ഒരു വിധേനയും സ്ത്രീകൾക്കു വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയില്ല - അബുൽ അഅ്‌ലാ മൗദൂദി
സ്ത്രീയുടെ പ്രവർത്തനമേഖല
ഇസ്ലാമിക നിയമത്തിൽ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരി ക്കുകയാണ്. സമ്പാദനത്തിൻ്റെ ഉത്തരവാദിത്തം പുരുഷൻ്റെ മേലിലും. ഈ കാശുകൊണ്ടു വീടു നിയന്ത്രിക്കേണ്ടതു സ്ത്രീയുടെ കടമയാണ്. “സ്ത്രീ, ഭർത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച വൾ (അന്ത്യനാളിൽ) ചോദിക്കപ്പെടുകയും ചെയ്യും. (ബുഖാരി) പുറം ലോകത്തെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുന്ന മുഴുവൻ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നിസ്ക്കാരം നിർബന്ധമില്ല." (അബൂദാവൂദ്) യുദ്ധവും നിർബ ന്ധമില്ല. അത്യാവശ്യഘട്ടങ്ങളിൽ, യോദ്ധാക്കളെപരിചരിക്കാൻ വേണ്ടി സ്ത്രീകളെ കൊണ്ടുപോകാമെന്നു സവിസ്‌തരം ശേഷം വിവരിക്കുന്നു ണ്ട്. മരണസംബന്ധമായ കാര്യങ്ങളിൽ ഇവൾക്കു പങ്കുകൊള്ളേണ്ടതി ല്ല. എന്നല്ല, അതിൽ നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി)
സ്ത്രീക്കു ജമാഅത്തു നിസ്‌കാരമോ പള്ളികളിൽ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ്‌വൃത്തകളായ സ്ത്രീകളോ ടൊപ്പം മസ്‌ജിദിൽ പോവാനുള്ള സമ്മതം നൽകിയിട്ടുണ്ടെങ്കിലും അതിനെ പ്രോൽസാഹിപ്പിക്കുന്നില്ല. ഉറ്റബന്ധുവിൻറെ കൂടെയല്ലാതെ യാത്രചെയ്യാനുള്ള അനുമതിയുമില്ല. (തിർമിദി)
ചുരുക്കത്തിൽ ഒരു വിധേനയും സ്ത്രീകൾക്കു വീട്ടിൽ നിന്നു പുറ ത്തിറങ്ങാൻ അനുമതിയില്ല. മതം ഇതു ഇഷ്ട്‌ടപ്പെടുന്നില്ല. ഇസ്‌ലാം സ്ത്രീയോടു കൽപിക്കുന്നതു വീടിലടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങിയിരിക്കട്ടെ. "
സ്ത്രീകൾ അവരുടെ വീടുകളിൽ അടങ്ങിയൊതുങ്ങി ഇരിക്കട്ടെ.” എന്ന ആയത്തിന്റെ യഥാർത്ഥ അർത്ഥവും ഇതു തന്നെ. എങ്കിലും, വളരെ അത്യാവശ്യഘട്ടങ്ങളിൽ വീട്ടിൽ നിന്നിറങ്ങേണ്ടി വരുമെന്നുള്ളതു കൊണ്ടു അധികം കർക്കശമാക്കിയിട്ടില്ല.
ചില സ്ത്രീകൾക്കു സംരക്ഷകനായി ആരും തന്നെയില്ലാതിരിക്കുക.
ഉറ്റ ബന്ധുവിൻ്റെ മരണം, കൊടിയ ദാരിദ്ര്യം, രോഗം, ഇതു പോലത്ത മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാൻ നിർബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളിൽ നിയമം വിട്ടുവീഴ്‌ച ചെയ്യുന്നുണ്ട്.
അബുൽ അഅ്‌ലാ മൗദൂദി
Post a Comment