മിഅ്റാജ്; തിരുനബിക്കുള്ള സ്വീകരണം
നബി ചരിത്രത്തിൽ പ്രശസ്തമായ ഒരു യാത്രയാണ് ഇസ്റാഅ്- മിഅ്റാജ് മക്കയിൽനിന്ന് ബൈതുൽ മുഖദ്ദസിലേക്കുള്ള യാത്ര ഇസ്റാഅ് എന്നും അവിടെനിന്ന് ആകാശം കയറി അല്ലാഹുവിന്റെ സമക്ഷത്തിലേക്കുള്ള യാത്ര മിഅ്റാജ് എന്നും അറിയപ്പെടുന്നു നബി (സ) യുടെ പ്രവാചകത്വ ലബ്ദിക്ക് ശേഷമാണ് പ്രസ്തുത യാത്ര നടന്നത് ഹിജ്റയുടെ ഒരു വർഷം മുമ്പാണ് ഇസ്റാഅ് - മിഅ്റാജ് ഉണ്ടായതെന്ന് ഇമാം നവവി (റ) ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു ഇസ്റാഅ് പല തവണ ഉണ്ടായിട്ടുണ്ടെന്നാണ് അബൂശാമയെപോലെയുള്ള ചില പണ്ഡിതന്മാരുടെ അഭിപ്രായം എന്നാൽ ഇമാം നവവി (റ) പറയുന്നത് ഇസ്റാഅ് രണ്ടുതവണ ഉണ്ടായിട്ടുണ്ടെന്നും ഒന്ന് ഉറക്കിലും, മറ്റൊന്ന് ഉണർച്ചയിലും ആണെന്നാണ്
തന്റെ യാത്രാവിവരണം നബി (സ) നടത്തുന്നത് കാണുക മാലിക്ബ്നു സ്വഅ്സ്വഅത് (റ) ൽ നിന്ന് നിവേദനം തിരുനബി (സ) പറഞ്ഞു: 'ഞാൻ ഉറക്കിനും ഉണർച്ചക്കുമിടയിലായിരുന്നു അപ്പോൾ ഒരു സ്വർണ്ണപാത്രം കൊണ്ടുവരപ്പെട്ടു അതിൽ ഈമാനും ഹിക്മത്തും സമൃദ്ധമായിരുന്നു ശേഷം എന്റെ വയർ കീറി സംസം ഉപയോഗിച്ച് കഴുകി അതിൽ ഈമാനും ഹിക്മത്തും നിറച്ചു അനന്തരം വെള്ള നിറത്തിലുള്ള ഒരു വാഹനം കൊണ്ടുവരപ്പെട്ടു ബുറാഖ് എന്നാണതിന്റെ നാമം പിന്നീട് ഞാൻ വാഹനപ്പുറത്ത് കയറി ജിബ്രീൽ (അ) ന്റെ കൂടെ യാത്ര തുടങ്ങി ഞങ്ങളുടെ യാത്ര ഒന്നാം ആകാശത്തിന്റെ സമീപത്ത് എത്തി
'ആരാണ് ?' - അവിടെനിന്ന് ചോദിക്കപ്പെട്ടു
ജിബ്രീലാണ് ' - ജിബ്രീലിന്റെ മറുപടി
'കൂടെ ആരാണ് ?'
'മുഹമ്മദ് നബിയാണ് '
'തിരുനബിയെ പ്രവാചകനായി നിയോഗിക്കപ്പെട്ടുവോ?' - ചോദ്യങ്ങൾ തുടർന്നു
'അതെ നിയോഗിക്കപ്പെട്ടു ' ജിബ്രീൽ മറുപടി നൽകി
'സ്വാഗതം വളരെ മഹത്വമുള്ളവരാണല്ലോ വന്നത് ! '
അനന്തരം ഞാൻ ആദം നബി (അ) ന്റെ സമീപത്ത് ചെന്ന് സലാം ചൊല്ലി ഈ ചോദ്യവും ഉത്തരവും സ്വാഗതവും എല്ലാ ആകാശങ്ങളിലും ആവർത്തിക്കപ്പെട്ടു ഏഴ് ആകാശങ്ങളിൽ യഥാക്രമം ആദം (അ), ഈസാ (അ), യഹ്‌യാ (അ), യൂസുഫ് (അ), ഇദ്രീസ് (അ), ഹാറൂൻ (അ), മൂസാ (അ), ഇബ്റാഹീം (അ) എന്നിവർ സ്വീകരണം നൽകി രണ്ടാം ആകാശത്ത് മാത്രം രണ്ട് പ്രാവചകന്മാർ ഉണ്ടായിരുന്നു അവർ ഈസാ (അ), യഹ്‌യ (അ) എന്നിവരാണ്
ശേഷം എന്നെ ബൈത്തുൽ മഅ്മൂർ എന്ന ഗേഹത്തിലേക്ക് ആനയിക്കപ്പെട്ടു അതിന്റെ സമീപത്ത് വെച്ച് ജിബ്രീൽ (അ) എന്നോട് ഇങ്ങനെ പറഞ്ഞു
'നബിയേ, ഇത് ബൈത്തുൽ മഅ്മൂറാണ് ദിവസവും എഴുപതിനായിരം മലക്കുകൾ ഇതിൽവെച്ച് നിസ്കരിക്കുന്നുണ്ട് ഒരു മലക്ക് ഒരുതവണ മാത്രമേ അവിടെവെച്ചു നിസ്കരിക്കുകയുള്ളൂ പുറത്തു വന്ന മലക്ക് പിന്നീടവിടേക്ക് മടങ്ങുകയില്ല ശേഷം എന്നെ സിദ്റതുൽ മുൻതഹയിലേക്ക് ആനയിക്കപ്പെട്ടു
എന്റെയും സമുദായത്തിന്റെയും മേൽ അമ്പത് വഖ്ത് നിസ്കാരം ഫർളാക്കപ്പെട്ടു അല്ലാഹു തന്റെ അരികെ വിളിച്ചുവരുത്തി സമ്മാനിതാണ് നിസ്കാരം മറ്റു അമലുകൾ അങ്ങനെയല്ല തീരിച്ച് വരുമ്പോൾ മൂസാനബി (അ) ന്റെ സഹായത്തോടെ അത് അഞ്ചാക്കപ്പെട്ടു ഇതിനുവേണ്ടി ഞാൻ അല്ലാഹുവിന്റെയും മൂസാ (അ) ന്റെയും ഇടയിൽ ഒമ്പതുതവണ സഞ്ചരിച്ചു (ബുഖാരി) വഫാതിനുശേഷം സഹായിക്കാൻ കഴിയില്ലെന്നു പിറുപിറുക്കുന്നവർ അമ്പത് വഖ്ത് നിസ്കരിക്കട്ടെ
ഇതാണ് മിഅ്റാജ് യാത്രയുടെ ചുരുക്കവിവരം അനവധി നിവേദനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ട് നബി (സ) യുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു പ്രസ്തുത യാത്ര തന്റെ ഭാവികാലത്തെ ചില സംഭവങ്ങളിലേക്ക് ഈ യാത്ര വെളിച്ചം വീശിയിട്ടുണ്ട് വരുംകാലങ്ങളിൽ പുണ്യപ്രവാചകർ (സ) അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളിലേക്കും ഈ യാത്ര ചില സൂചനകൾ നൽകിയിട്ടുണ്ട് അതോടൊപ്പം നബി (സ) തന്റെ സഹധർമ്മിണിയായിരുന്ന ഖദീജ (റ) യുടെ വിയോഗം മൂലവും മറ്റും ദുഃഖിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രസ്തുത യാത്ര സംഘടിപ്പിക്കപ്പെട്ടത് തിരുനബി (സ) തളർന്നിരിക്കുന്ന ഹൃദയത്തിന് ഊർജ്ജസ്വലത നൽകാനും പ്രസ്തുത യാത്ര ഏറെ സഹായകമായി
Post a Comment