ഖവാരിജുകളും വഹാബികളും തമ്മിലെ ചില സാമ്യതകൾ



അന്ന് ഖവാരിജുകൾ
സ്വഹാബികൾക്ക് നേരെ ഖുർആൻ ഉയർത്തിക്കാണിച്ച് സ്വഹാബത്തിനെ ഖുർആനിലേക്ക്‌ ക്ഷണിച്ചു.

ഇന്ന് വഹ്ഹാബികൾ
സുന്നികൾക്ക് നേരെ ഖുർആൻ ഉയർത്തിക്കാണിച്ച്  ഖുർആനിലേക്ക് ക്ഷണിക്കുന്നു.

അന്ന് ഖവാരിജുകൾ
അല്ലാഹുവിന്റെ മാത്രം അധികാരത്തിൽ സ്വഹാബത്ത് പങ്കു ചേർത്തു എന്ന് വാദിച്ചു.

ഇന്ന് വഹ്ഹാബികൾ
അല്ലാഹുവിന്റെ മാത്രം അവകാശത്തിൽ സുന്നികൾ പങ്കു ചേർത്തു എന്ന് വാദിക്കുന്നു.

അന്ന് ഖവാരിജുകൾ
കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സ്വഹാബത്തിന്റെ മേൽ കെട്ടിവെച്ച് സ്വഹാബത്തിൽ കുഫ്‌റാരോപിച്ചു.

ഇന്ന് വഹ്ഹാബികൾ
കാഫിറുകളുടെ മേൽ ഇറങ്ങിയ ആയത്തുകളെ സുന്നികളുടെ മേൽ കെട്ടിവെച്ച് സുന്നികളിൽ ശിർക്കാരോപിക്കുന്നു.

അന്ന് ഖവാരിജുകൾ
'വിധികർതൃത്വം അല്ലാഹുവിനു മാത്രം' എന്നവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തി.

ഇന്ന് വഹ്ഹാബികൾ
'പ്രാർത്ഥന അല്ലാഹുവിന് മാത്രം' എന്നിവർ മുദ്രാവാക്യം മുഴക്കി തക്ഫീർ നടത്തുന്നു.

അന്ന് ഖവാരിജുകൾ
അല്ലാഹുവിന്റെ അധികാരത്തിൽ സ്വഹാബത്ത്‌ പങ്കുചേർത്തു എന്ന വ്യാജേന രിദ്ദത്താരോപിച്ച്‌ സ്വഹാബത്തിന്റെ രക്തം ഹലാലാക്കി, ചിലരെ വധിച്ചു.

ഇന്ന് വഹ്ഹാബികൾ
സൗദിയിൽ വഹ്ഹാബിസം തുടങ്ങുന്ന കാലത്ത്‌ ഖബറാരാധകർ എന്ന് മുദ്രകുത്തി രിദ്ദത്താരോപിച്ച്‌ സുന്നികളുടെ രക്തം ഹലാലാക്കി - ആയിരങ്ങളെ വധിച്ചു.

അന്ന് ഖവാരിജുകൾ
മുഖ്യധാരാ മുസ്ലിമീങ്ങളായ സ്വഹാബത്തിൽ കുഫ്രാരോപിക്കുകയും സ്വയം വിഘടിച്ച്‌ പല വിഭാഗങ്ങളായി പിരിഞ്ഞു പരസ്പരം തങ്ങളല്ലാത്ത വിഭാഗങ്ങളുടെ മേൽ കുഫ്രാരോപിക്കുകയും ചെയ്തു.

ഇന്ന് വഹ്ഹാബികൾ
മുഖ്യധാരാ മുസ്ലിമീങ്ങളായ സുന്നികളിൽ ശിർക്കാരോപിക്കുകയും തൗഹീദിന്റെ പേരിൽ പരസ്പരം ഭിന്നിച്ച്‌ തങ്ങളല്ലാത്ത സംഘങ്ങളുടെ തൗഹീദ്‌ പിഴച്ചുവെന്ന് പറഞ്ഞ്‌ അവരുടെ മേൽ കുഫ്രാരോപിക്കുന്നു.

അന്ന് ഖവാരിജുകൾ
മുഴുസമയം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകി, നിസ്കരിച്ച്‌ സുജൂദ്‌ ചെയ്ത്‌ മുട്ടുകളും നെറ്റിയും പൊട്ടി, ഉറങ്ങാതെ ഖുർആൻ ഓതി കണ്ണുകൾ വരണ്ടു..(ഒരു തരി ഈമാനില്ല)

ഇന്ന് വഹ്ഹാബികൾ
മുഴുസമയം ഇബാദത്തിലായി, ഖുർആൻ ഓത്തുകാരായ നോമ്പുകാരായ, ഉറക്കമിളച്ച്‌ നിസ്കരിക്കുന്ന ഒട്ടനവധി പേരെ കാണാം ഇക്കൂട്ടത്തിലും.(ഫലം ശൂന്യം)

അന്ന് ഖവാരിജുകൾ
സ്വിഫ്ഫീൻ യുദ്ധസമയത്ത്‌ യുദ്ധതന്ത്രം തിരിച്ചറിഞ്ഞ്‌ പോരാട്ടം തുടരാൻ പറഞ്ഞപ്പോൾ
"അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിച്ചിട്ട്‌ നിങ്ങളത്‌ നിരസിക്കുകയാണോ?" എന്നവർ അലിയാർ(റ) വിനോട്‌ ചോദിച്ചു.

ഇന്ന്  വഹ്ഹാബികൾ
ദുരുദ്ദേശം തിരിച്ചറിഞ്ഞത്‌ കൊണ്ട്‌ വഹ്ഹാബികളോട്‌ അടുക്കരുതെന്നും അവർക്കെതിരെയുള്ള പ്രവർത്തനം നിർത്തരുതെന്നും പറയുന്ന സുന്നികളോട്‌ "അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക്‌ ക്ഷണിക്കുകയാണു ഞങ്ങൾ - നിങ്ങളത്‌ തള്ളുകയാണോ?" എന്ന് ചോദിക്കുന്നു.!

ഇനിയും പല പല സാമ്യതകളും നമുക്ക്‌ കാണാൻ കഴിയും ഈ രണ്ട്‌ വിഭാഗവും തമ്മിൽ. പ്രത്യക്ഷത്തിൽ ഇതിൽ പലതും നല്ലതെന്ന് നമുക്ക്‌ തോന്നാം..

ഇവരുടെ വാക്കുകൾ ബാഹ്യമായി സത്യമെന്ന് വിവരദോഷികളായ പാവങ്ങൾക്ക്‌ തോന്നാറുണ്ട്‌.
لا حكم الا لله
(വിധിക്കാനുള്ള അവകാശം അല്ലാഹുവിനു മാത്രം) എന്ന ഖവാരിജുകളുടെ വാദത്തെ പറ്റി ഹസ്രത്ത്‌ അലി(റ) പറഞ്ഞത്‌
 كلمة حق أريد بها باطل
(ഹഖായ വചനം, അതു പറയുന്നത്‌ കൊണ്ടുള്ള ഉദ്ദേശ്യം തിന്മയും!) എന്നാണ്‌.

ഖുർആനിലേക്ക്‌ വിളിച്ചതിന്റെ പേരിൽ ഒരു വിഭാഗം ഹഖിലാകുമായിരുന്നു എങ്കിൽ വഹ്ഹാബികളേക്കാൾ എന്ത്‌ കൊണ്ടും അതിനു യോഗ്യർ ഖവാരിജുകളായിരുന്നു. പക്ഷേ അവരുടെ ഖുർആൻ ഓത്ത്‌ തൊണ്ടക്കുഴിയുടെ താഴേക്ക്‌ ഇറങ്ങില്ല എന്ന് പ്രാവാചകർ പഠിപ്പിച്ചതിൽ പെട്ടതായിരുന്നു.

ഇബാദത്തിലും ത്വാഅത്തിലും അല്ലാഹുവിനുള്ള സമർപ്പണത്തിലുമെല്ലാം പൂർണ്ണമായും സമർപ്പിതരായിട്ടും അന്ന് തിരുനബി തങ്ങൾ(സ്വ) ഖവാരിജുകളെ കുറിച്ച് പറഞ്ഞ പ്രവചനം മറക്കാതിരിക്കുക:

"ഖവാരിജുകൾ നരകത്തിലെ പട്ടികളാണ്".

വഹ്ഹാബികളും ഖവാരിജുകളും തമ്മിൽ എന്തൊരു സാമ്യം!!! വിശ്വാസ വൈകല്യം പിടികൂടിക്കഴിഞ്ഞാൽ കർമ്മങ്ങൾ എത്ര നന്നായത്‌ കൊണ്ടും രക്ഷനേടാൻ കഴിയില്ല.

അമ്പ്‌ വില്ലിൽ നിന്നും തെറിച്ചു പോകുമ്പോലെ ദീനിൽ നിന്നും പുറത്ത്‌ പോകുമെന്ന് തിരുനബിതങ്ങൾ(സ്വ) പഠിപ്പിച്ച ഖവാരിജുകളുടെ അടയാളങ്ങൾ മിക്കതും സമ്മേളിച്ച വഹ്ഹാബിസത്തെ കരുതിയിരിക്കുക.

അവർ അല്ലാഹുവിന്റെ വചനങ്ങളെ സ്വേഛപ്രകാരം വളച്ചൊടിച്ച്‌ മുഖ്യധാരാ മുസ്ലിമീങ്ങളുടെ മേൽ കുഫ്രും ശിർക്കും ആരോപിച്ചു കൊണ്ടേയിരിക്കും..