ഇസ്തിഗാസ തെളിവുകളിലൂടെ-1
സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന് ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.
തെളിവ് -1
സൂറത്ത് മാഇദ 55..56..ആയത്തുകള്‍.
انّما وليّكم الله ور سوله والّذين امنوا يقيمون الصلاة ويؤتون الزكوة وهم راكعون
ومن يتولّ الله ورسوله والّذين امنوا فانّ حزب الله هم الغالبون നിക്ഷയം അല്ലാഹുവും അവന്‍റെ റസൂലും താഴ്മയുല്ലവരായികൊണ്ട്
നിസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സക്കാത്ത് നല്‍കുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍ വല്ലവനും അല്ലാഹുവെയും റസൂലിനെയും അവന്‍റെ സത്യ വിശ്വാസികളെയും സഹായികളായി സ്വീഗരിക്കുന്നു വെങ്കില്‍ (അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാകുന്നു ) തീര്‍ച്ചയായും അല്ലാഹുവിന്‍റെ പാര്‍ട്ടി തന്നെ വിജയം നേടുന്നവര്‍
ഈ സൂക്ത്തത്തില വലിയ്യ് എന്ന പദത്തിനര്‍ത്തം സഹായിക്കുന്നവന്‍ എന്നാണെന്ന് ഇമാം റാസി (റ) മറ്റും
പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം ഫഖ്റുദ്ദീനുര്‍റാസി (റ) തന്റെ തഫ്സീറുല്‍ കബീറില്‍ മേല്‍ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:
“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ആയതില്‍ പരാമര്‍ശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും (6/30).
ഈ ആയത്തിന്‍റെ തഫ്സീറില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉള്‍പ്പെടുമെന്ന് മുഫസ്സിറുകള്‍ വെക്തമാക്കിട്ടുണ്ട് മഹാനായ അബൂഹയ്യാന്‍ (റ) ഹസ്സന്‍ (റ) നെ ഉദ്ദരിച്ചു എഴുതുന്നു
وظاهر قوله ( والّّذين امنوا) عموم من امن من مضى منهم ومن بقي قا له الحسن (البحر المحيط 4\461)
വിശ്വസിച്ചവരും എന്ന പരാമര്‍ശത്തില്‍ നിന്നു വെക്തമാകുന്നു കഴിഞ്ഞു പോയവരും ശേഷിച്ചവരും എല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ് മഹാനായ ഹസ്സന്‍ (റ) പ്രസ്ഥാവിച്ചത് ഇതേ ആശയം ഇമാം റാസി (റ) യുടെ തഫ്സീറിലും കാണാം.
റാസി 12/25 നോക്കുക.
തെളിവ്-2
ഒരു പ്രതിസന്ധിഘട്ടത്തില്‍ ആഇശഃ (റ) ഉള്‍പ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുര്‍ആന്‍ പറഞ്ഞു:
إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِير‘
അവര്‍ ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില്‍ പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ”
(അത്തഹ്രീം 4).
ഈ സൂക്തത്തില്‍ അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവര്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ ആണെന്ന് ഇബ്നുതൈമിയ്യഃ പോലും പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).
തെളിവ്-3
സുറത്തുന്നിസാഅ് 64
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا
നിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ത്വുബി എഴുതി.
“അബൂസ്വാദിഖ് അലി (റ) ല്‍ നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്നു മണ്ണുവാരി തലയിലിട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടു. അങ്ങ് അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ അങ്ങയില്‍ നിന്ന് അതുള്‍ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര്‍ അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന്‍ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള്‍ എനിക്ക് പൊറുക്കലിനെ തേടാന്‍ വേണ്ടി.’ അപ്പോള്‍ ഖബറില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്‍ജാമിഉ ഫീ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി. 3/229).
മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്‍ക്-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വദത്തിന്റെ കണ്ഡ കോടാലിയാണ് ഈ ആയത്ത്.
തെളിവ്-4
ഹദീസ് പണ്ഡിതന്‍ ഇബ്നു അബീശൈബ (റ) (ഹി 159-325)
മുസ്വന്നിഫില്‍ രേഗപ്പെടുത്തുന്നു
عن مالك قال : اصاب النّاس قحط في زمنٍ عمر فجاء رجل الي قبر النّبي (ص) فقال:يا رسول الله استسق لاامّتك فانّهم قد هلكوا فأتي الرّجل في المنامي فقيل له : ائت عمر فأقرئه السّلام واخبره انّكم مستسقون فقل له :عليك الكيس عليك الكيس فأتى عمر فأخبره فبقى عمر ثمّ قال يا ربّي لاآلو الآّ ماعجزت عنه (مصنّف أبي شيبة12/32)
മാലിക് (റ) വില്‍ നിന്ന് നിവേതനം അവര്‍ പറയുന്നു .ഉമര്‍ (റ) വിന്‍റെ കാലത്ത് കഠിനമായ വരള്‍ച്ച ബാധിച്ചു അന്ന് ഒരാള്‍ നബി (സ) യുടെ കബറിനരികില്‍ വന്നു ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലേ അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുക നിക്ഷയം അവര്‍ നശിച്ചിരിക്കുന്നു പിന്നീ ട്സ്വോ പ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ്രകാരം നിര്‍ ദേശിച്ചു നീ ഉമര്‍ (റ) സമീപിച്ചു എന്‍റെ സലാം പറയുക അവര്‍ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്‍റെ കടുപ്പം കുറക്കണമെന്നും ഉമര്‍(റ) വിനോട് പറയുകയും ചെയ്യുക ആ വെക്ത്തി ഉടന്‍ ഉമര്‍(റ) സമീപിച്ചു പ്രസ്ത്തുത സംഭവം വിവരിച്ചപ്പോള്‍ ഉമര്‍ (റ) കരഞ്ഞു കൊണ്ട പറഞ്ഞു എന്‍റെ രക്ഷിതാവേ എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാന്‍ വീഴ്ച വരുത്തി ട്ടില്ല.
നബി (സ) യുടെ കബറി നരികില്‍ വന്നു മഴ ആവിഷ്യ പ്പെട്ടാത് ബിലാലുബ്നു ഹാരിസ് (റ) എന്ന് പേരായ സഹാബിയാനെന്നു ലോക ചരിത്ര പണ്ഡിതന്‍ സൈഫ് (റ) .;ഫുതുഹ് ;; എന്ന ഗ്രന്തത്തില്‍ രേഗപ്പെടുത്തിയദായി ഇബ്നുഹജര്‍ (റ)
ഫതുഹുല്‍ ബാരിയിലും അല്ലാമ ഇബ്നു കസീര്‍ അല്‍ബിദായത്തുവന്നിഹായയിലും മറ്റും പ്രസ്ത്താവിച്ചിട്ടുണ്ട്
ഈ സംഭവത്തില്‍ ബിലാലുബ്നു ഹാരിസ് (റ) നബി (സ) യെ കണ്ടത് മാത്രമാണ് അതല്ല നാം രേഖയായി സ്വീകരിക്കുന്നത് ...ഉമര്‍ (റ) അന്നുണ്ടായിരുന്നു
സഹാബത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ
അദ്ദേഹം ഉമര്‍ (റ) സമീപിച്ചതും സംഭവിച്ച കാര്യങ്ങള്‍ ഉമര്‍(റ) ധരിപ്പിച്ചതും
സ്വപ്നത്തില്‍ അല്ല ഉയര്‍ച്ചയില്‍ തന്നെയാണ് മഹാനായ ഹദീസ് പണ്ഡിതന്‍ അബ്ദുര്‍റസാഖ് (റ) രേഗപ്പെടുത്തിയ ഇങ്ങിനെ യാണ്
فانطلق الرّجل حتى أتى عمر فقال : استأذنو الرّسول رسول الله (ص) قال:فسمعه عمر فقال: من هذا المفترى على رسول الله (ص) فقال: لا تعجل عليّ يا أمير المؤمنين فأخبره الخبر فبقى عمر
അങ്ങിനെ അദ്ദേഹം ഉമര്‍ (റ ) വിന്‍റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങള്‍ സമ്മതം വാങ്ങൂ ഇദു കേട്ട ഉമര്‍ (റ ) ചോദിച്ചു അല്ലാഹുവിന്‍റെ റസൂലിന്റെ മേല്‍ കള്ളത്തരം നിര്‍മിച്ചു പറയുന്നതാരാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞു അമീറുല്‍ മുഅമ്നീന്‍ എന്‍റെ മേല്‍നിങ്ങള്‍ ധ്ര്‍തി കാണിക്കരുത് .ഉമര്‍(റ) വിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഉമര്‍ (റ) കരഞ്ഞുപോയി (മുസന്നിഫ് 4914)
തെളിവ്-5
ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാവുന്ന ഒരു ദിക്-റ് നോക്കുക.
‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാത്തി മിന്‍ ശറ്രിമാ ഖാലഖ്’ (സ്ര്‍ഷ്ടികളുടെ ശറ്രില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവല്‍ ചോദിക്കുന്നു) എന്നതാണ്‍ ദിക്-റ്.
ഇവിടെ അല്ലാഹുവിന്റ്റെ കലിമതുകള്‍ എന്നാല്‍ എന്താണെ എന്ന ചര്‍ച്ച ചെയ്യുന്നിടത്ത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘കുന്‍’ എന്ന ഒരു തഫ്-സീര്‍ പറഞ്ഞ ഇമാം കൂടുതല്‍ തെളിവുകള്‍ഊടെ പിന്ബലത്തില്‍ മറ്റൊരു തഫ്-സീര്‍ പറയുന്നത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘പരിശുദ്ധരായ മഹാത്മാക്കള്‍’ എന്നാണു. ആ ഇബാറത് കാണുക.
അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.
ഈ തഫ്-സീര്‍ പ്രകാരം നബി(സ) മഹാത്മാക്കളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
തെളിവ്-6
ا'نا سيّد ولد اد م
ഞാന്‍ ആദം സന്തതികളുടെ അഭയ കേന്ദ്രമാണ് ബഹു ബൂരിബാഗം പണ്ഡിതരും സയ്യിദ് എന്ന അറബി പദത്തിന് നല്‍കിയ അര്‍ത്ഥം അഭയകേന്ദ്രം എന്നാണു ഇമാം നവവി (റ) എഴുതുന്നു
قال الهرويّ :السيّد هو الذى يفوق قومه في الخير وقال غيره هو الذى يفزع اليه فى النّوائب وشدائد فيقوم بأمرهم ويتحمّل عنهم مكارههم ويدفعنا عنهم (شرح المسلم473\8)
നവവി (റ) പറയുന്നു നന്മയില്‍ സമൂഹത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്ന ആളാണ് ..സയ്യിദ് .. മറ്റു പണ്ഡിതര്‍ പറയുന്നു വിപല്‍ ഗട്ടങ്ങളിലും പ്രതിസന്തികളിലും അഭയം തേടപ്പെടുന്ന ആളാണ് ..സയ്യിദ് .. അവരുടെ കാര്യങ്ങള്‍ നിറവേറ്റുകയുംഅവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും (ശര്‍ഹു മുസ്ലിം 8/437)
തെളിവ്-7
ശൈഖ് അബൂമന്‍സ്വൂര്‍ അസ്സ്വബ്ബാഗ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പണ്ഢിതന്മാര്‍ അതബി (റ) ല്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന്‍ നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍ വന്നിരിക്കുന്നു.”
ഈ സംഭവം ശിര്‍കാണെങ്കില്‍ ഇബ്നുകസീര്‍ ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്‍ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള്‍ അംഗീകരിക്കുന്ന ഇബ്നുകസീര്‍ പോലും ഇസ്തിഗാസ ശിര്‍കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്?
തെളിവ്-8
ഇബ്നുകസീര്‍ ഇസ്തിഗാസക്ക് തെളിവുദ്ധരിക്കുന്നത് കാണുക.
‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന്‍ അഞ്ചുപ്രാവശ്യം ഹജ്ജ് നിര്‍വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്‍വഹിച്ചത്. ഇവയില്‍ ഒരു ഹജ്ജില്‍ മുപ്പത് ദിര്‍ഹം ഞാന്‍ ചെല വഴിച്ചിരുന്നു. ഒരു യാത്രയില്‍ എനിക്ക് വഴിപിഴച്ചു. ഞാന്‍ നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന്‍ നേര്‍വഴിയില്‍ എത്തിച്ചേര്‍ന്നു’ (അല്‍ബിദായതുവന്നിഹായ 10/418).
നടന്നു ഹജ്ജിനുപോകുമ്പോള്‍ വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള്‍ വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില്‍ കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്‍ഥന ആകാന്‍ നിര്‍വാഹമില്ല. അങ്ങനെയായിരുന്നെങ്കില്‍ ‘ഞാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ നേര്‍ വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില്‍ ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. അല്‍ബിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര്‍ തന്നെ പറയുന്നതു കാണുക.
“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന്‍ ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്‍) ബലഹീനതയു ണ്ടെങ്കില്‍ അത് ഞാന്‍ വ്യക്തമാക്കും” (1/15).
'തെളിവ്-9
“യസീദ്ബ്നു അബീഉബൈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില്‍ ഒരു വെട്ടിന്റെ അടയാളം ഞാന്‍ കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര്‍ യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള്‍ സലമത് അപകടത്തില്‍ പെട്ടു പോയി എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).
മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചില്ല. ഒരു പ്രത്യേക രൂപത്തില്‍ എന്നോടും വേവലാതി ഉണര്‍ത്തിക്കുന്നതിന് വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന്‍ സാധിക്കുക?.
തെളിവ്-10
“അബൂഹുറൈറഃ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള്‍ നബി (സ്വ) എന്റെ തട്ടം വിരി ക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്‍കൊണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന്‍ പറഞ്ഞു. ഞാന്‍ തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).
മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്‍കുകയും ചെയ്യുന്നു.
തെളിവ്-11
“ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില്‍ ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില്‍ നിന്ന് വുളൂഅ് ചെയ്തു. ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള്‍ നബി(സ്വ)പാത്രത്തില്‍ കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി. ഞങ്ങള്‍ കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര്‍ (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള്‍ ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).
വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല്‍ തങ്ങള്‍ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര്‍ ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്‍കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.
ഈ വിധത്തില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ സ്വഹാബികളുടെ പ്രവര്‍ത്തനം ശിര്‍കാകുമായിരുന്നു. അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ചോദിക്കാം, നല്‍കാം എന്നാണ് മേല്‍ ഹദീസുകള്‍ വ്യക്തമാക്കുന്നത്.
തെളിവ്-12
റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).
സ്വര്‍ഗം നല്‍കുക മനുഷ്യകഴിവില്‍പ്പെട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്‍ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്‍പെടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില്‍ റബീഅതിനോട് ചോദിക്കാന്‍ നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില്‍ മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് ശിര്‍കാണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.
ചുരുക്കത്തില്‍ മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇസ്ലാമില്‍ വിരോധമില്ലെന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
“അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)
അന്ത്യദിനമായിക്കഴിഞ്ഞാല്‍ പിന്നെ ശിര്‍ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള്‍ ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്‍ജിക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.
തെളിവ്-13
എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).
തെളിവ്-14
അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഹാ പണ്ഢിതന്‍ ഇമാം റംലി (റ) എഴുതുന്നു: “അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ഥന നടത്തല്‍ അനുവദനീയമാകുന്നു. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. അമ്പിയാക്കള്‍ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നുവെന്നും അവര്‍ നിസ്കരിക്കുകയും ഹജ്ജു ചെയ്യുകയും ചെയ്യുന്നുവെന്നും ഹദീസുകളില്‍ പറഞ്ഞിരിക്കുന്നു” (ഫതാവാ റംലി, 4/382).
തെളിവ്-15
വിശ്വാസികളെ, നിങ്ങള്‍ നബി(സ്വ)യോടു റാഇനാ എന്നു പറയരുത്, ഉന്‍ളുര്‍നാ എന്ന് പറയുഞ്ഞുകൊള്ളുക. (അല്‍ബഖറ 104) ഉന്‍ളുര്‍നാ എന്നാല്‍ അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാകണേ എന്നാണല്ലോ അര്‍ത്ഥം. ഈ രുപത്തിലുള്ള സഹായാര്‍ത്ഥന നബിയോട് നടത്തണമെന്നാണ് ഖുര്‍ആന്‍ വ്യക്തമായി പറയുന്നത്.
നബി(സ്വ)യുടെ ക്ളാസ്സുകളില്‍ പങ്കെത്തിരുന്ന സ്വഹാബികള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി മനസ്സിലാക്കിത്തരണം എന്ന അര്‍ത്ഥത്തില്‍ റാഇനാ എന്ന് പറഞ്ഞിരുന്നു. ജൂതന്‍മാര്‍ ഈ അവസരം മുതലെടുത്ത് നബി(സ്വ)യോട് റാഇനാ എന്ന് പറഞ്ഞു. വിഡ്ഢി എന്നാണ് അതുകൊണ്ടവര്‍ ഉദ്ദേശിച്ചിരുന്നത്. നബി (സ്വ) തങ്ങളുടെ ക്ളാസ്സുകളില്‍ റാഇനാ എന്ന് സ്വഹാബികള്‍ പറഞ്ഞപ്പോള്‍ അത്മാറ്റി ഉന്‍ളുര്‍നാ എന്ന് പറയാന്‍ അല്ലാഹു നിര്‍ദേശിച്ചു എന്ന് ചോദ്യത്തില്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ക്ളാസ്സുകളില്‍ മാത്രമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത് എന്നത് കൂടുതല്‍ തഫ്സീര്‍ നോക്കാത്തത് കൊണ്ട് വന്ന തെറ്റിദ്ധാരണയാണ്. മുജാഹിദുകള്‍ കൂടി അംഗീകരിക്കുന്ന ശൌക്കാനി പോലും അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു. നബി(സ്വ) തങ്ങളോട് എന്ത് ആവശ്യമുള്ള മുഅ്മിനീങ്ങളും നബിയെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇനാ (തഫ്സീര്‍ ശൌക്കാനി). അപ്പോള്‍ രണ്ട് കാര്യം ഇവിടെ നിന്ന് മനസ്സിലായി. 1) നബി(സ്വ)യുടെ ക്ളാസ്സുകളില്‍ മാത്രമല്ല, ആവശ്യങ്ങള്‍ നിറവേറ്റാനും സ്വഹാബികള്‍ നബി(സ്വ)യെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇന 2) പക്ഷേ, ജൂതന്‍മാര്‍ ഈ അവസരം ചുഷണം ചെയ്തപ്പോള്‍ അല്ലാഹു അറിയിച്ചു. നിങ്ങള്‍ ആ വാചകം മാറ്റി പകരം ഉന്‍ളുര്‍നാ എന്നാക്കണം. നബി(സ്വ)യെ ക്ളാസ്സുകളിലും ആവശ്യങ്ങള്‍ നിറവേറ്റാനും ഉന്‍ളുര്‍നാ എന്ന് വിളിക്കാന്‍ മുഅ്മിനീങ്ങള്‍ക്ക് സമ്മതം നല്‍കുകയാണ് അല്ലാഹു തആല. ഇതുതന്നെയാണ് ഇസ്തിഗാസ കൊണ്ട് സുന്നികള്‍ ഉദ്ദേശിക്കുന്നതും. പിന്നെയുളള ഒരു വിഷയം ഒരു പ്രത്യേക വിഷയത്തിലാണല്ലോ ആയത്ത് ഇറങ്ങിയത്. പിന്നെയെങ്ങനെയാണ് അത് ഇസ്തിഗാസക്ക് തെളിവാകുക എന്നതാണ്. ഖുര്‍ആനിന്റെ ആയത്തുകളെ കുറിച്ച് ബാലപാഠം പഠിച്ച ആര്‍ക്കും ഇങ്ങനെ ഒരു സംശയം വരാന്‍ സാധ്യതയില്ല. ഇമാം റാസി(റ) അടക്കമുള്ള സര്‍വ്വ പണ്ഡിതന്‍മാരും പറയുന്ന ഒരു വസ്തുത, ആയത്തിന്റെ അവതരണ കാരണം പ്രതേക സംഭവമാണെങ്കിലും ആയത്തിന്റെ നിയമം ആ സംഭവത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് ആ ആയത്തിന്റെ വാചകം പറയപ്പെടാന്‍ പറ്റുന്ന എല്ലാ സ്ഥലത്തേക്കും ആയത്ത് ബാധകമാവുന്നതാണ്. ഈ ആയത്തും ഇങ്ങനെ മനസ്സിലാക്കേണ്ടതാണ്.
മുൻ വിശദീകരണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലായി (1) ആവശ്യങ്ങള്‍ വരുമ്പോള്‍ നബി(സ്വ)യോട് ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണേ) എന്ന് പറയാന്‍ അല്ലാഹു പറയുന്നു.
(2) ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരിനമാണ്. ഇത് നബിയോട് പറയാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടതോടെ ഇസ്തിഗാസക്ക് ഖുര്‍ആന്‍ അംഗീകാരം തന്നു എന്ന് വ്യക്തമായി. ഇപ്പോള്‍ സംശയം വഫാതായ നബിയോട് അങ്ങനെ പറയാന്‍ പറ്റുമോ എന്നാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഒരു കാര്യം ഒരാളോട് ചോദിക്കുന്നത് ശിര്‍ക്കാകണമെങ്കില്‍ അത് ജീവിതകാലം മരണശേഷം എന്ന വ്യത്യാസം ഉണ്ടാവുകയില്ല. ഈ ആയത്ത് നബി(സ്വ)യുടെ വഫാത്തിന് ശേഷം വിളിക്കാന്‍ തെളിവാകുമോ എന്ന് പരിശോധിക്കുമ്പോള്‍ ആയത്ത് ഒന്നുകൂടി മനസ്സിലാക്കിയാല്‍ മതി. ആയത്ത് തുടങ്ങുന്നത് തന്നെ യാ അയ്യുഹല്ലദീന ആമനൂ, എന്ന് പറഞ്ഞാണ്. ഒരു ആയത്ത് ഈ രൂപത്തില്‍ തുടങ്ങിയാല്‍ അത് ഉമ്മത്തിനോട് മുഴുവനായുള്ള കല്‍പനയാണെന്ന് ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ)തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വ്യക്തമായി മനസ്സിലായി, അന്ത്യനാള്‍ വരെയുള്ള എല്ലാ മുഅ്മിനീങ്ങളെയും വിളിച്ച് അല്ലാഹു പറയുകയാണ്. നിങ്ങള്‍ നബിയോട് അദബില്ലാത്ത റാഇന എന്ന് പറയരുത്. ഉന്‍ളുര്‍നാ എന്ന് പറഞ്ഞുകൊള്ളുക. ഇത് സശ്രദ്ധം വീക്ഷിച്ച്, അനുസരിക്കുന്ന ഒരു മുഅ്മിന്‍ പറയുന്ന, ഉന്‍ളുര്‍നാ യാ റസൂലുള്ളാ, എങ്ങനെ ശിര്‍ക്കാകും.?
എന്നാൽ ഇവിടെ മറ്റൊരു സംശയമുണ്ടായേക്കാം,
ഈ ആയത്ത് വഫാത്തിനുശേഷവും വിളിക്കാന്‍ തെളിവാണെന്നാണല്ലോ വിശദീകരിച്ചത്. എന്നാല്‍ ആയത്തിന്റെ ബാക്കി ഭാഗത്ത് വസ്മഊ എന്നുണ്ടല്ലോ. വസ്മഊ എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ എന്നാണല്ലോ. ഇത് നബിയുടെ കാലത്തുള്ളവര്‍ക്കെല്ലെ കഴിയൂ ?
തഫ്സീര്‍ പൂര്‍ണ്ണമായി നോക്കാത്തത് തന്നെയാണ് ഇതിനും കാരണം. വസ്മഊ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കൂ എന്ന് മാത്രമല്ല ഉദ്ധേശ്യം. നേരത്തെ പരഞ്ഞ ശൌകാനി തന്നെ പറഞ്ഞു. വസ്മഊ എന്നാല്‍ അത്വീഊ; വഴിപ്പെടൂ എന്നാണ്. വഴിപ്പെടുക എന്നത് അന്ത്യനാള്‍വരെ എല്ലാവര്‍ക്കും ഒരു പോലെ ബാധകവുമാണ്. കൃത്യമായി വിഷയം മനസ്സിലാക്കിയാല്‍ ഇക്കാര്യം വ്യക്തം
ഈ ആയത്ത് വിശദീകരിച്ചതില്‍ തന്നെ ഇതിന്റെ മറുപടിയുണ്ട്. ഈ ആയത്തില്‍ നിന്ന് നബി(സ്വ)യോട് ഖിയാമത്ത് നാള്‍ വരെയുള്ള മുഅ്മിനീങ്ങള്‍ക്ക് ഉന്‍ളുര്‍നാ എന്ന് പറയാമെന്ന് കിട്ടുന്നതായി ഇമാം റാസി(റ) യെപോലെയുള്ള സര്‍വ്വ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരു ഇനവുമാണ്. അപ്പോള്‍ ഇസ്തിഗാസയുടെ ഒരിനമായ ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണെ) എന്നത് നബിയോട് അവിടത്തെ വഫാതിന് ശേഷവും പറയാമെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചതില്‍ നിന്ന് കാര്യം ഏവര്‍ക്കും വ്യക്തമാവും. കാരണം ഇത് ഇസ്തിഗാസക്ക് തെളിവാണെന്ന് പറയുന്നതും വഫാത്തിന് ശേഷം നബിയോട് ഉന്‍ളുര്‍നാ എന്ന് പറയാന്‍ തെളിവാണെന്ന് പറയുന്നതും ഒരു പോലെയാണ്. ഇത് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. തഫ്സീറുത്വബ്രി, റാസി പോലെയുള്ള എല്ലാ തഫ്സീറുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
Post a Comment