അപ്രതീക്ഷിതമായി നിസ്കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്ലിയാർ മരണപ്പെട്ടു; ബ്രിട്ടീഷുകാർ തൂക്കിയത് ആലി മുസ്ലിയാരുടെ മൃതശരീരമെന്ന് കോൺഗ്രസ്സ് നേതാവ് മംഗലം ഗോപിനാഥ്
✒️സത്താർ പന്തല്ലൂർ
സ്വാതന്ത്ര്യ സമര നായകൻ ആലി മുസ് ലിയാരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിന് മുമ്പേ മരണപ്പെട്ടിരുവെന്നും പലരും പറയാറുണ്ട്. ഇതിനെ കുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്.
ആലി മുസ് ലിയാർ ജയിലിൽ കിടക്കുമ്പോൾ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ജോലിയിൽ നിന്നും വിരമിച്ച് വർഷങ്ങൾ പിന്നിട്ട സമയത്താണ് കോയമ്പത്തൂരിൽ വെച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഇങ്ങിനെയായിരുന്നു: ആലി മുസ് ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ തൻ്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്കരിക്കാനുള്ള താത്പര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമ വിരുദ്ധമാണെങ്കിലും ആലി മുസ് ലിയാരോടുള്ള ആദരവ് കൊണ്ട് അവർ അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നിസ്കാരത്തിനിടെ സുജൂദിൽ കിടന്ന് ആലി മുസ്ലിയാർ മരണപ്പെട്ടു. പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കർശ്ശന നിർദ്ദേശം നൽകി. മരണപ്പെട്ട ആലി മുസ് ലിയാരെ അവർ 'തൂക്കിലേറ്റി' ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നായിരുന്നു ജയിലിൽ വന്നതുമുതൽ ആലി മുസ് ലിയാരുടെ പ്രാർത്ഥനയെന്ന് സഹതടവുകാർ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നു.
Post a Comment