ നബി)സ( മൂസാ നബി)അ(അരികിലൂടേനടന്നു പോയി അപ്പോൾ മൂസാ നബി)അ(ഖബറിൽ നിസ്കരിക്കുകയായിരുന്നു,

ബഹു അബൂ നുഹൈം അദ്ദേഹത്തിന്റെ ഹുൽ യ: എന്ന ഗ്രന്ഥത്തിൽ ഇബ്ൻഅബ്ബാസ് )റ(നെതൊട്ട് ഉദ്ദരിക്കുന്നു:തീർച്ചയായുംനബി)സാമൂസാ നബി)അ(ഖബറിഎത്തുരികിലൂടെ നടന്നു പോകുമ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു.

أخرج ابو يعلي في مسنده والبيهقي في كتاب حياة الأنبياء عن أنس أن النبي صلى الله عليه وسلم قال: الأنبياء أحياء في قبورهم يصلون

.അബൂ യഹ് ല അവിടത്തെ മുസ്നദിലും,ഇമാംബൈഹഖി ഹയാത്തുൽ അമ്പിയാ: എന്നഗ്രന്ഥത്തിലും അനസ്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു നബി(സ)പറഞ്ഞു:അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്കിരിക്കുന്നവരും നിസ്കരിക്കുന്നവരുമാണ്

وأخرج أبو نعيم في الحلية عن يوسف بن عطية قال:سمعت ثابتا البناني يقول لحميد الطويل هل بلغك أن أحدا يصلي في قبره إلا الأنبياء قال لا.

അബൂ നുഹൈം അവിടത്തെ ഹുൽ യയിൽ യൂസുഫ് ബിൻ അത്വിയ്യയെ തൊട്ട് ഉദ്ദരിക്കുന്നു ഹമീദ് ത്വവൈലിയോട് സാബിതുൽ ബന്നാനി പറയുന്നത് ഞാൻ കോട്ടൂ അമ്പിയാക്കളല്ലാത്ത ആരങ്കിലും അവരുടെ ഖബറിൽ നിസ്കരിക്കുന്നതായിട്ട് നിനക്ക് അറിയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്
 അറിയില്ലوأخرج أبو داود والبيهقي عن أوس بن أوس الثقفعن  النبي صلى الله عليه وسلم أنه قال:من أفضل أيامكم يوم الجمعة فأكثروا علي الصلاة فيه فإن صلاتكم تعرض علي قالوا يا رسول الله وكيف تعرض عليك صلاتنا وقدأرمت يعني بليت فقال أن الله حرم على الأرض أن تأكلأجسام الأنبياء

.ബഹു:അൗസ് ബിൻ അൗസ് അസ്സഖഫ് (റ)  തൊട്ട് ഇമാം ബൈഹഖിയും,ഇമാം അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാണ്
 അതു കൊണ്ട് ആദിവസത്തിൽ എന്റെ മേൽ ധാരാളംസ്വലാത്തുകൾ ചൊല്ലുക കാരണം നിങ്ങളൂടെ സ്വലാത്തുകൾ എനിക്ക് വെളിവാക്ക പെടും അപ്പോൾ സ്വഹാബത്ത് ചോദിച്ചുയാ..റസൂലള്ളാ..തങ്ങൾ നശിച്ചു പോയിട്ടുണ്ടാകില്ലേ പിന്നെ എങ്ങി നെ യാൺ ഞങ്ങളുടെ സ്വലാത്ത് തങ്ങൾക്ക് വെളിവാക്കപെടുക?അപ്പോൾ നബി(സ)പറഞ്ഞു അമ്പിയാക്കളുടെശരീരം ഭൂമി തിന്നൽ അള്ളാഹു ഹറാമാക്കിയിരിക്കുന്നു...

وأخرج البيهقي في شعب الإيمان والأصبهاني في الترغيبعن أبي هريرة قال:قال رسول الله صلى الله عليه وسلم من صلى علي عند قبري سمعته ومن صلى علي نائيا بلغته

.ബഹു:ഇമാം ബൈഹഖി അവിടത്തെ ശു അബുൽ ഈമാനിലും,ഇമാം ഇസ്ബഹാനിഅവിടത്തെ തർ ഈബിലും അബൂഹുറൈറ(റ)നെ തൊട്ട് ഉദ്ധരിക്കുന്നു:റസൂലുള്ളാഹി(സ)പറഞ്ഞു:വല്ലവനും എന്റെ ഖബറിന്റെ അരികിൽ വന്ന് എന്റെമേൽ സ്വലാത്ത് ചൊല്ലിയാൽഞാനത് കേൾക്കും,വല്ലവനും ഒരു പ്രതിനിധിയെ അയച്ചു കൊണ്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തും




وأخرج البخاري في تاريخه عن عمار سمعت النبي صلى الله عليه وسلم يقول:أن لله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحديصلي علي صلاة إلا بلغتها

.ഇമാം ബുഖാരി(റ) അവിടത്തെ താരീഖിൽ അമ്മാർ(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു നബി(സ)പറയുന്നത്ഞാൻ കേട്ടു:അള്ളാഹുവിന്ന് സൃഷ്ടീളുടെ കേള്‍വി നൽകപ്പെട്ട ചില മലക്കുകള്‍ ഉണ്ട് അവർ എന്റെ ഖബറിന്ന് അരികിൽ നിൽകും എന്നിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വരുടെ സ്വാലാത്തിനെ എനിക്ക് എത്തിച്ചു തന്നിട്ടല്ലാതെ ഇല്ല.

وأخرج البيهقي في حياة الأنبياء والأصبهانيفي الترغيب عن أنس قال:قال رسول الله صلى الله عليه وسلم من صلى علي مائة في يوم الجمعة وليلة الجمعة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم وكل الله بذلك ملكا يدخله عليّ في قبري كما يدخل عليكم الهدايا أن علمي بعد موتي كعلمي في الحياة، ولفظ البيهقي يخبرني من صلى عليّ باسمه ونسبه فأثبته عندي في صحيفة بيضاء

.ഇമാം ബൈഹഖി അവിടത്തെ ഹയാത്തുൽ അമ്പ്യാ ഇലും,ഇസ്ബഹാനി അവിടത്തെ തർഗീബിലും അനസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു വെള്ളിയാഴ്ച രാത്രിയിലും പകളിലുമായി ഒരാൾ നൂറ് സ്വലാത്ത് എന്റെ മേൽ ചൊല്ലിയാൽ ഈ ലോകത്തെ മുപ്പതും
പരലോകത്തെ എഴപതും ആവശ്യങ്ങൾ അള്ളാഹു വീട്ടി കൊടുക്കും. പിന്നെ ഒരു മലക്കിനെ ഏൽപിച്ചു ആ സ്വലാത്തിനെ നിങ്ങളിലേക്ക് സംഭാവന സമർപ്പിക്കും പ്രകാരം എന്റെ ഖബറിലേക്ക് സമർപ്പിക്കും.തീർച്ചയായും എന്റെ അറിവ് ജീവിത കാലത്തുള്ള എന്റെ അറിവ് പോലെ തന്നെ യാണ്

 ഇമാം ബൈഹഖി ഇങ്ങിനെയും കൂടി പറയുന്നുണ്ട് വല്ലവനും എന്റെ മേൽ അവന്റെ പേരും തറവാടും ചേർത്തി കൊണ്ട് സ്വലാത്ത് ചൊല്ലിയാൽ അതെന്റെടുത്ത് ഒരു വെളുത്ത പേപറിൽ സ്ഥിരപ്രതിഷ്ടനേടും


وأخرج البيهقي عن أنس عن النبي صلى الله عليه وسلم قال:أن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي [ص 329]الله حتى ينفخ في الصور

.ഇമാം ബൈഹഖിഅനസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)പറഞ്ഞു അമ്പിയാക്കൾ നാൽപത് രാവുകൾക്ക് ശേഷം(മരണപ്പെട്ടതിന്ന്ശേഷം)അവരുടെ ഖബറുകളിൽ അവർ വെറുതെ ഇരിക്കില്ല മറിച്ചു സൂർ എന്നകാഹളത്തിൽ ഊതുന്നത് വരെ അവർ അള്ളാഹുവിന്റെ മുന്നിൽ നിസ്കരിച്ചു കൊണ്ടിരിക്കും.


وروى سفيان الثوري في الجامع قال:قال شيخ لنا عن سعيد بن المسيب قال ما مكث نبي في قبره أكثر من أربعين حتى يرفع. قال البيهقي فعلى هذا يصيرون كسائر الأحياء يكونون حيث ينزلهم الله.

,ബഹു:സുഫ് യാനു അസ്സൗരി(റ) അവിടത്തെ ജാമി ഇൽ റിപ്പോർട്ട് ചെയ്യുന്നു;അദ്ദേഹം പറഞ്ഞു സഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട്നമ്മുടെ ശൈഖ് പറഞ്ഞു അദ്ദേഹം പറഞ്ഞു നാൽപത് ദിവസത്തിൽ കൂടുതൽ ഒരു നബിയ്യും അവരുടെ ഖബറിൽ കിടക്കുകയില്ല അങ്ങിനെ അള്ളാഹു അവരെ ഉയർത്തും ഇവിടെഇമാം ബൈഹഖി വ്ശദീകരിക്കുന്നത് ഇങ്ങിനെ യാണ് അള്ളാഹു ഉദ്ദേശിക്കുന്ന രീതിയിൽ മറ്റു ജീവികളെ പോലെ യാകും


ثم قال البيهقي:ولحياة الأنبياء بعد موتهم شواهد. فذكر قصة الإسراء في لقيه جماعة من الأنبياء وكلمهم وكلموه، وأخرج حديث أبي هريرة في الإسراء وفيه"وقد رأيتني في جماعة من الأنبياء فإذا موسى قائم يصلى فإذا رجل ضرب جعد كأنه من رجالشنوة وإذا عيسى بن مريم قائم يصلي وإذا إبراهيم قائم يصلي أشبه الناس به صاحبكم يعنينفسه فحانت الصلاة فأممتهم"

.പിന്നിട് ഇമാം ബൈഹഖി വിശദീകരിച്ചു കൊണ്ട് പറയുന്നു അമ്പിയാക്കൾ അവരുടെ മരണശേഷം ജീവിച്ചിരിക്കുംഎന്നതിന്ന്ധാരാളം തെളിവുകൾ ഉണ്ട് ഇസ്രാ ഇന്റെ സംഭവത്തിൽ ഒരു സംഘം അമ്പിയാക്കളെ കണ്ടതും അവരോട് സം സാരിച്ചതും അവർ നബിയോടു സം സാരിച്ചതും കാണാം

,അബൂഹുറൈറ(റ) ഉദ്ദരിച്ച ഇസ് റാ ഇന്റെ ഹദീസിൽ നബി(സ)പറയുന്നു ഞാൻ ഒരു സംഘം അമ്പിയാക്കളൂടെ കൂട്ടതിലായികണ്ടു ആസമയം മൂസാ നബി നിസ്കരിക്കുന്നുശന്വ ഗോത്രത്തിലെ ഒരാളെ പോലെ യുണ്ട് അതു പോലെ ഈസാ നബിയും നിസ്കരിക്കുന്നുഇബ്രാഹീം നബിയും നിസ്കരിക്കുന്നുജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇബ്രാഹീം നബിയോട് സാദൃശ്യമായ ആൾ നിങ്ങളുടെ കൂട്ടുകാരനായ ഞാനാണ്.പിന്നെ നിസ്കാരത്തിന്റെസമയമായപ്പോൾ ഞാനവർക്ക് ഇമായി നിസ്കരിച്ചു..

.وأخرج حديث "أن الناس يصعقون فأكون أول من يفيق" وقال: هذا إنما يصح على أن الله رد على الأنبياء أرواحهم وهم احياءعند ربهم كالشهداء فإذا نفخ في الصور النفخة الأولى صعقوا فيمن صعق ثم لا يكون ذلك موتا في جميع معانيه إلا في ذهاب الاستشعار انتهى

.എല്ലവരും ബോധ രഹിതരായി കിടക്കുമ്പോൾ(ഖിയാമത്ത് നാളിൽ)ഞാനാണ് ആദ്യമായി ബോധം തെളിഞ്ഞു വരിക എന്ന ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ബൈഹഖി പറയുന്നു: ശുഹദാക്കളെ പോലെ തന്നെ അമ്പിയാക്കളുടെ ആത്മാവിനെ അള്ളാഹു അവരിലേക്ക്മടക്കും അവർ അള്ളാഹുവിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാണ് സൂർ എന്ന കാഹളത്തിൽ ഒന്നാമത്തെ ഊത്ത് ഊതിയാൽ എല്ലാവരും ബോധം കെട്ടു വീഴുന്നത് പോലെ അവരും വീഴു മെന്നാണ് ഇതൊരിക്കലും മരണമല്ല മറിച്ചു തിരിച്ചറിവ് നഷ്ട പെടുന്നു എന്നു മാത്രം



وأخرج أبو يعلي عن أبي هريرة سمعت رسول اللهصلى الله عليه وسلم يقول:والذي نفسي بيده لينزلن عيسى بن مريم ثم لئن قام على قبري فقال يا محمد لأجيبنه

.ബഹു:അബൂഹുറൈറ(റ)നെ തൊട്ട് അബൂ യഹ് ലാ:ഉദ്ദരിക്കുന്നു അദ്ദേഹം പറയുന്നു ഈസാ നബി ഇറങ്ങി വന്നതിന്ന് ശേഷം എന്റെ ഖബറിന്റെ അരികിൽ വന്നുനിന്ന് യാ..മുഹമ്മദ് എന്നു വിളിച്ചാൽ ഞാൻ ഉത്തരം നൽകും.


.وأخرج أبو نعيم في دلائل النبوة عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلىالله عليه وسلم غيري وما يأتي وقت صلاة إلا سمعت الآذان من القبر.


 അബൂ ന ഈം ബഹു:സ ഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട് അവിടത്തെ ദലാ ഇലുന്നുബുവ്വയിൽഉദ്ദരിക്കുന്നു:അദ്ദേഹം പറയുന്നു ഹുറ യുടെ രാത്രി(യസീദിന്റെ ഭരണകാലം)റസൂലുള്ളാഹി(സ)യുടെ പള്ളിയിൽ ഞാനല്ലാതെ ആരുമില്ല ആസന്ദർഭം നിസ്കാരത്തിന്റെസമയമായാൽ ഹബീബായ നബിയുടെ ഖബറിൽ നിന്നും ബാങ്ക് കേട്ടിരുന്നു..

.وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال:لم أزل أسمع الآذان والإقامة في قبر رسول الله صلى اللهعليه وسلم أيام الحرة حتى عاد الناس

.ബഹു സുബൈർ ബിൻ ബുകാർ സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് അവിടത്തെ അഖ്ബാരുൽ മദീനയിൽ രേഖപെടുത്തുന്നു"അയ്യാമുൽ ഹുറ"കാലഘട്ടത്തിൽ ജനങ്ങൾ മദീനയിലേക്ക് മടങ്ങി വരുന്നത് വരെ ഹബീബായ റസൂലുള്ളാഹി(സ)യുടെഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും ഞാൻ കേട്
ടിരുന്നു

.وأخرج ابن سعد في الطبقات عن سعيد بن المسيب أنه كان يلازم المسجد أيام الحرة والناس يقتتلون قال: فكنت إذا حانت الصلاة أسمع آذانا يخرج من قبل القبر الشريف

.സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് ഇബ്ൻ സ അദ് അദ്ദേഹത്തിന്റെ ത്വബഖാതിൽ രെഖപെടുത്തുന്നു:സ ഈദ് ബിൻ മുസയ്യബ് തങ്ങൾ അയ്യാമുൽ ഹുറയുടെ കാലഘട്ടത്തിൽ മദീന പള്ളിയിൽ തന്നെ യായിരുന്നു ഒരു വശത്തു ജനങ്ങൾ കൊല്ലപ്പെടുന്നുആ ഘട്ടത്തിൽ അദ്ദേഹം പറയുന്നു:നിസ്കാരത്തിന്റെ സമയമായാൽ ബഹുമാനപെട്ട ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾകാറുണ്ടായിരുന്നു


وأخرج الدارمي في سنده قال أنبأنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيامالحرة لم يؤذن في مسجد النبي صلى الله عليهوسلم ثلاثا ولم يقم ولم يبرح سعيد بن المسيبالمسجد وكان لا يعرف وقت الصلاة إلا بهمهة يسمعها من قبر النبي صلى الله عليه وسلم

ഇമാം ദാരിമി അവിടത്തെ മുസ്നദിൽ രേഖപ്പെടുത്തുന്നു  സ  ഈദ് ബിൻ അബ്ദുൽ അസീസിനെ തൊട്ട്ഉദ്ധരിച്ചതായിട്ട് മർവ്വാൻ ബിൻ മുഹമ്മദ് എന്നോട് പറഞ്ഞു"അയ്യാമുൽ ഹുറ"യുടെ കാലഘട്ടത്തിൽ മൂന്ന് ദിവസം മദീന:പള്ളിയിൽ ബാങ്ക് കൊടുക്കുകയോ നിസ്കാരംനടക്കുകയോ ഉണ്ടായിരുന്നില്ലഎന്നാൽ സ ഈദ് ബിൻ മുസയ്യബ് പള്ളീയിൽ തന്നെ നിന്നു,നിസ്കാരത്തിന്റെസമയം അറിയാത്ത ഘട്ടത്തിൽ നബി(സ)യുടെ ഖബറിൽ നിന്ന് ഒരുശബ്ദം കേൾകുമായിരുന്നു(ബാങ്ക് )

معناه فهذه الأخبار دالة على حياة النبي صلى الله عليه وسلم وسائر الأنبياء وقد قال تعالى في الشهداء (ولا تحسبن الذين قتلوا في سبيل[ص 330] الله أمواتا بل أحياء عند ربهم يرزقون). والأنبياء أولى بذلك فهم أجل وأعظم وما نبي إلا وقد جمع مع النبوة وصف الشهادة فيدخلون في عموم لفظ الآية.


ഈ സംഭവം നബി(സ)യും മറ്റു അമ്പിയാക്കളും ജീവിച്ചിരിക്കുന്നവരാണ് എന്നതിന്ന് തെളിവാണ് തീർച്ചയായും അള്ളാഹു (സു) ശുഹദാക്കളെ പറ്റി പറയുന്നത് കാണാം "അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ല പെട്ട ആളുകൾഅവർ മരിച്ചവരാണെന്ന്നിങ്ങൾ മനസ്സിലാക്കരുത് മറിച്ച് അവർ ജീവിച്ചിരിക്കുന്നവരും അള്ളാഹുവിന്റെ അരികിൽ ഭക്ഷണം നൽകപെടുന്നവരുമാണ്   "ഈ ആയത്തിന്റെ വെളിച്ചത്തിൽ അമ്പിയാക്കൾ ശുഹദാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരും മഹത്വമുള്ളവരുമാണ്"ഏതൊരു നബിയ്യും നുബുവ്വത്തും രക്തസാക്ഷിത്വവും ഒരുമിച്ച് കിട്ടിയവരാണ് ....