തഹജ്ജുദ്_സച്ചരിതരുടെ_ചര്യ
തഹജ്ജുദ്_സച്ചരിതരുടെ_ചര്യ
സുഖ നിദ്ര ഒഴിവാക്കി പാതിരാത്രി സമയം റബ്ബിനെ ഓർത്ത് എണീക്കുന്നവർ ഭാഗ്യവാന്മാരാണ്. അല്ലാഹുവിന്റെ ഇഷ്ട്ട ദാസന്മാരിൽ ഇവർക്ക് ഇടം നൽകിയിട്ടുണ്ട്.പരലോകത്തെ കടുപ്പമേറിയ വിചാരണയിൽ നിന്നും ഒഴിവാക്കി സ്വർഗ്ഗ പ്രവേശനം ലഭിക്കുന്നവരാണ്.നബിﷺ
പറഞ്ഞു"ഫർള് നിസ്കാരം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടമായത് തഹജ്ജുദാണ്" ഇത് സ്വാലിഹീങ്ങളുടെ ചര്യയാണ്.പ്രത്യേകം അനുഗ്രഹം ലഭിച്ചവർക്കെ പതിവാക്കാൻ കഴിയൂ.അൽപ്പമെങ്കിലും രാത്രി ഉറങ്ങുന്നവർക്കാണ് സുന്നത്തുള്ളത്. തഹജ്ജുദ് പതിവാക്കുന്നവർക്ക് ഒരു കാരണവും കൂടാതെ അതിനെ ഒഴിവാക്കൽ കറാഹത്താണ്.ഒരു വ്യക്തിയിൽ ആത്മീയ ബോധം രൂപപ്പെടുത്താൻ തഹജ്ജുദിന് കഴിയും എന്നത് അനുഭവത്തിലൂടെ ബോധ്യപ്പെടുന്നതാണ്.മഹത്തുക്കൾ ഉന്നത പദവിയിലേക്ക് എത്തിച്ചേർന്നത് രാത്രി ഉറക്കൊഴിച്ചാണ്.
റബീഅ(റ)പറയുന്നു :ഞാൻ ഇമാം ഷാഫി (റ )നൊപ്പം ഒരുപാട് രാത്രി താമസിച്ചിട്ടുണ്ട്. ഇമാമവറുകൾ വളരെ കുറച്ചു മാത്രമേ ഉറങ്ങാറുള്ളു. തഹജ്ജുദിന്റെ സമയം പ്രാർത്ഥനക്ക് സ്വീകാര്യത കൂടുതലാണ്.പറയാനുള്ളതെല്ലാം പറയണം. പരമാവധി കരഞ്ഞു പറയണം. പരമ കരുണ്ണ്യവാന്റെ ഔദാര്യവും ഖജനാവും വിശാലമാണല്ലോ. തഹജ്ജുദ് ചുരുങ്ങിയത് രണ്ട് റകഅത്താണ്.ഏറിയത് എത്രയുമാകാം.
ശൈഖ് ഹദ്ദാദ് (റ)കുറിക്കുന്നു-തഹജ്ജുദ് ആരംഭിക്കുമ്പോൾ കുറച്ച് പ്രയാസം ഉണ്ടാകും.വിശിഷ്യാ ഉറക്കം നഷ്ടപ്പെടുന്ന കാര്യം ആണല്ലോ.കുറെ കഴിയുമ്പോൾ പ്രയാസം നീങ്ങി ജീവിത ചിട്ടയായി മാറും.കുറച്ചു കൂടി കഴിയുമ്പോൾ സൃഷ്ട്ടാവുമായുള്ള സാമീപ്യത്തിൽ ആനന്ദം കണ്ടെത്താൻ കഴിയും.അത് കൊണ്ട് നീ തഹജ്ജുദ് പതിവാക്കാൻ ശ്രമിക്കണം.
(ഇആനത്ത് 1\425)
നിസ്കരിക്കാനും പതിവാക്കാനും നാഥന്റെ തുണയുണ്ടാകട്ടെ.. ആമീൻ
#പിൻകുറി :-സൽക്കർമങ്ങൾ പരസ്യപ്പെടുത്താൻ ആഗ്രഹിക്കരുത്.തെറ്റുകൾ പരസ്യപ്പെടുത്താൻ മടിക്കുന്ന പോലെ,എല്ലാത്തിനും അവസരം നൽകിയത് റബ്ബാണ്. നമ്മുടെ മിടുക്കല്ല, നമ്മൾ ദുർബലർ.
Post a Comment